ആ കൊടുങ്കാട്ടിൽ റേഞ്ചുകാണുമോന്നൊന്നു പേടിച്ചെങ്കിലും അംബാനിയണ്ണൻ ചതിച്ചില്ല…
വിളിച്ചു ഫോണെടുത്തയുടനെ ഹലോ ജോക്കുട്ടാന്ന് വെച്ചതും ഇവടെവിടാ ഫുഡ്കിട്ടുന്നേന്ന് ചോദിയ്ക്കെടാന്നുമ്പറഞ്ഞവൾ എന്നെച്ചുരണ്ടി…
അതിനവളെ രൂക്ഷമായിനോക്കിയതും പിന്നൊന്നുംമിണ്ടാതെ കൈയിലിരുന്ന മീൻകുപ്പിയിലേയ്ക്കു കണ്ണുപായിച്ചു…
…ഓ മൈ ഗോഡ്.! പച്ചയ്ക്കു വിഴുങ്ങുവോ..??
ഒന്നുപേടിച്ചെങ്കിലും, കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷമുള്ള അവന്റെ മറുപടിയ്ക്കുമുന്നിൽ ആ പേടിയൊന്നുമൊന്നുമായ്രുന്നില്ല…
വണ്ടിവെച്ചിടത്തുനിന്ന് നാലഞ്ചുകിലോമീറ്റർ മാറിയാണ്
ഞങ്ങളിപ്പോ നിൽക്കുന്നത്…
ഇവിടടുത്തെങ്ങുമൊരു പട്ടിക്കുറുക്കൻപോലും കാണില്ല…
ഇനിയുമൊരുകിലോമീറ്റർ നടന്നാലൊരു റോഡിൽചെല്ലുമെന്നും അവിടെച്ചെന്ന് ഏതെങ്കിലും വണ്ടിയിൽക്കയറി ബൈക്കിനടുത്തെത്താനും അവനുപദേശിച്ചു…
വണ്ടി കിട്ടിയില്ലെങ്കിൽ അവനെവിളിയ്ക്കാനും പറഞ്ഞപ്പോൾ ചെറിയൊരാശ്വാസം…
തിരിച്ചുപോയാൽ നാലഞ്ചുകിലോമീറ്റർ നടക്കണമെന്നു കേട്ടതിനാലും നന്നായിവിശക്കാൻ തുടങ്ങിയതുകൊണ്ടുംമാത്രം ഞാൻ അവൻപറഞ്ഞ വഴിയെനടന്നു…
ഇല്ലെങ്കിലവളെ
പട്ടിണിയ്ക്കിട്ട് തിരിച്ചു നടത്തിയ്ക്കേയുണ്ടായ്രുന്നുള്ളൂ…
“”…എടാ… ഫുഡ്ഡെവിടെക്കിട്ടോന്നു ചോദിച്ചില്ലേ..??”””_ കോള്കട്ടാക്കി ഫോൺപോക്കറ്റിലിട്ട് നടക്കാൻതുടങ്ങിയതും അവളോടിവന്ന് എന്റൊപ്പംകൂടി…
“”…ചാവണ്ട… വാ മേടിച്ചുതരാം..!!”””_ പറഞ്ഞുകൊണ്ട് ജോക്കുട്ടനുപദേശിച്ചവഴിയേ വെച്ചുപിടിയ്ക്കുമ്പോൾ കയ്യിൽ മീൻകുപ്പിയുമടക്കിപ്പിടിച്ചോണ്ട് മീനാക്ഷിയുമെന്നെ പിൻപറ്റി…