അപ്പോഴേയ്ക്കും ചെറിയമ്മ വീണ്ടുമമ്മയ്ക്കു നേരേ ചാടി,
“”…പെണ്ണേ നീയൊന്നു മിണ്ടാണ്ടിരുന്നേ… ആവശ്യമില്ലാണ്ടോരോന്നൊക്കെ… അവള് കൂടെ വന്നാപ്പിന്നെ ഇവനാരു വെച്ചുവിളമ്പിക്കൊടുക്കും..??””‘
“”…ഓ.! അതിനുവേണ്ടിയാരേം പിടിച്ചു നിർത്തണോന്നില്ല… ഞാൻ വല്ല ഹോട്ടലീന്നും കഴിച്ചോളാം…!!”””_ എന്നുമ്പറഞ്ഞ് ചെറിയമ്മയ്ക്കിട്ടൊരു ആപ്പുവെയ്ക്കുമ്പോളും അവളുണ്ടാക്കിത്തരുന്ന വിഷം കഴിയ്ക്കുന്നേലും ഭേദം ഹോട്ടൽഫുഡാന്നായിരുന്നെന്റെ മനസ്സിൽ…
“”…അതൊന്നുമ്മേണ്ട… ഒരുത്തീനെ കെട്ടിപ്പെറുക്കി കൊണ്ടുവന്നിട്ടു നീയങ്ങനെ
ഹോട്ടലീന്നു കഴിയ്ക്കണ്ട… അല്ലേത്തന്നെ നിന്നിവടൊറ്റയ്ക്കാക്കി ഇവളേംകൊണ്ടുപോയാൽ എനിയ്ക്കൊരു സമാധാനങ്കാണൂല… ഇവളുണ്ടെങ്കി നേരത്തിനെന്തേലും കഴിപ്പിയ്ക്കയെങ്കിലും ചെയ്തോളും…!!”””_
എന്നായി ചെറിയമ്മ…..!
…അതേ… ജീവനുണ്ടേലേ വല്ലതുമൊക്കെ കഴിയ്ക്കേണ്ടാവശ്യം വരത്തുള്ളൂന്നു പറയണമെന്നുണ്ടായിരുന്നു…
മാത്രോമല്ല… ഇത്രേംനാൾ ഹോട്ടലീന്നു കഴിച്ചയെനിയ്ക്കു നാളെയൊരു ദിവസത്തേയ്ക്കെന്തു പുതുമയെന്നു ചോദിയ്ക്കാനും നാവു തുടിച്ചതാണ്…
പക്ഷേ, വീണ്ടും മൊടക്കു പറഞ്ഞുനിന്നാൽ ചിലപ്പോൾ എന്നേം മീനാക്ഷിയേംകൂടി കല്യാണത്തിനു പറഞ്ഞുവിട്ടാലോന്നുള്ള പേടിയുള്ളതുകൊണ്ടു ഞാനൊന്നും മറുത്തുപറയാതെ സമ്മതിച്ചെന്നു മാത്രം…
എന്നാലെന്നെയും മീനാക്ഷിയേയും ഒറ്റയ്ക്കാക്കി പോകാൻ താല്പര്യമില്ലാതിരുന്ന അമ്മ, വീണ്ടും ചെറുക്കാൻ ശ്രെമിച്ചെങ്കിലും അമ്പിനും വില്ലിനുമടുക്കാതെ നിന്ന ചെറിയമ്മയ്ക്കു മുന്നിൽ പത്തി മടക്കേണ്ടി വന്നു…