എന്നാലമ്മയ്ക്കെന്റെ നോട്ടം നേരിടാനാകാത്തപോലെ മുഖംകുനിച്ചതും വീണ്ടുമവിടെനിന്നവരെ വിഷമിപ്പിയ്ക്കാൻ കൂട്ടാക്കാതെ ഞാൻ തിരിഞ്ഞു…
എന്നാൽ സ്റ്റെയറിന്റവസാന സ്റ്റെപ്പിന്മേൽനിന്ന് അതെല്ലാം മീനാക്ഷി കേൾക്കുന്നുണ്ടായിരുന്നു…
ഞാൻ തിരിഞ്ഞതുകണ്ടതും അവൾ പെട്ടെന്നു മുഖം കുനിച്ചെങ്കിലുമതു കാര്യമാക്കാതെ ഞാൻ പുറത്തേയ്ക്കു നടക്കുകയാണുണ്ടായത്…
“”…മീനൂ… നീ കഴിയ്ക്കണില്ലേ..??”””_
പിന്നിൽ ചെറിയമ്മേടെ ചോദ്യം കേട്ടു…
അതിന്,
“”…ഇപ്പോത്തന്നെ നേരംവൈകി… ഞാനും ക്യാന്റീനീന്നു കഴിച്ചോളാം ചെറീമ്മേ…!!”””_ എന്നും മറുപടികൊടുത്ത് അവളോടിയെന്റെ
പിന്നാലെ വന്നു…
ഞാനപ്പോഴേയ്ക്കും വണ്ടി സ്റ്റാർട്ടു ചെയ്തിരുന്നു…
വണ്ടി തിരിച്ചതും അനുമതിയൊന്നും ചോദിയ്ക്കാതെതന്നെ മീനാക്ഷിവന്നു പിന്നിൽക്കേറി…
കേറിക്കോട്ടേന്നു ചോദിയ്ക്കുവാണേൽ തെറിയാണല്ലോ മറുപടി…
അങ്ങനെ അവളേംകൊണ്ടു നേരേ അവൾടെ കോളേജിലേയ്ക്കു തെറിച്ചു…
പോണപോക്കിൽപ്പിന്നെ പ്രത്യേകിച്ചു ചൊറിയൊന്നുമുണ്ടായില്ല…
കാരണം നമ്മളൊന്നാമതേ അതിനുള്ള മൂഡായ്രുന്നില്ലല്ലോ..??!!
വീട്ടുകാരും നാട്ടുകാരും പാടെയൊഴിവാക്കിയ ഞാൻ പിന്നെന്തോ മൈരിട്ടൊണ്ടാക്കാൻ..??!!
നേരേയവളെ കോളേജിന്റെ ഗേറ്റിനുമുന്നിൽ ഡ്രോപ്പുചെയ്തു ഞാൻ വണ്ടിത്തിരിച്ചു…
പിന്നീടുള്ള ദിവസങ്ങളിലും അതുതന്നെയായിരുന്നു തുടർച്ച…
രാവിലെഴുന്നേൽക്കും… മീനാക്ഷിയെ കോളേജിലാക്കും…
നേരേ കോളേജിലോ ഗ്രൗണ്ടിലോ പോയിരിയ്ക്കും… രാത്രി തിരിച്ചുവരും…
കുളിച്ചു കിടന്നുറങ്ങും…
ശനി, ഞായർ ദിവസങ്ങളിൽ ക്ലബ്ബുകൾതമ്മിൽ ടൂർണമെന്റുണ്ടാകും…