“”…നീ കൊറച്ചു ദെവസായ്ട്ടമ്മേടെ പേരുമ്പറഞ്ഞെന്നെ പേടിപ്പിയ്ക്കുന്നു… ഞാനതിനൊക്കെ നിന്നു തുള്ളിത്തരുന്നതെന്റെ കഴിവില്ലായ്കയെന്നാണു നീ കരുതീരിയ്ക്കുന്നതെങ്കിലതു നിന്റെ തോന്നലാ… അതോണ്ടെന്നെ ഭരിയ്ക്കാമ്മരാതെ നീ നിന്റെ കാര്യന്നോക്കിയ്ക്കോ…!!”””_ കൊല്ലാനുള്ള ദേഷ്യമുണ്ടെങ്കിലും സത്യത്തിലന്നേരം വെറുതെയൊരലമ്പുണ്ടാക്കാനെനിയ്ക്കു താല്പര്യമുണ്ടാർന്നില്ല…
“”…ഓ… എങ്കി ശെരി…!!”””_ എന്നെ വീണ്ടുമാക്കിയ മട്ടിൽ പറഞ്ഞുകൊണ്ടവള് ഡോറും പൂട്ടിയേച്ചുവന്നു കട്ടിലിലേയ്ക്കു നീണ്ടുനിവർന്നു കിടന്നു…
അപ്പോഴേയ്ക്കും കാൽമുട്ടിനു തൊട്ടുതാഴെയായി കിടന്ന പാവാടയ്ക്കു കീഴെയുള്ള വെളുത്തുതുടുത്ത കാലുകളും, ആ സ്വർണ്ണ പാദസരവും കണ്ടതുമെന്റെ നോട്ടമൊന്നങ്ങോട്ടു പോയി…
എന്നാലതുകണ്ടതും,
“”…ഓ.! ഇതുകാണാനായിട്ടോടി വന്നതാണല്ലേ….??”””_ ന്നൊരു ചോദ്യമായിരുന്നവൾ…
കേട്ടതുമെനിയ്ക്കങ്ങോട്ടു വിറഞ്ഞുകേറിയെങ്കിലും നിയന്ത്രിച്ചു…
ചൊറിഞ്ഞാലതെന്റെ തലേൽത്തന്നെയിടാനുള്ള പ്ലാനാണെന്നെനിയ്ക്കറിയാമല്ലോ…
പക്ഷേയാ കൺട്രോളിങ് തുടരാനവൾ സമ്മതിച്ചില്ല…
“”…ഞാനോർത്തു ഇന്നിങ്ങോട്ടു കാണൂല്ലെന്ന്… കൂട്ടുകാരന്റനിയത്തീടെ കല്യാണോല്ലേ… അങ്ങോട്ടു പോകോന്നു കരുതി… എന്നിട്ടെന്താ മോനെ പോയില്ലേ…??”””_ എന്നെ വിളിച്ചിട്ടില്ലെന്നു വ്യക്തമായറിഞ്ഞുകൊണ്ടുള്ള ചോദ്യമായിരുന്നു….
കല്യാണത്തിന്റെകാര്യം ശ്രീയാവും വീട്ടിൽ പറഞ്ഞിട്ടുണ്ടാവുക…
അവന്മാരെന്നെ ഒറ്റപ്പെടുത്തിയതു പറഞ്ഞാലെന്റെ വിലപോവോല്ലോന്നോർത്ത് ഞാനാരോടും പറഞ്ഞിരുന്നില്ല…