“”…അന്നു ഞാൻ മനസ്സിൽ കുറിച്ചിട്ടതാടീ, എന്നെ തല്ലിക്കൂട്ടിയ നിന്റെയീ ഊമ്പൻ പ്രിൻസിപ്പാളിന്റേം കൂട്ടുകാരെന്നുപറയുന്ന നിന്റെയാ അലവലാതിക്കൂട്ടങ്ങൾടേം മുന്നിൽ നിന്റെ ചെലവിലെനിയ്ക്കൊന്നു വെലസണമെന്ന്… കണ്ടോ, ഇപ്പൊൾ ഞാൻ പറയുന്നതാടീയിവടെ ന്യായം… അങ്ങേരെന്താ പറഞ്ഞത്..?? നിന്നെക്കൊണ്ടു റാങ്കു മേടിപ്പിയ്ക്കണോന്നല്ലേ…?? മേടിപ്പിയ്ക്കാടീ… മേടിപ്പിയ്ക്കാം.. നിന്നെക്കൊണ്ടു ഞാൻ റാങ്കുമേടിപ്പിയ്ക്കാം… നീയെന്താ കരുതീത്…?? എന്നെയങ്ങോട്ടൊണ്ടാക്കി കെടത്തിയേച്ചു നെനക്കു ഡോക്ട്ട്രായങ്ങു പുളുത്താന്നോ…?? നടക്കത്തില്ലടീ… ഞാൻ ജീവനോടെയിരിയ്ക്കുമ്പം നിന്റെയാഗ്രഹം നടക്കത്തില്ല… നടത്തിക്കില്ലെടീ ഞാൻ… നീ നോവിച്ചുവിട്ടതേ മൂർഖൻപാമ്പിനെയല്ല, രാജവെമ്പാലയേയായിരുന്നെടീ… എന്റെ ഒരുനുള്ളു വെഷം തികച്ചുവേണ്ട നിന്നെക്കൊല്ലാൻ….!!”””_ എന്നുംപറഞ്ഞു ഞാൻ
തിരിഞ്ഞുനടക്കുമ്പോൾ, എന്തുചെയ്യണമെന്നറിയാതെ എന്റുദ്ദേശമെന്തെന്നറിയാതെ കോളേജിന്റെ വരാന്തയിൽ പകച്ചുനിൽക്കാനേ മീനാക്ഷിയ്ക്കു കഴിഞ്ഞുള്ളൂ…
ഒരടിവെയ്ക്കാതെ എന്നെനോക്കിനിന്ന അവളോടായി തിരിഞ്ഞുനോക്കിയൊരു വെല്ലുവിളികൂടി ഞാൻനടത്തി:
“”…വാടീ… നീ വീട്ടിലേയ്ക്കു വാ… കാണിച്ചുതരാം ഞാൻ… ഇനിയാ ഞാനാരാണെന്നു നീ ശെരിക്കറിയാമ്പോണേ…!!””‘_ സത്യത്തിൽ അതെപ്പോഴത്തേയും പോലുള്ള വാക്കുകളിലൊതുങ്ങിയ വീരവാദം മാത്രമായ്രുന്നില്ല…
പലതും കൂട്ടിക്കിഴിച്ചശേഷമുള്ള ഉറച്ചവാക്കുകളായ്രുന്നു…
…തുടരും.!
❤️അർജ്ജുൻ ദേവ്❤️