ഇതൊന്നും മീനാക്ഷിയ്ക്കു സഹിയ്ക്കാൻ പറ്റിയിരുന്നില്ലെങ്കിലും ഞാന്തിരിച്ചു പോയ്‌ക്കളഞ്ഞാലോയെന്നുള്ള ഒറ്റപ്പേടികൊണ്ടവൾ മറുത്തൊരക്ഷരം പറയാണ്ടു പിടിച്ചുനിന്നു…
“”…അതേ… ഇതാരാന്നു മനസ്സിലായോ…??”””_ ക്യാന്റീനെ ലക്ഷ്യമാക്കി ഒരുകൂട്ടത്തെ നയിയ്ക്കുന്നതിനിടയിൽ, അവിടെ തണൽമരത്തിന്റെ ചുവട്ടിലിരുന്ന രണ്ടുകുട്ടികളോട് ഞങ്ങടെ കൂട്ടത്തിലുണ്ടായിരുന്ന ഒരുത്തിചോദിച്ചു…
അതിനവരു മറുപടിപറയാതെ തമ്മിൽതമ്മിൽ നോക്കിയപ്പോൾ,
“”…ഇതാണു നമ്മടെ മീനൂന്റെ കെട്ട്യോൻ…!!”””_ എന്നൊറ്റ ഉത്തരമായിരുന്നു…
അതിനു ഞാനൊന്നു തലകുലുക്കി പുഞ്ചിരിയ്ക്കുകകൂടി ചെയ്തപ്പോൾ അവൾമാരു കൈയുയർത്തി കാട്ടി…
“”…ഞാനിവർക്കൊക്കെ ഞങ്ങടെ കല്യാണങ്കഴിഞ്ഞേന്റ ട്രീറ്റു കൊടുക്കാമ്പോവാ… വരുന്നേ വാ…!!”””_ മീശമാധവനെ വെട്ടാൻ വാക്കത്തിയുമായി ഭഗീരഥൻപിള്ള പോകുമ്പോൾ പിന്നാലെ നടന്നാളെക്കൂട്ടുന്ന ഹനീഫിക്കാനെപ്പോലെ ഞാനുമൊന്നുശ്രെമിച്ചു…
വെറുതെ… ഒരു രസം.!
“”…എന്റെ സിദ്ധൂ… അതിനവരൊക്കെ വേറെ ഡിപ്പാർട്ട്മെന്റാ… വെറുതെന്തോത്തിനാ അവരെക്കൂടി..??”””_ അവരെ വിളിച്ചതിനോടു വലിയ താല്പര്യമില്ലാതെ ആതിര ചോദിച്ചപ്പോൾ,
“”…പിന്നേ.. ഒരു ഡിപ്പാർട്ട്മെന്റ്… ഇതൊക്കെന്നാണുണ്ടായത്…?? ഇനിയെന്റെ മീനൂട്ടീടെ കല്യാണങ്കഴിഞ്ഞതറിയാത്തവരായി ഇവിടെയാരും കാണരുത്… അല്ലേ മീനൂട്ടീ..??”””_ ഉള്ളിലെ ചെകുത്താൻ ചിരിയുടെ ഒരുവശംമാത്രം പുറമേ കാണിച്ചുകൊണ്ടു ഞാൻ ചോദിയ്ക്കുമ്പോൾ, നിന്ന നിൽപ്പിലുരുകിപോയാൽ മതിയെന്ന അവസ്ഥയായിരുന്നു മീനാക്ഷിയ്ക്ക്…