“”…ഡാ… അങ്ങനൊന്നുമ്പറയല്ലേടാ… ഞാമ്മേണേ നിന്റെ കാലുപിടിയ്ക്കാം… ഇതൊണ്ടല്ലോ…
ഇതെന്റെസ്വപ്നാ… ഒട്ടുവിഷ്ടല്ലാഞ്ഞിട്ടുകൂടി ഈ കല്യാണത്തിനു സമ്മതിച്ചപോലും ഇതു ക്ലിയർചെയ്യാമ്മേണ്ടി മാത്രവാ… നിന്നെ കല്യാണങ്കഴിയ്ക്കാതെ പോവണ്ടാന്നു പറഞ്ഞോണ്ടുമാത്രമാ ഞാനീ കല്യാണത്തിനു സമ്മതിച്ചപോലും… അല്ലാതന്നു പറഞ്ഞപോലെ നിന്നോടെ പകരമ്മീട്ടാനൊന്നുവല്ല… പിന്നപ്പഴ്ത്തെ ദേഷ്യത്തിലങ്ങനൊക്കെ പറഞ്ഞെന്നുമാത്രം… ഇനി ദൈവത്തിനാണേ അങ്ങനൊന്നുവൊണ്ടാവൂല… സത്യായ്ട്ടു നിന്നെ ശല്യഞ്ചെയ്യാങ്കൂടി ഞാമ്മരത്തില്ല… പ്ലീസ്…!!”””_ അന്നാദ്യമായി മീനാക്ഷിയെന്റെമുന്നിൽ കണ്ണീരൊഴുക്കി കെഞ്ചിയപ്പോൾ എനിയ്ക്കുമതിശയം തോന്നാതിരുന്നില്ല…
കാരണമത്രയ്ക്കുണ്ടായ്രുന്നു ആ വാക്കുകളിലെ ആത്മാർത്ഥത…
അമ്മേടേമച്ഛന്റേം ചെറിയമ്മേടെമൊക്കെ മുന്നിലെന്നെ തളർത്താനായി കാണിച്ച കള്ളക്കരച്ചിലല്ല അതെന്നു ബോധ്യമായിട്ടും ഞാനൊരു പുച്ഛച്ചിരിയോടെന്റെ തേപ്പുതുടർന്നു…
“”…ഞാമ്പറേണ നീ കേക്കണുണ്ടോ..?? കേട്ടാലും നീയൊന്നും വിശ്വസിയ്ക്കൂലാന്നെനിയ്ക്കറിയാം… നെനക്കറിയോ… ഒരു ഗൈനക്കോളജിസ്റ്റാവുക എന്നതീക്കൂടുതലൊന്നും ഞാനീ ജീവിതത്തി സ്വപ്നങ്കണ്ടിട്ടില്ല… അതോണ്ടല്ലേയീ കല്യാണത്തോടെല്ലാം കഴിയോന്നറിഞ്ഞിട്ടും ഈയൊരൊറ്റക്കാര്യത്തിനായി നിന്റെമുന്നെ കഴുത്തുകുനിച്ചുതന്നെ… അതോണ്ട് പ്ലീസ് നീയായ്ട്ടെന്റെ…
എന്റെ ജീവിതം… ജീവിതന്നശ്ശിപ്പിയ്ക്കരുത്..!!”””_ അവളെന്റെ മുഖത്തേയ്ക്കുനോക്കി അതുപറയുമ്പോൾ തൊണ്ട വിങ്ങിക്കൊണ്ട് ഏങ്ങലടിച്ചുപോയി…