“”…എങ്ങോട്ടേയ്ക്കോ പോണോന്നമ്മപറഞ്ഞു, ഞാനിങ്ങ് പോന്നു… അതിരിയ്ക്കട്ടേ, നീയീ വെളുപ്പിനേ ഏതു ഹോസ്റ്റലിലേയ്ക്കാ..??”””
“”…എടാ പറിയാ… മറ്റേ വർത്താനമ്പറഞ്ഞാലുണ്ടല്ലും… നീയൊറ്റൊരുത്തങ്കാരണാ ഞാനെങ്ങടോമില്ലാണ്ട് മൂഞ്ചിത്തെറ്റി നടക്കുന്നേ..!!””‘
“”…ഓ.! ഈ ഞാനില്ലായ്രുന്നേ കാണായ്രുന്നു… കൊലക്കേസിനുളേള കെടക്കുന്നെ..!!”””_ അവളെ ആസിഡോ പെട്രോൾബോംബോ എറിയണമെന്നെന്റെ ഐഡിയയെ നൈസിനു തളിച്ചുകൊണ്ടവൻ പറഞ്ഞു…
“”…സൈനെയ്ഡെടുത്ത് തൊണ്ടേലുമ്മെച്ചോണ്ട് നടക്കുന്നേക്കാളും നല്ലത് ജയിലായ്രുന്നു..!!”””_ ഞാൻ പറഞ്ഞുനിർത്തി അടുത്തമറുപടി പ്രതീക്ഷിച്ചെങ്കിലും അവിടം മൂകമായപ്പോൾ ഞാനവന്റെ മുഖത്തേയ്ക്കുനോക്കി…
അവനപ്പോൾ അകത്തേയ്ക്കുതന്നെ കണ്ണുംനട്ടു നിൽക്കുവാണ്…
അവന്റെകണ്ണുകളെ പിൻതുടർന്ന ഞാൻകണ്ടത് പുറത്തേയ്ക്കിറങ്ങിവരുന്ന അച്ഛനെയും അമ്മയെയും ചെറിയമ്മയെയും…
ഒന്നുകൂടി തപ്പിനോക്കുമ്പോൾ ഏറ്റവും പിന്നിലായി കീത്തുവുമുണ്ട്…
എല്ലാംകൂടിറങ്ങിവന്ന് വാതിൽക്കൽനിന്ന ഞങ്ങളെയൊന്നു നോക്കുകപോലും ചെയ്യാണ്ട് കാറിനടുത്തേയ്ക്കു നീങ്ങിയപ്പോൾ ഞാൻ ശ്രീയുടെ മുഖത്തേയ്ക്കുനോക്കി;
“”…എടാ… ഇന്നിനിയെന്റെ കല്യാണമെങ്ങാനുമാണെന്ന് നിന്നോടെ പറഞ്ഞായ്രുന്നോ..??”””
“”…നീയൊന്നു മിണ്ടാണ്ട് വാ മൈരേ… കല്യാണോക്കെ ചെക്കനറിഞ്ഞേ നടത്തൂ..!!”””
“”…പിന്നേ കോപ്പാണ്.! അതൊക്കെ വേറേതേലും വീട്ടിലായ്രിയ്ക്കണം..!!”””_ ഞാനവന്റോടെ പറഞ്ഞശേഷം വണ്ടീടടുത്തേയ്ക്കു നടക്കുമ്പോൾ ഇനോവയുടെ നടുക്കുള്ളസീറ്റിൽ അച്ഛനുംഅമ്മയും പിന്നിലെ സീറ്റിൽ കീത്തുവും ചെറിയമ്മയുമിരുപ്പുറപ്പിച്ചിരുന്നു…