കോപ്പ്.! ഇന്നെന്നെ കൊന്നതുതന്നെ… എങ്കിലും രണ്ടും കല്പ്പിച്ചു ഞാനമ്മയുടടുത്തേയ്ക്കു ചെന്നു…
തലയ്ക്കുംദിവസം മീനാക്ഷിയുടെ വെല്ലുവിളികൂടികേട്ടതോടെ ലേശംപരുങ്ങലിലായ എനിയ്ക്ക് അമ്മയെ ചാക്കിട്ടിതിൽനിന്നും രക്ഷപ്പെടണമെന്നൊരു ചിന്തയൊക്കെയുണ്ടായ്രുന്നു…
എന്നാലടുത്തുചെന്നിട്ടും അമ്മയെന്നെയൊന്നു നോക്കുകകൂടി ചെയ്യാണ്ടിരുന്നപ്പോൾ പിന്നെന്തോപറയാൻ..??!!
“”…ഡീ… പറെ..!!”””_ ആരും നമ്മളെ മൈന്റുചെയ്യുന്നില്ലെന്നു ബോധ്യപ്പെട്ട് തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ പെട്ടെന്ന് അമ്മ ചെറിയമ്മയോടുപറഞ്ഞു…
സംഗതിയെന്നോടു പറയാനുള്ളെന്തോ കാര്യം ചെറിയമ്മയെകൊണ്ട് പറയിപ്പിയ്ക്കാനൊരുങ്ങുവാണ് പുള്ളിക്കാരി…
“”…ആഹ്.! ഡാ… ഒരൊമ്പതര- പത്തു മണിയാകുമ്പോൾ റെഡിയായി നിയ്ക്കണം… ഒരു സ്ഥലമ്മരെ പോവേണ്ടതാ..!!”””_ ചെറിയമ്മയും സാധാരണയിൽനിന്നും വ്യത്യസ്തമായി ശബ്ദംകടുപ്പിച്ച് ഉത്തരവിടുന്നമട്ടിൽ പറഞ്ഞപ്പോൾ വിഷയംസീര്യസാണെന്ന് മനസ്സിലായി…
…ഇനിയെല്ലാംകൂടി എന്നെവിടേലും കൊണ്ടോയി കളയാമ്പോവുവാണോ ആവോ..??
“”…നീയെന്തോ ചിന്തിച്ചു നിയ്ക്കുവാ..?? ഞാമ്പറഞ്ഞ കേട്ടില്ലേ..??”””
“”…അതൊക്കെ കേട്ടു… എവിടാപോണേ…??”””
“”…എവിടായാ നെനക്കെന്താ..?? എന്തായാലും കണ്ടവൾമാരുടെ ഹോസ്റ്റലിലേയ്ക്കല്ല..!!”””_ വന്ന പഞ്ച് ഡയലോഗുകേട്ടു തിരിഞ്ഞുനോക്കിയ ഞാങ്കണ്ടത് സ്റ്റോർറൂമിന്റെ മൂലയിലിട്ടിരുന്ന കസേരയിലിരുന്ന് ചായകുടിയ്ക്കുന്ന കീത്തുവിനെ…
…അടിപൊളി.! ഈ സാധനമിവിടുണ്ടായ്രുന്നോ..??