അങ്ങനെ വാടിത്തളർന്ന പൂപോലെ ഞാൻ മുഖംകുമ്പിട്ടിരിയ്ക്കുമ്പോൾ തട്ടമിട്ടഒരുത്തിവന്ന് മീനാക്ഷിയേയും ആതിരയേയും രണ്ടു കൈകളിലായി പിടിച്ചുവലിച്ചു;
“”…കോളേജിനകത്തുവെച്ച് ബോയ്സിനെ ടോർച്ചർചെയ്യുന്നതു പോരാഞ്ഞിട്ടാണോ പുറത്തിറങ്ങിയും തുടങ്ങിയേക്കുന്നേ..?? വായിങ്ങട്..!!”””_അവളാ രണ്ടുസാധനങ്ങളേയും പിടിച്ചുവലിച്ചുകൊണ്ട് വെയിറ്റിങ്ഷെഡിൽ നിന്നുമിറങ്ങിയപ്പോഴാണ് എന്റെശ്വാസമൊന്നു നേരേവീണത്…
എങ്കിലും അവളുപറഞ്ഞതിന്റെ ഇമ്പാക്ട് അവിടെകൂടിനിന്ന പിള്ളേരുടെമുഖത്തൊരു ആക്കിയചിരിപോലെ നിഴലിച്ചപ്പോളെന്റെ തല വീണ്ടുംകുനിഞ്ഞു…
പിന്നൊന്നു മുഖമുയർത്തി ആരേയും നോക്കാനാവാതെ ഞാനിവിടെ പതുങ്ങിയിരിയ്ക്കുവാണ് ചെയ്തത്…
കോളേജിനുമുന്നിലൂടെയുള്ള രണ്ടു മെയിൻ റൂട്ട്ബസ്സുകൾ വന്നുപോയതോടെ അന്തരീക്ഷമേതാണ്ടൊക്കെ ശാന്തമായിയെന്നുപറയാം…
പിന്നവിടവിടെയായി രണ്ടോമൂന്നോ കുട്ടികൾ മാത്രമേയുണ്ടായ്രുന്നുള്ളൂ…
അതോടെ വിളറിവെളുത്തിരുന്ന എന്റെയടുത്തേയ്ക്ക് കാർത്തിക് നീങ്ങിയിരുന്നു…
“”…എടാ അവള്മാര് പറഞ്ഞതു സത്യാണോ..??”””_ ആ ചോദ്യംകേട്ടതും ഞാൻ മുഖമുയർത്തി അവനെയൊന്നുനോക്കി…
പിന്നെ ചുറ്റുമൊന്നുവീക്ഷിച്ചശേഷം അവന്റെ കഴുത്തിൽപ്പിടിച്ചു മുന്നിലേയ്ക്കു കുനിച്ചുനിർത്തി പെരുമ്പറപോലെ മുതുകിൽ നാലഞ്ചിടിപൊട്ടിച്ചു…
ഇടിയൊന്നൊതുങ്ങിയതും മുതുകും തടവിക്കൊണ്ട് ഞെളിഞ്ഞെഴുന്നേറ്റ അവന്റെ കഴുത്തിനുകുത്തിപ്പിടിച്ച് വെയിറ്റിങ്ഷെഡ്ഡിന്റെ തൂണിലേയ്ക്കുചേർത്തു;
“”… നീ കണ്ട പൂറീമ്മക്കളെ മുന്നിലിട്ടെന്നെ കളിയാക്കുമല്ലെടാ തായോളീ..!!”””_ ന്നൊന്നു മുരണ്ടതും ശ്രീക്കുട്ടനുൾപ്പെടെ തല്ലാനായി കൂട്ടുവന്നവന്മാരെല്ലാം അടുത്തേയ്‌ക്കോടിവന്നെന്നെ പിടിച്ചുമാറ്റി….