ഇടയ്ക്കൊക്കെ കീത്തുവും അമ്മയുംകൂടി സംസാരിയ്ക്കുന്നതിനിടയിൽ മീനാക്ഷിയുടെ വിഷയങ്ങൾ കടന്നുവന്നിരുന്നെങ്കിലും ഞാനതിനും ചെവികൊടുക്കാൻ പോയിട്ടില്ലെന്നതാണ് സത്യം…
സമയംപോകാൻ മറ്റു വഴിയില്ലാത്തപ്പോൾമാത്രം കോളേജിലുംകയറി ബാക്കിസമയങ്ങളിൽ കുറേ അലവലാതികളുമായി തെണ്ടിത്തിരിഞ്ഞു നടക്കുന്ന നമ്മുടെ അന്തസ്സിന് ഒരു ഡോക്ടറൊന്നും മതിയാകില്ലെന്ന് തോന്നിയതുകൊണ്ടാകണം അവൾടെ ഡീറ്റെയിൽസൊന്നും തിരക്കിയറിയാനും തോന്നാതിരുന്നത്…
പോരാത്തതിന് മീനാക്ഷിയുടനിയൻ ഞങ്ങൾടെ ആജന്മശത്രുവും…
അതുകൊണ്ടുതന്നെ മീനാക്ഷിയുമായി യാതൊരുവിധ അടുപ്പവും ആക്കാലത്തില്ലായ്രുന്നു…
പറഞ്ഞുവന്നത്, അങ്ങനെ ആറേഴുവർഷങ്ങൾക്കുശേഷം അന്നു മീനാക്ഷിയെ കണ്ടദിവസം…
മെഡയ്ക്കൽകോളേജിൽ പഠിയ്ക്കുന്നൊരു നാറി ബസ്സിലുവെച്ച് ഞങ്ങടെ കോളേജിലെയൊരു പെണ്ണിനെ ശല്യംചെയ്തു…
അതിനവനെ അവന്റെകോളേജിക്കേറി ഇടിയ്ക്കാൻ പോയതായ്രുന്നൂ ഞങ്ങൾ…
എന്നാൽ ചുമ്മാ കേറിച്ചെന്നാൽ അവന്മാരു പഞ്ഞിയ്ക്കിടുമെന്നറിയാവുന്നതു കൊണ്ട് ഒതുക്കത്തിലിട്ട്, എന്നാൽ പബ്ലിയ്ക്കായിതന്നെ ചാമ്പാൻ ഞങ്ങളു പ്ലാനിട്ടു…
ഞങ്ങളെന്നു പറയുമ്പോൾ ഞാനും ശ്രീയുമടക്കം ഒരെട്ടൊമ്പതെണ്ണം വിത്ത് ടൂൾസുമായി കോളേജിനുമുന്നിൽ പലയിടത്തായി, ആർക്കും സംശയംതോന്നാത്തവിധത്തിൽ തമ്പടിച്ചുനിന്നു…
അവനെക്കണ്ടാൽ സിഗ്നൽതരാനായി ശ്രീയെ ഗെയ്റ്റിനുമുന്നിലേയ്ക്കു പറഞ്ഞുവിട്ടശേഷം കൈയിലിരുന്ന ക്രിക്കറ്റ്‌ബാറ്റും തോളിലേയ്ക്കുചായ്ച്ചു ഞാൻ വെയ്റ്റിങ്ങ് ഷെഡ്ഡിലേയ്ക്കുകേറി…