അതോടെ വീണ്ടുമൊറ്റയ്ക്കായ ഞാൻ കയ്യിലിരുന്ന നോട്ട്ബുക്കിന്റെ പേജുകൾമറിച്ച് ഏറ്റവും പിന്നിലെപേജെടുത്തു…
എന്തായാലും മീനാക്ഷിയുമായുള്ള ബന്ധമിത്രത്തോളം വളർന്നസ്ഥിതിയ്ക്ക് അതു കല്യാണത്തിലെത്തുമോ എന്നറിയാണമല്ലോ…
അതായിരുന്നു അടുത്ത ഉദ്ദേശം…
വരച്ചുകുറിച്ച് നാശമാക്കിയ അവസാനപേജിന്റെ മൂലയിലെ ഒഴിഞ്ഞവശത്തായി എന്റെപേരും അവൾടെപേരും ചേർത്തെഴുതി ഫ്ലെയിംസ് നോക്കുകയായിരുന്നു മനസ്സിലിരിപ്പ്…
മീനാക്ഷിയുടെ സ്പെല്ലിങ് കൃത്യമായി അറിയാത്തതുകൊണ്ടോ അതോ എണ്ണമെടുത്തതിലുള്ള പിഴവുകൊണ്ടോ എന്നറിയില്ല സംഗതി മേരേജൊന്നും വന്നില്ല…
അതോടെനിയ്ക്കു ദേഷ്യവുംവന്നു….
പിന്നെയങ്ങോട്ടുമിങ്ങോട്ടുമൊക്കെ അക്ഷരങ്ങളെ മാറ്റിയും മറിച്ചുമൊക്കെയിട്ടു നോക്കിയെങ്കിലും ഭാഗ്യദേവതയെന്നെ തുണയ്ക്കില്ലെന്ന വാശിയിലായ്രുന്നൂ…
ഫുൾകലിപ്പിലായ ഞാൻ പിന്നൊന്നുമാലോചിച്ചില്ല, ബുക്ക് വലിച്ചൊരൊറ്റയേറായിരുന്നു…
എന്തു പറയാൻ..?? കഷ്ടകാലം ചങ്ങാത്തംകൂടാനായി പിന്നാലെയുള്ളതുകൊണ്ടാവണം നോട്ട്ബുക്ക് ചെന്നുവീണത് പുറത്തേയ്ക്കിറങ്ങിവന്ന മീനാക്ഷിയുടെ കൃത്യം കാൽചുവട്ടിൽ… അതും ഭാഗ്യംപരീക്ഷിച്ച പേജുതന്നെ മുകളിൽ വരത്തക്കവിധത്തിലും…
കാര്യംമനസ്സിലാകാതെ മീനാക്ഷി എന്നെയും ബുക്കിനെയും മാറിമാറി നോക്കിക്കൊണ്ട് നോട്ട്ബുക്ക് കുനിഞ്ഞെടുത്തു…
പിന്നൊരുനിമിഷമാ പേജിലേയ്ക്കു കണ്ണുപൂഴ്ത്തുന്നതും അവൾടെമുഖം വലിഞ്ഞുമുറുകുന്നതും ഞാനായിരിപ്പിടത്തിലിരുന്നു തന്നെ വീക്ഷിയ്ക്കുവായ്രുന്നു…