എങ്കിലും സ്ഥിരമവൾടെ വീട്ടിനു മുന്നിലൂടെയുള്ളനടപ്പും ഏന്തിവലിഞ്ഞുള്ള നോട്ടവുമെല്ലാം പുരോഗമിച്ചുകൊണ്ടിരുന്നു…
അങ്ങനെയിരിയ്ക്കേ ഫൈനലെക്സാം നടക്കുന്ന സമയത്തൊരുദിവസം മീനാക്ഷി വീട്ടിലേയ്ക്കുവന്നു…
അവള് ഗേറ്റും തള്ളിത്തുറന്നുള്ളിലേയ്ക്കു കയറുമ്പോൾ ഞാൻ സിറ്റ്ഔട്ടിലെ അത്യാവശ്യം നല്ലവീതിയുള്ള സോപാനത്തിലിരുന്ന് പഠിയ്ക്കുവായിരുന്നു…
സംഗതിയവിടെ വന്നിരിയ്ക്കുന്നതിന്റെ പ്രധാനകാരണം റോഡിലൂടെപോകുന്ന വണ്ടിയൊക്കെ കാണാനും കാക്കയോടും പൂച്ചയോടുമൊക്കെ വർത്താനം പറയാനുമൊക്കെയാണ്…
അന്ന് ആകാശനീലനിറത്തിലുള്ള ചുരിദാർടോപ്പും അതേ നിറത്തിൽതന്നെയുള്ള പാന്റും ഷോളുമൊക്കെയായി പൊന്മാന്റെമാതിരി വന്നുകയറിയ മീനാക്ഷിയെനോക്കി ഞാനുൾപ്പുളകത്തോടെ തന്നൊന്നു ചിരിച്ചുകാട്ടി…
“”…ഓ.! സാറ് പഠിയ്ക്കുവായ്രുന്നോ..??”””_ അവള് കുടമടക്കി മൂലയിലേയ്ക്കു ചാരിവെച്ചശേഷം സ്റ്റെപ്പിനോടുചേർത്ത് ചെരുപ്പൂരിക്കൊണ്ടെന്നോട് ചോദിച്ചു…
ഞാനതിനും പുഞ്ചിരി മറുപടിയായിനല്കിയപ്പോൾ അവളകത്തേയ്ക്കുകയറി എന്റെ അടുത്തായിവന്നിരുന്ന് എന്തൊക്കെയോ കുശലമായിചോദിച്ചു…
അതോടെ വീണ്ടുമെന്റെ മനസ്സിൽ ലഡ്ഡുപൊട്ടി…
എന്നോടിഷ്ടമില്ലെങ്കിൽ ചേച്ചീനെ കാണാൻവന്നവള് അവളെ കാണുംമുന്നേ എന്റടുത്ത് വന്നിരിയ്ക്കില്ലല്ലോന്ന ചിന്തയായ്രുന്നൂ എനിയ്ക്ക്…
അവളുടെ ചോദ്യത്തിനൊക്കെ മൂളുകമാത്രം ചെയ്യുമ്പോൾ അകത്തുനിന്നുമവളുടെ ശബ്ദം കേട്ടിട്ടെന്നോണം കീത്തുവേച്ചിയിറങ്ങി വരുകയും അവളെയും കൂട്ടിയുള്ളിലേയ്ക്കു പോകുകയുംചെയ്തു…