അവനൊന്നു മൂക്കു ചുളിച്ചു…
അതു തന്നെ…!
ശവത്തിന്റെ ഗന്ധം… !
സമയം പോകുന്തോറും അപകടത്തിന്റെ വ്യാപ്തി കൂടുമെന്ന് ശ്യാമിന് മനസ്സിലായി…
അയാളുടെ മുറിയിൽ ബോഡി എത്തിക്കണം……….
അതിന് കുറച്ചു കൂടി കാത്തിരുന്നേ മതിയാകൂ… ….
ഫ്ളാറ്റുകളിലെ ലൈറ്റുകൾ അണയണം……
എല്ലാവരും ഉറങ്ങണം…….
പുറത്ത് ഇരുട്ട് കട്ട പിടിച്ചു കഴിഞ്ഞിരുന്നു…
മഴ നിലച്ചിട്ടില്ല…
മണിക്കൂറുകൾ വീണ്ടും കടന്നുപോയി… ….
ശവത്തിനരികിൽ നിന്നും അവൻ എഴുന്നേറ്റു വാതിൽ തുറന്നു…
മഴച്ചാറ്റലാണ് ആദ്യം മുഖത്തേക്കടിച്ചത്…
അവനൊന്നു കുളിരെടുത്തു…
പുറത്ത് ഇരുട്ടായിരുന്നു…
ലൈറ്റുകൾ അണഞ്ഞിരിക്കുന്നു…
ഗേയ്റ്റിലും ലൈറ്റ് കാണാതിരുന്നപ്പോൾ ശ്യാമിനു സംശയം തോന്നി…
കറന്റില്ലേ………..?
അവൻ വരാന്തയിൽ നിന്ന് സമീപപ്രദേശങ്ങളിലേക്ക് കണ്ണോടിച്ചു…
ഇല്ല……
കറന്റില്ല……….
പെട്ടെന്നൊരു ധൈര്യം ശ്യാമിനുണ്ടായി……
ചന്ദ്രദാസിന്റെ ബോഡി വലിച്ചിഴച്ച് അവൻ വരാന്തയിലേക്കിട്ടു……
വാതിൽ ശബ്ദം കേൾപ്പിക്കാതെ ചേർത്തടച്ച് അവൻ കൈകൾ നിവർത്തി ഒന്നു സ്വയം തയ്യാറായി…
വലിച്ചിഴച്ച് ബോഡി ഇറക്കാൻ സാധിക്കില്ല…
തണുത്തു മരവിച്ച ബോഡി ഭഗീരഥപ്രയത്നം നടത്തിയാണ് അവൻ ചുമലിലേറ്റിയത്……
ഒരടി മുന്നോട്ടു വെച്ചതും ബാലൻസില്ലാതെ അവനൊന്നു വേച്ചു..
ഒന്നുകൂടി ബോഡി ചുമലിൽ ഉറപ്പിച്ച ശേഷം ശ്യാം ശ്രദ്ധയോടെ പടികളിറങ്ങി…
എങ്ങും നിശബ്ദതയായിരുന്നു….
താഴെ വരാന്തയിലെത്തിയതും ബോഡിയുടെ ഭാരമല്ല, രക്ഷപ്പെടുവാനുള്ള ത്വരയാണ് അവനെ അടക്കിഭരിച്ചത്…
മുറ്റത്തിനപ്പുറം ചന്ദ്രദാസിന്റെ റൂം അവൻ കണ്ടു…