” ഞാൻ എനിക്ക് പറ്റാവുന്നത് എല്ലാം ചെയ്തു മോളേ, ഒന്നും ശരിയായില്ല . ആരും സഹായിച്ചില്ല . അവസാനം ഗത്യന്തരം ഇല്ലാതെ ഞാൻ തോമസിനെ വിളിച്ചു മാപ്പ് പറഞ്ഞു. കെഞ്ചി . അവസാനം അവന്മാർ മന്ത്രി റഹിമാൻ സാഹിബിനെക്കൊണ്ട് നമ്മുടെ റിസോർട്ടിൽ ഷെയർ എടുപ്പിക്കാം എന്ന് പറഞ്ഞു. നാളെ അതി രാവിലെ അവന്മാർ രഹസ്യമായി വീട്ടിൽ വരും . നീ അവരുടെ കൂടെപ്പോയി റഹിമാൻ സാഹിബിനെ കാണണം. അവർ പറഞ്ഞത് 60 ശതമാനം ഷെയർ ആണ് . അത് എങ്ങനെയെങ്കിലും 50 ആക്കണം . ബാങ്ക് ഉൾപ്പടെ ഉള്ള എല്ലാ പ്രശ്നങ്ങളും അവർനോക്കിക്കോളാം നോക്കിക്കോളാം എന്നാണ് പറഞ്ഞത് . നീ അവര് പറയുന്നത് പോലെ കേൾക്കണം. അവരെ വെറുപ്പിക്കരുത്. എന്റെ കൈയിൽ നാട്ടിലേക്ക് വരാനുള്ള പൈസ പോലും ഇല്ല. നമ്മൾ ഡേയ്സിയുടെ പേരിൽ ഇട്ട പൈസപോലും ചിലവായിപ്പോയി. അവർ കനിഞ്ഞാലെ നമുക്ക് ഇനി ജീവിതം ഉള്ളു………………..”
ഡെയ്സിയുടെ പേരിലിട്ട പണം നഷ്ടമായി എന്ന് കേട്ട ജീനയുടെ കൈയിൽ നിന്നും ഫോൺ അറിയാതെ വീണു. അവൾ അടുത്ത ഒരു കസേരയിൽ തലക്ക് കൈയും കൊടുത്തു ഇരിപ്പായി.
അതും ഇല്ല .
ഈ നശിച്ചവന് ഏതു നേരത്താണോ കാല് അകത്തിക്കൊടുക്കാൻ തോന്നിയത് , എന്നവൾ പരിതപിച്ചു.
പേരുകേട്ട പെണ്ണുപിടിയന്റെ അടുത്തേക്ക് തന്നെ പറഞ്ഞുവിടുന്നതിനുള്ള കാരണം അവൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
ഇല്ല
വേറെ വഴി ഒന്നും ഇല്ല.
തനിക്കും മകൾക്കും ജീവിക്കാൻ ഇനി ഇതേ ഒരു വഴി ഉള്ളു.
തോറ്റ് കൊടുക്കില്ല.
ഒഴിവാക്കിയ വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം. അവൾക്ക് എവിടെനിന്നെന്നറിയാത്ത ഒരു ധൈര്യം വന്നു ചേർന്നു .
കോളേജ് വിട്ടെത്തിയ മകളോട് നാളെ രാവിലെ താൻ റിസോർട്ടിന്റെ കാര്യത്തിന് തിരുവനന്തപുരത്തു പോകുക ആണെന്നും 2 ദിവസം കഴിഞ്ഞേ മടങ്ങി വരൂ എന്നും അവൾ പറഞ്ഞു. അത്രയും ദിവസം കൂട്ടുകാരിയുടെ വീട്ടിൽ പോയി നിൽക്കാൻ അവളോട് പറഞ്ഞു. കേട്ടപാതി കേൾക്കാത്തപാതി ഡെയ്സി തുണിയും ഫോണും എടുത്ത് ബാഗും തൂക്കി സ്ഥലം വിട്ടു .