വീട്ടിൽ നിന്നും 5 കിലോമീറ്റര് അകലെ ആയിരുന്നു റിസോർട്ടിന്റെ സ്ഥലം. പള്ളിപോക്കുകാരുമായി ഉണ്ടായ കൂട്ട് പ്രദേശത്തെ മറ്റ് സ്ത്രീകളുമായുള്ള പരിചയത്തിലേക്കും സ്ത്രീ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിലേക്കും ജീനയെ എത്തിച്ചു . റിസോർട്ടും ഒപ്പം നദിക്കരയിലെ മറ്റ് പ്രൊജെക്ടുകളിലും ഒരുപാടു പേർക്ക് ജോലി ജീനയും മാർക്കോസും വാഗ്‌ദാനം ചെയ്തിരുന്നു. ഉള്ള സമ്പാദ്യം മുഴുവൻ പദ്ധതിക്ക് തികയാതെ വന്നപ്പോൾ അവർ വീടും റിസോർട്ടിന്റെ സ്ഥലവും പണയം വച്ച് ലോൺ എടുത്തു. അതിനൊക്കെ അവരെ അന്ന് സഹായിച്ചത് തോമസ് പള്ളിക്കലും അയാളുടെ സഹായി മാത്തൻ പെരുമ്പാടിയും ആയിരുന്നു. അവരുമൊത്തു മിക്ക രാത്രിയും കുടിച്ചു പൂസായാണ് മാർക്കോസ് വീട്ടിൽ എത്തിയിരുന്നത്. വീടിന് താഴത്തെ കവലയിലെ പ്രസംഗമണ്ഡപത്തിൽ ഇരുന്ന് വെള്ളം അടിക്കുന്ന മൂവർക്കും രാത്രി ആരും വരാത്ത ആ റോഡിൽ പൂര്ണസ്വാതന്ത്ര്യം ഉണ്ടായിരുന്നു .പല തവണ ജീനയും ഡെയ്‌സിയും വഴക്ക് ഉണ്ടാക്കിയെങ്കിലും അതൊന്നും അയാൾ കാര്യമാക്കിയില്ല. അങ്ങനെ ഇരിക്കെ കടുത്ത ഇടതുപക്ഷക്കാരായ രണ്ടു പേർക്ക് മാർക്കോസ് ജോലി കൊടുത്തത് തോമസും മാത്തനുമായി ചില മുറുമുറുപ്പ് ഉണ്ടാക്കി. വെള്ളപ്പുറത്ത് ആ മുറുമുറുപ്പ് വഴക്കിലേക്കും തല്ലിലേക്കും എത്തി. കണ്ടാൽ സാജൻ പി ദേവിനെപ്പോലെ ഇരിക്കുന്ന മാത്തന്റെയും സി ജി രവിയെപ്പോലെ ഇരിക്കുന്ന തോമസിന്റെയും ഒപ്പം അധികനേരം തല്ലുപിടിക്കാൻ എലുമ്പനായ മാർക്കോസിന് കഴിഞ്ഞില്ല. അടികൊണ്ട് നിലത്തുവീണ മാർക്കോസ് എണീറ്റ് മുണ്ടിലെ പൊടിയും തട്ടിക്കളഞ്ഞു അവരെ പുലഭ്യം പറഞ്ഞുകൊണ്ട് കവലയിൽ നിന്ന് കയറ്റം കയറി വേഗത്തിൽ വീട്ടിലേക്ക് നടന്ന് പോയി.
വീട്ടിൽ വന്ന മാർക്കോസ് തോമസിനെയും മാത്തനെയും പച്ച തെറിവിളിച് കട്ടിലിൽ കയറി കിടന്നു .മാത്തന്റെ മകൻ ആൽവിനുമായി രഹസ്യമായി പ്രണയത്തിൽ ആയിരുന്ന ഡെയ്സിയെ ആ വഴക്ക് ഭയപ്പെടുത്തി.അച്ഛനോടും അമ്മയോടും പ്രായത്തിന്റേതായ ഒരു വെറുപ്പ് അവൾക്ക് ഉണ്ടായിരുന്നു.കൂട്ടുകാരെയും മറ്റും തുടർച്ചയായി വിട്ടുപോകേണ്ടിവന്ന അവൾ എല്ലാം അമ്മയുടെ തെറ്റായാണ് കണ്ടത്. അവൾ ജീനയോടു എപ്പോഴും തറുതല പറയുകയും അവഗണിക്കുകയും ചെയ്തു.അവളുടെ ഏക ആശ്വാസം ആൽവിൻ ആയിരുന്നു. ഒരുപാട് പേർ പുറകെ നടന്നെങ്കിലും നാട്ടിൽ മന്ദൻ എന്ന് വിളിപ്പേരുള്ള അവന് മാത്രമാണ് അവൾ പച്ചക്കൊടി കാട്ടിയതു. തേയിലത്തോട്ടത്തിന്റെ ഇടയിൽ അവനെ ഷർട്ടിനു മുകളിലൂടെ തന്റെ മുല ഞെരിക്കാനും ഉമ്മവെക്കാനും അവൾ അനുവദിച്ചിരുന്നു. ചിലപ്പോൾ അവന്റെ കുണ്ണ കൈയിൽ എടുത്തു അടിച്ചു കൊടുക്കുകയും ചെയ്യും .പിറ്റേന്ന് തന്നെ മാർക്കോസ് തോമസും മാത്തനും പറഞ്ഞത് കൊണ്ട് ജോലിക്ക് വച്ച ആളുകളെ പിരിച്ചു വിട്ടു . അവർ പ്രശ്നം ഉണ്ടാക്കാൻ ഉള്ള സാധ്യത മുന്നിൽ കണ്ട് പ്രദേശത്തെ ഇടതു നേതാവായ തങ്കച്ചനെ കൂട്ടു പിടിക്കാൻ മാർക്കോസ് തീരുമാനിച്ചു . തങ്കച്ചൻ മറ്റ് തൊഴിലാളികളെ പക്ഷം ചേർത്ത് പിരിച്ചു വിട്ടവരുടെ പ്രശ്നം തീർത്തു. അങ്ങനെ ഒരാഴ്ചക്കുള്ളിൽ റിസോർട്ടിന്റെ ഉദ്‌ഘാടനം തീരുമാനിച്ചു. റിസോർട്ടും അതിന്റെ ഒപ്പം ഉള്ള ആയുർവേദിക് സ്പായും നന്നായി പരസ്യം ചെയ്തത് കൊണ്ട് നോർത്ത് ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള ഒരുപാട് ബുക്കിംഗ് അവർക്ക് കിട്ടി .പക്ഷെ നിർഭാഗ്യം അവരെ തേടി എത്തി. റിസോർട് പണികഴിപ്പിച്ച കുന്നിന്റെ അപ്പുറത്തെ വശത്തെ കുന്നിൻ ചെരുവിൽ ഒരു മണ്ണൊലിപ്പ് ഉണ്ടായി. 20 ഓളം ആളുകൾ ആ ദുരന്തത്തിൽ മരിച്ചു. റിസോർട്ടിന്റെ പണിക്കു നടത്തിയ വ്യാപകമായ പയിൽ അടി ആണ് ദുരന്തകാരണം എന്ന് മാത്തനും തോമസ്സും പറഞ്ഞു നടന്നു. ജന വികാരം ജീനയുടെയും മാർക്കോസിന്റെയും നേരെ തിരിഞ്ഞു . പരിസ്ഥിതി വകുപ്പ് റിസോർട്ടിന്റെ ഉദ്‌ഘാടനം തടഞ്ഞു. അന്വേഷണത്തിന് ഒരു കമ്മീഷനെ നിയോഗിച്ചു. ബാങ്കുകൾ അവർ തന്ന ലോൺ തിരിച്ചു ചോദിച്ചു തുടങ്ങി. ഓരോ ബാങ്കുകാരും ദിവസവും ഭീഷണിയുമായി അവരുടെ വീട് കയറി ഇറങ്ങി. അതിനും പിന്നിൽ മാത്തനും തോമസും ആണെന്ന് മാർക്കോസ് ഉറപ്പിച്ചു. ബാങ്കുകാർ വന്നപ്പോഴാണ് റിസോർട്ടും വീടും ലോണും എല്ലാം മാർക്കോസ് എടുത്തത് തന്റെ പേരിൽ ആണെന്ന് ജീനക്ക് മനസ്സിലായത് .