‘വണ്ടിപ്പൂറി’ ജീന ആയ പേര് മനസ്സിൽ ഉരുവിട്ടു . ആ പേര് അവൾക്ക് അറപ്പ് ഉണ്ടാക്കേണ്ടതാണ് . പക്ഷെ എന്തോ ഒന്ന് നേടി എടുത്ത അഭിമാനം അവൾക്ക് തോന്നി .ആ തോന്നലിൽ അവൾക്ക് പേടി തോന്നി . തന്റെ മനസ്സ് എങ്ങോട്ടാണ് പോകുന്നത് എന്നവൾ ഭയപ്പെട്ടു.
പിന്നീടുള്ള യാത്രാസമയം മുഴുവൻ തോമസും മാത്തനും അവൾക്ക് റഹിമാൻ സാഹിബിന്റെ മുന്നിൽ പാലിക്കേണ്ട നിയമങ്ങളെ പറ്റി പറഞ്ഞു കൊടുക്കുക ആയിരുന്നു. എപ്പോൾ സംസാരിക്കാം , എപ്പോൾ മുഖത്ത് നോക്കാം , അങ്ങനെ ഒരുപാട് കാര്യങ്ങൾ അവർ അവൾക്ക് പറഞ്ഞു കൊടുത്തു . എല്ലാം അവൾ ശ്രദ്ധയോടെ കേട്ടിരുന്നു.
മെയിൻ നിന്നും തിരിഞ്ഞു വണ്ടി ഒരു മോശമായ മണ്ണുറോഡിലേക്ക് കയറി . ഒരു കിലോമീറ്ററിന് ശേഷം അത്ഭുതകരമായി റോഡിൻ്റെ സ്വഭാവം മാറി. തോട്ടത്തിൻ്റെ നടുവിലൂടെ BMBC നിലവാരമുള്ള ഒരു 2 ലെയിൻ റോഡ്. സാഹിബിൻ്റെയും അയാൾക്ക് വേണ്ടപ്പെട്ടവരുടെയും കളികൾക്ക് വേണ്ടി ഉണ്ടാക്കിയ വില്ലയിലേക്കുള്ള ഒരേഒരു വഴിയാണിത് എന്ന് അവൾക്ക് മാത്തൻ്റെയും തോമസിൻ്റെയും സംസാരത്തിൽ നിന്ന് ജീനക്ക് മനസ്സിലായി. രഹസ്യ സ്വഭാവം സൂക്ഷിക്കാൻ ആണ് തുടക്കത്തിലെ മോശം റോഡ്. വിജനമായ റോഡിലൂടെ വണ്ടി വേഗം നീങ്ങി. സ്ഥലം എത്തറായെന്ന് തോമസ് പറഞ്ഞു. എങ്ങനെ എങ്കിലും 50 ശതമാനം ഷെയര് കൈയിൽ തന്നെ നിർത്തണം. ജീന വിചാരിച്ചു. എന്ത് ചെയ്യേണ്ടി വന്നാലും ചെയ്യണം. നാണവും മാനവും നോക്കണ്ട കാര്യമില്ല. കിട്ടിയ കുടുംബ സ്വത്ത് ആ പിടിപ്പില്ലാത്തവൻ്റെ കഴിവ് കേടിന് കുരുതി കൊടുക്കാനുള്ളതല്ല. താനും തൻ്റെ മോളും അതനുഭവിക്കണം. ജീന മനസ്സിൽ ഉറച്ചു. എത്ര തരം താഴേണ്ടി വന്നാലും സാഹിബിനെ വീഴ്ത്തിയെ പറ്റു. ജീന മുടിയും മുഖവും ഒന്ന് ടച്ച് അപ്പ് ചെയ്തു. തുണി വലിച്ച് മുലകൾ തള്ളി വരുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്തു. വണ്ടി ഒരു വിൻ്റേജ് കേരള ആയുർവേദ ചികിത്സാ കേന്ദ്രം എന്ന് തോന്നിക്കുന്ന മുൻുഭാഗം ഉള്ള കെട്ടിടത്തിൻ്റെ കാർപോർച്ചിൽ നിർത്തി.
“ആ കള്ളക്കിളവൻ അവിടെ നോക്കി നിക്കുന്നുണ്ട് ” പടികളുടെ മുകളിൽ കയ്യും കെട്ടി കാത്ത് നിൽക്കുന്ന സാഹിബിൻ്റെ പി എ കൃഷ്ണനെ കണ്ട് മാത്തൻ പറഞ്ഞു. യാത്രക്കിടയിൽ പല തവണ ഇരുവരും കൃഷ്ണനെ പുലഭ്യം പറയുന്നുണ്ടായിരുന്നു. വയസ്സ് 60 കഴിഞ്ഞിട്ടും അയാൾ തൻ്റെ നരച്ച മുടി കൃത്യമായി വെട്ടി ഒതുക്കിയിരുന്നു. കണ്ടാൽ ഒരു ബാങ്ക് മാനേജരെ പോലെ തോന്നും . അത്ര വിശ്വസ്തനായതു കൊണ്ടാണ് ഈ പ്രായത്തിലും സാഹിബ് അയാളെ തൻ്റെ കൂടെ കൊണ്ട് നടക്കുന്നത്. കാശിൻ്റെയും കണക്കിൻ്റെയും കാര്യത്തിൽ അയാൾ കാണിക്കുന്ന കണിശതയാണ്, മാത്തനും തോമസിനും അയാളോട്ടുള്ള വെറുപ്പിന് കാരണം എന്നവൾ അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കി. അയാളുമായും നല്ലൊരു ബന്ധം സ്ഥാപിക്കുന്നത് നല്ലതായിരിക്കുമെന്ന് അവൾ കരുതി.