“ആണുങ്ങടെ ഇറച്ചിയെ ഇരുമ്പുകമ്പിയാക്കുന്ന നിന്റെ ചിരിയല്ല എനിക്ക് വേണ്ടിയത്,”
അനിഷ്ടത്തോടെ ഷബ്നം പറഞ്ഞു.
“മോളെ, നീയിപ്പം ഒബ്സർവേഷനിലാ,”
റിയ പറഞ്ഞു.
“പെണ്ണുങ്ങളെയൊക്കെ ലെസ്ബിയനും ആണുങ്ങളെ കാമുകന്മാരുമാക്കുന്ന നിൻറെയീ കണ്ണുകളും ലിപ്‌സും പിടിക്കാൻ പത്ത് കൈയ്യെങ്കിലും വേണ്ട മുഴുത്ത മൊലേം ഒക്കെ കാണുമ്പോൾ എനിക്ക് എല്ലാം പറയണമെന്നുണ്ട് നിന്നോട്. പക്ഷെ പറ്റില്ല. ഒബ്സർവേഷൻ പീരിയഡിലുള്ളവരോട് സംഘടനയുടെ രഹസ്യങ്ങൾ ഒന്നും തന്നെ പറയാൻ പാടില്ല എന്നതാണ് റൂൾ. നീ എന്നോട് പേഴ്‌സണൽ ആയ എന്തുകാര്യവും ചോദിച്ചോളൂ. എൻറെ സുന്ദരിക്കുട്ടിയ്ക്ക് ഞാനെല്ലാം പറഞ്ഞുതരില്ലേ?”
ഷബ്നം റിയയെ മുഖം കോട്ടിക്കാണിച്ചു.
താനും ചോദിച്ചിരുന്നു ഇതേ ചോദ്യം. ജോയലാണ് പറഞ്ഞുതന്നത്. തൻറെ ഒബ്സർവേഷൻ പീരിയഡ് കഴിഞ്ഞിട്ട് അപ്പോൾ ആഴ്ചകൾ കഴിഞ്ഞിരുന്നു.
“നിനക്ക് സംഘടനയെപ്പറ്റിയൊന്നും അറിയേണ്ടേ?”
ബസ്തറിൽ വെച്ചാണ് അവൻ ചോദിച്ചത്. ദണ്ഡകാരണ്യത്തിലെ സൂര്യപ്രകാശം കടക്കാത്ത കാടിന്റെ മധ്യത്തിലെ സങ്കേതത്തിൽ വെച്ച്.
അന്ന് താനപ്പോഴും മൃതദേഹത്തിന് തുല്യമായ ജീവിതം ജീവിക്കുകയായിരുന്നു. കണ്ണുകളടച്ചാൽ എപ്പോഴും പപ്പായുടെയും മമ്മിയുടെയും മുഖങ്ങളായിരുന്നു. കണ്ണുകൾ തുറന്നാലും.
“പറയൂ, ജോയൽ,”
“നീയിപ്പോൾ സംഘടനയുടെ സെൻട്രൽ കമ്മിറ്റിയിലെ ഷോർട്ട് ലിസ്റ്റിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. അതുകൊണ്ട് ചില കാര്യ…”
“സെൻട്രൽ കമ്മിറ്റി…?”
അദ്‌ഭുതസ്തബ്ധയായി താൻ അന്ന് ചോദിച്ചു.