“ഇവടം വിട്ട് പോകാത്ത ആത്മാക്കള്‍ ചുവന്ന ബട്ടര്‍ഫ്ലൈസ് ആയിട്ടും വിട്ട്പോയവ മഞ്ഞ ബട്ടര്‍ഫ്ലൈസ് ആയിട്ടും പുനര്‍ജ്ജനിക്കൂന്ന്‍…”
അവളുടെ സ്വരത്തില്‍ നിറഞ്ഞ നേര്‍ത്ത കണ്ണുനീര്‍നനവ് ഷെല്ലിയെ തൊട്ടു.
“ആസ്ട്രേലിയയില്‍ ഉള്ള ഒരു ജ്യോഗ്രഫിക്കല്‍ വണ്ടര്‍ അയേഴ്സ് റോക്കിനെ പറ്റി കേട്ടിട്ടില്ലേ? അവിടുത്തെ ട്രൈബല്‍ കമ്മ്യൂണിറ്റി അതിനെ വിളിക്കുന്നത് ഉലൂരു എന്നാണ്. അവര്‍ക്കിടയിലെ ഒരു വിശ്വാസമാണ് ഞാന്‍ ഇപ്പോള്‍ പറഞ്ഞത്. ബട്ടര്‍ഫ്ലൈസിനെപ്പറ്റി….”
അവള്‍ വീണ്ടും ചിത്ര ശലഭങ്ങളെ നോക്കി.
“അതിനര്‍ത്ഥം എന്‍റെ മമ്മി ഇപ്പോള്‍ എന്‍റെ അടുത്ത് ഉണ്ടെന്നാണ്,”
“മിനീ,”
അവന്‍ വിളിച്ചു.
സായാഹ്നത്തിന്‍റെ ഇളം ചൂട് പതിഞ്ഞ അവളുടെ മുഖത്തേക്ക് അവന്‍ നോക്കി.
“പറയു, ഷെല്ലി…”
ചിത്രശലഭങ്ങളില്‍ നിന്ന്‍ നോട്ടം മാറ്റാതെ അവള്‍ പറഞ്ഞു.
“ഇത് വരെ ഒന്നും ഞാന്‍ ഡീറ്റയില്‍ഡായി ചോദിച്ചിട്ടില്ല…”
അവള്‍ അപ്പോഴും ചിത്രശലഭങ്ങളുടെ നൃത്തംവെയ്ക്കുന്ന ചിറകുകളില്‍ നിന്നും കണ്ണുകള്‍ മാറ്റിയില്ല.
“മിനീടെ മമ്മി എങ്ങനെയാ…എങ്ങനെയാണ് മിനിയെ വിട്ട്പോയത്?”
അപ്പോള്‍ അവള്‍ അവനെ നോക്കി. ഒരു കുഞ്ഞിന്‍റെ വിതുമ്പല്‍ അവള്‍ അവളുടെ മുഖത്ത് അവന്‍ കണ്ടു. ഏറ്റവും നിസ്സഹായയായ, ഏറ്റവും ആശരണയായ, ഏറ്റവും അനാഥയായ ഒരു കുഞ്ഞിന്‍റെ മുഖം.
“നമുക്ക് ഇവിടെയിരിക്കാം…”
അവള്‍ അവന്‍റെ കൈയില്‍ പിടിച്ചു. പിന്നെ ദേവദാരുവിന്‍റെ ചുവട്ടിലേക്ക് താഴ്ന്നു. മരത്തിന്‍റെ സ്വാന്തനത്തിന്‍റെ പ്രാചീനതയില്‍, സാന്ദ്രമായി നിറഞ്ഞ സ്നേഹതിന്റെ ചുവട്ടില്‍ അവര്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് അഭിമുഖമിരുന്നു.
“ഷെല്ലിയെപ്പോലെ സുന്ദരനാണ് എന്‍റെ പപ്പാ. മാത്യു. മാത്യു എം എം. മാളിയേക്കല്‍ മത്തായിച്ചന്‍റെ ഏറ്റവും മൂത്ത മോന്‍…”
അവള്‍ പിന്നെ നീലക്കുന്നുകളിലേക്ക് നോക്കി.
“അന്ന്‍ സെയ്ന്‍റ് തെരേസാസീന്ന് ഞാന്‍ വീട്ടില്‍ പോയപ്പം ഞങ്ങടെ നൈബര്‍ നേവീന്ന് റിട്ടയര്‍ ചെയ്ത ക്യാപ്റ്റന്‍ ബസന്ത് സിംഗ് സോണ്ടിയ, സോണ്ടിയ അങ്കിള്‍ പറഞ്ഞു…”
അവളുടെ കണ്ണുകള്‍ വീണ്ടും ഈറനണിഞ്ഞു.