കോബ്രാ ഹില്‍സിലെ നിധി [smitha]

Posted by

കഴിഞ്ഞ ഏപ്രിലില്‍ ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡില്‍, തന്നെ കൂട്ടിക്കൊണ്ട് പോകുവാന്‍ രോഹിത് അങ്കിള്‍ വന്നില്ല.
പകരം ലത്തീഫും കൂട്ടുകാരും വന്നു.
അവരുടെ മുഖത്ത് ഉത്സാഹമോ സന്തോഷമോ ഇലായിരുന്നു.
അവരില്‍ നിന്നാണ് താന്‍ ആ കരള്‍ പറിക്കുന്ന വാര്‍ത്ത കേട്ടത്.
രോഹിത് അങ്കിളിന്‍റെ ജഡം കോബ്രാഹില്‍സിന്‍റെ മുകളില്‍ കിടക്കുന്നു!
രാജവെമ്പാലയുടെ വിഷമാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
“ഭഗവതീടെ മുമ്പില്‍ നിന്ന്‍ പോരാന്‍ തോന്നുന്നില്ലേ രാജകുമാരിക്ക്?”
പിമ്പില്‍ നിന്ന്‍ കേട്ട ഒരു പുരുഷശബ്ദം ദിവ്യയുടെ ചിന്തകളെ ഉലച്ചു.
അവള്‍ തിരിഞ്ഞുനോക്കി.
വിനോദ് അങ്കിള്‍ ആണ്.
കോബ്രാഹില്‍സില്‍നിന്നുള്ള ഒറ്റയടിപ്പാതയിലൂടെ അയാള്‍ നടന്നു വരികയാണ്.
കറുത്ത ജാക്കറ്റും ട്രൌസേഴ്സുമാണ് വെഷം.
തലയില്‍ ഒരു കറുത്ത കൌ ബോയ്‌ ഹാറ്റ്.
കൈയില്‍ തോക്കുണ്ട്.
“അങ്കിള്‍ വീട്ടിലേക്ക് വരുന്നോ?”
“ഞാന്‍ രാവിലെ വരാം,” വിനോദ് അറിയിച്ചു. “നാളെ രാവിലെ എട്ടുമണിക്ക് വരാന്‍ സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.”
ദിവ്യ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്‍റെ “എ” ടീമിലെ ഒരു എക്സിക്യൂട്ടീവ് ആണ് വിനോദ് മേനോന്‍.
മുപ്പതിന്മേല്‍ പ്രായം.
പക്ഷെ ചലനങ്ങിലും ഭാവങ്ങളിലും ഒരിരുപത്കാരന്‍റെ ആവേശവും പ്രസരിപ്പും.
ദിവ്യ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസില്‍, എക്സിക്യൂട്ടിവ് സ്റ്റാഫില്‍ അംഗമായി ചേര്‍ന്നിട്ട് ഒരു വര്‍ഷമേയായിട്ടുള്ളൂ.
എങ്കിലും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുധമുള്ള അയാളുടെ കഴിവുകള്‍ ഇതിനോടകംതന്നെ പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
വിനോദ് മേനോനോട് യാത്രപറഞ്ഞ് ദിവ്യ മുമ്പോട്ട്‌ നീങ്ങി.
ഇരുള്‍ വീണ നിരത്തിലൂടെ സൈക്കിള്‍ ഓടിച്ചുനീങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ വീണ്ടും മലമുകളിലേക്ക് പാളി.
നിലാവില്‍ ഒരു ഡ്രാക്കുളക്കോട്ടപോലെ ഉയര്‍ന്നു കിടക്കുന്ന കോബ്രാ ഹില്‍സ്‌.
വളരെയേറെ നിഗൂഡതകളുടെയും മരണങ്ങളുടെയും അപകടങ്ങളുടെയും ഇരിപ്പിടം.

Leave a Reply

Your email address will not be published. Required fields are marked *