കോബ്രാഹില്‍സിലെ നിധി 8 [Smitha]

Posted by

“താങ്ക് യൂ,”
മാത്തച്ചന്‍ നിരസിച്ചു.
“ഇറ്റ്‌സ് വെരി കൈന്‍ഡ് ഓഫ് യൂ. പക്ഷെ അത് മറ്റൊരിക്കലാവാം,”
അയാള്‍ പുറത്തേക്കിറങ്ങി.
“ഓ! ഒരു കാര്യം ചോദിക്കാന്‍ മറന്നുപോയി,”
നരിമറ്റം മാത്തച്ചന്‍ തിരിഞ്ഞു നിന്നു.
അവര്‍ അയാളെ ആകാംക്ഷയോടെ നോക്കി.
“ദിവ്യ രാജകുമാരിയെവിടെ? കണ്ടില്ലല്ലോ,”
“മോള് ഡെല്‍ഹിയിലാണ്. അവിടെ സെയിന്‍റ് സ്റ്റീഫന്‍സില്‍,”
ഗായത്രിദേവി പറഞ്ഞു.
“ഓ!”
അയാള്‍ നിരാശനാകുന്നത് അവര്‍ കണ്ടു.
“രാജകുമാരിയേക്കൂടി ഒന്ന്‍ കാണണമെന്ന്‍ കരുതിയാണ് ഞാന്‍ വന്നേ. കഴിഞ്ഞ സണ്ടേ ദ ഹിന്ദു ന്യൂസ് പേപ്പറിന്‍റെ സപ്പ്ളിമെന്റില്‍ നിങ്ങളുടെ ഫാമിലിയെപ്പറ്റിയും ദിവ്യാ രാജകുമാരിയെപ്പറ്റി പ്രത്യേകിച്ചും ഒരു നീണ്ട ലേഖനമുണ്ടായിരുന്നല്ലോ. ഈ നാട്ടിലെ ആളുകള്‍ പറയാറുണ്ടല്ലോ രാജകുമാരിക്ക് ദിവ്യത്വമുണ്ട്, ഈശ്വര തുല്യമായ ദിവ്യത്വമുണ്ട് എന്നൊക്കെ. അതില്‍ വാസ്തവമുണ്ട് എന്ന്‍ ഞാനും വിശ്വസിച്ചത് ആ ലേഖനം വായിച്ചതിന് ശേഷമാണ്.”
അവരുടെ മുഖം സന്തോഷഭരിതമായി.
“മോള്ക്കങ്ങനെ ഒരു പ്രത്യേക സിദ്ധിയുണ്ട്,”
വര്‍മ്മ പറഞ്ഞു.
“അതില്‍ മെറ്റാഫിസിക്കല്‍ എലമെന്‍റ്റ്സിനെക്കാളേറെ ഒബ്സര്‍വേഷനും വ്രതങ്ങളുമൊക്കെയാണ് കൂടുതല്‍. ചില റെയര്‍ ആയ മെഡിസിനല്‍ പ്ലാന്‍റ്റുകള്‍ മോള്‍ പെട്ടെന്ന്‍ തിരിച്ചറിയും. മോള്‍ക്ക് മാത്രം അറിയാവുന്ന ചില രാസപ്രവര്‍ത്തനങ്ങളിലൂടെ മരുന്നുകള്‍ സ്വയം ഉണ്ടാക്കും. സര്‍പ്പദംശനമേറ്റ് മരണതുല്യമായ കണ്ടീഷനില്‍ ഇവിടെ എത്തിയിട്ടുള്ള ഒരാള്‍ പോലും രക്ഷപ്പെടാതിരുന്നിട്ടില്ല. മൃഗചികിത്സയും വിഷചികിത്സയും മോള്‍ ചെയ്യാറുണ്ട്. ഞങ്ങളുടെ കുറെ തലമുറകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മറ്റൊരു രാജകുമാരിയുണ്ടായിരുന്നു, ഋതുപര്‍ണ്ണ. അവര്‍ക്കും ഈ സിദ്ധിയുണ്ടായിരുന്നു,”
“ഉവ്വ്, അതെല്ലാം ആ ലേഖനത്തില്‍ വിശദമായി ഉണ്ടായിരുന്നു. ചികിത്സയുടെ സമയത്ത് ദിവസങ്ങളോളം ജലപാനം പോലുമില്ലാതെ …അല്ലേ?”
“അതെ, ”
വര്‍മ്മ പറഞ്ഞു.
“ഞങ്ങള്‍ക്ക് വിഷമം വരും. പിന്നെ എല്ലാം ഈശ്വര നിശ്ചയമല്ലേ എന്ന്‍ വെക്കും.”
ഗായത്രിദേവി പറഞ്ഞു.
“രാജകുമാരി ഇനി എപ്പോള്‍ വരും?”
“നാലഞ്ചു മാസം ഏതായാലും കഴിയും.”
“ശരി, എങ്കില്‍ ഞാനിറങ്ങട്ടേ,”
അവര്‍ തലകുലുക്കി.
നരിമറ്റം മാത്തച്ചന്‍ പുറത്തേക്കിറങ്ങി.
“വല്ലാത്ത ഒരു മനുഷ്യന്‍, അല്ലേ?”
അയാള്‍ ഗേറ്റ് തുറന്ന്‍ കടന്ന്‍ പോകുന്നത് നോക്കി അദ്ദേഹം ഭാര്യയോട് പറഞ്ഞു.

**************************************

“മിഷന്‍ ഇമ്പോസ്സിബിള്‍” എന്ന ഇംഗ്ലീഷ് സിനിമയില്‍ ടോം ക്രൂയ്സ് ഉത്തുംഗമായ ഒരു പാറയുടെ മുകളിലെത്താന്‍ ശ്രമിക്കുന്നത് ഉദ്വേഗത്തോടെ നോക്കിക്കാണുകയായിരുന്നു, ജയകൃഷ്ണന്‍ എച്ച് ബി ഓ ചാനലില്‍.
അതേ മുറിയില്‍ത്തന്നെ അവന്‍റെ സംഘം ശീട്ട് കളിയിലാണ്.
രാമകൃഷ്ണനും ക്രിസ്റ്റ ഫറും ഷാജഹാനും സിദ്ധാര്‍ത്ഥനും അടങ്ങിയ ജയകൃഷ്ണന്‍റെ ഏറ്റവും വിശ്വസ്ഥരായ നാല്‍വര്‍ സംഘം എപ്പോഴും അവനോടൊപ്പം ഒരുമിച്ചാണ്.
അവനുവേണ്ടി തല്ലാനും ചാകാനും വരെ ഒരുക്കമാണ് ആ നാലുപേരും.
ജയകൃഷ്ണന്‍റെ എല്ലാ തെമ്മാടിത്തരങ്ങളുടെയും കൂട്ടാളികളാണ് അവര്‍.

Leave a Reply

Your email address will not be published. Required fields are marked *