കോബ്രാഹില്‍സിലെ നിധി 7 [Smitha]

Posted by

“ജയകൃഷ്ണന്‍ പറഞ്ഞിട്ട്.
അവര്‍ പരസ്പരം നോക്കി.”
“എന്ത് പറഞ്ഞു, അവന്‍?”
സിദ്ധാര്‍ത്ഥന്‍ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല.
“ലത്തീഫ് ദാദാ,” രാജേഷ് മുമ്പോട്ട്‌ വന്നു.
“മര്യാദയുടെ ഭാഷ ഇവനറിയില്ല. സിദ്ധാര്‍ത്ഥ ഗൌതമ ബുദ്ധാ,”
രാജേഷ് അവന്‍റെ നേരെ വിരല്‍ ചൂണ്ടി.
“പെരുവഴിയില്‍ക്കിടന്ന്‍ വികലാംഗനാകേണ്ട ഗതി വരണ്ട എങ്കില്‍ മര്യാദക്ക് ഉത്തരം പറയെടാ പട്ടീ, നിന്നോടെന്താ ജയകൃഷ്ണന്‍ പറഞ്ഞെ?”
സിദ്ധാര്‍ത്ഥന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നതിനു പിമ്പില്‍ തക്കതായ കാരണമെന്തെങ്കിലും ഉണ്ടായിരിക്കണം എന്ന്‍ ലത്തീഫ് അനുമാനിച്ചു.
ജയകൃഷ്ണന്‍ പറഞ്ഞുവിട്ടതാണെങ്കില്‍ അതില്‍ അപകടമുണ്ട്. അതും ദിവ്യ ഇന്ന്‍ ഡല്‍ഹിക്ക് ട്രയിന്‍ കയറിയ ദിവസം.
“പ്രിയങ്കാ,”
ലത്തീഫ് തിടുക്കത്തില്‍ പറഞ്ഞു.
“ദിവ്യക്ക് ഡയല്‍ ചെയ്യ്‌, ക്യുക്ക്!!”
പ്രിയങ്ക തന്‍റെ മൊബൈല്‍ഫോണില്‍ ദിവ്യക്ക് ഡയല്‍ ചെയ്തു.
പിന്നെ ഫോണ്‍ ലത്തീഫിന് കൈമാറി.
“ങ്ങ്ഹാ! പ്രിയങ്കയല്ല, ലത്തീഫ്. പിന്നെ നിന്‍റെ കമ്പാര്‍ട്ട്മെന്റില്‍ വേറെ ആരാ ഉള്ളത്? മ്യൂസിക്ക് ഒക്കെയോ? ലേഡീസ്‌? ഒന്നുമില്ല. വെറുതെ വിളിച്ചെന്നെയുള്ളൂ. എനി വേ, ബീ കെയര്‍ഫുള്‍! വി വില്‍ കാള്‍ യൂ ലേറ്റര്‍!”
പെട്ടെന്ന്‍ രാജേഷിന്‍റെ ചവിട്ടേറ്റ് സിദ്ധാര്‍ത്ഥന്‍ ഒരു മുരള്‍ച്ചയോടെ നിലം പതിച്ചു.
കണ്ണുകള്‍ തുറന്നപ്പോള്‍ ബൂട്ടിട്ട ഒരു കാല്‍പ്പാദം തന്‍റെ മുഖത്തിന്‌ നേരെ നീണ്ടുവരുന്നത് അവന്‍ കണ്ടു.
“ഞാന്‍ പറയാം!”
സിദ്ധാര്‍ത്ഥന്‍ ഭയാക്രാന്തനായി പറഞ്ഞു.
“ഒരു ഡ്രഗ് എജന്‍റ്റിനെ മീറ്റ്‌ ചെയ്യാന്‍ പറഞ്ഞുവിട്ടതാ എന്നെ ജയകൃഷ്ണന്‍!”
“ഡ്രഗ്സ്!!”
അവര്‍ ഭയത്തോടെ പരസ്പരം നോക്കി.
“എന്നിട്ട്? എന്നിട്ട് സാധനമെവിടെ?”ലത്തീഫ് ചോദിച്ചു.
“അയാള്‍ വന്നില്ല”
സിദ്ധാര്‍ത്ഥന്‍ പറഞ്ഞു.
“കേരള എക്സ്പ്രസ്സിന് അയാള്‍ ഇവിടെ എറങ്ങൂന്നും എന്നെ കാണൂന്നും ആണ് ജയകൃഷ്ണന്‍ പറഞ്ഞെ,”
“എവിടെ ഏതൊക്കെ സ്ഥലത്താണ് സാധനത്തിന്‍റെ വില്‍പ്പന?”
“അതൊന്നും എനിക്കറീത്തില്ല. ജയകൃഷ്ണനെ സാധനം ഏല്‍പ്പിക്കുന്നത് മാത്രമാണ് എന്‍റെ ജോലി,”
“ജയകൃഷ്ണന് സാധനം ഡിസ്ട്രിബ്യൂഷന്‍ നടത്തുന്നതാരാ?”
“അതും എനിക്കറിയില്ല,”
“പിന്നെ ഇവിടെ ട്രെയില്‍ ഇറങ്ങുന്നയാലെ നീ എങ്ങനെ തിരിച്ചറിയും?”
“റിസര്‍വേഷന്‍ കൌണ്ടറിനടുത്ത് ഈ അടയാളവും കൊണ്ട് ഞാന്‍ നില്‍ക്കും,”
സിദ്ധാര്‍ത്ഥന്‍ തന്‍റെ ക്യാപ്പില്‍ “Z” എന്ന്‍ എഴുതിയിരിക്കുന്നത് അവരെ കാണിച്ചു.
“അയാടെ ക്യാപിലും “Z” എന്ന അക്ഷരമുണ്ടാവും,”
സിദ്ധാര്‍ത്ഥന്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന്‍ ലത്തീഫിന് തോന്നി.
ഒന്നിനൊന്ന്‍ പൊരുത്തമുള്ള കാര്യങ്ങളാണ് ഇവന്‍ പറയുന്നത്.
“അതുപോട്ടെ സിദ്ധാര്‍ത്ഥ,”

Leave a Reply

Your email address will not be published. Required fields are marked *