കോബ്രാഹില്‍സിലെ നിധി 29 [Smitha]

Posted by

അസഹ്യ വേദനയാല്‍ ലത്തീഫ് അലറി.
പക്ഷെ ആ നിമിഷം തന്നെ അവന്‍ വിമലിന്റെ നേരെ ചാടി വീണു.
അവന്‍റെ ചവിട്ടേറ്റ് റിവോള്‍വര്‍ തെറിച്ചുപോയി.
അടുത്ത സെക്കന്റ്റില്‍ സംഘാംഗങ്ങള്‍ വിമലിനെ വളഞ്ഞു.
“നായിന്‍റെ മോനേ!”
ഇടത് തോളിലെ മുറിവില്‍ അമര്‍ത്തിപ്പിടിച്ച് ലത്തീഫ് മുരണ്ടു.
“കോബ്രാ ഗാങ്ങ് എന്താണെന്നാ നിന്‍റെ വിചാരം?”
“എന്‍റെ ലത്തീഫ് ദാദാ…!”
ദിവ്യ കരഞ്ഞുകൊണ്ട് ലത്തീഫിനെ ചേര്‍ത്തുപിടിച്ചു.
‘പിന്നെ ആള്‍ക്കൂട്ടത്തിലേക്ക് നോക്കി.
“ഡോക്ടറങ്കിള്‍..കമോണ്‍!!”
മുന്‍ നിരയില്‍ നിന്ന ഒരാളോട് അവള്‍ പറഞ്ഞു.
അയാള്‍ ഓടിവന്നു.
“വേഗം വാ അങ്കിള്‍!”
അവള്‍ അയാളുടെ കൈയില്‍ പിടിച്ചു.
യജ്ഞത്തോടനുബന്ധിച്ച് കൊട്ടാരത്തില്‍ ഒരു ആശുപത്രി യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്നു.
ഡോക്റ്റര്‍മാരുടെയും നേഴ്സ്മാരുടെയും സേവനങ്ങള്‍ അവിടെ ലഭ്യമായിരുന്നു.
“സാര്‍ ചടങ്ങ് തുടരട്ടേ,”
ദിവ്യയോടും ഡോക്ടറോടുമൊപ്പം കൊട്ടാരത്തിലേക്ക് നടക്കാന്‍ തുടങ്ങിയ ലത്തീഫ് രാഹുലിനോട് പറഞ്ഞു.
“ഞാന്‍ ദാ, എത്തി. വിന്‍സെന്റ്! ടെയ്ക്ക് ചാര്‍ജ്!!”
അവര്‍ അകത്തേക്ക് പോയി.
“യൂ!!”
വിന്‍സെന്‍റ്റിന്‍റെ ചെകിടടിച്ചുള്ള അടിയേറ്റു വിമല്‍ വീണ്ടും നിലം പതിച്ചു.
“ലത്തീഫ് ദാദാടെ ദേഹത്ത് തൊട്ട നിന്നെ ഞാന്‍…”
ബൂട്ടിട്ട വിന്‍സെന്‍റ്റിന്‍റെ പാദം നിലത്ത് മലര്‍ന്നു വീണ വിമലിന്‍റെ നേരെ ഉയര്‍ന്നു.
“ഇന്‍സ്പെകടര്‍!!”
രാഹുല്‍ ശബ്ദമുയര്‍ത്തി.
“അറെസ്റ്റ്‌ ഹിം! ഹീയീസ് ദ മാന്‍! ദ കള്‍പ്രിറ്റ്! ദ മര്‍ഡറര്‍!!”
രാജശേഖര വര്‍മ്മയും ഗായത്രിദേവിയും ഒന്നും മനസ്സിലാകാതെ പരസ്പ്പരം നോക്കി.
സദസ്സും.
“തമ്പുരാന്‍!”
രാഹുല്‍ രാജശേഖരവര്‍മ്മയുടെ ചകിതമായ ഭാവത്തിലേക്ക് നോക്കി.
“അങ്ങ് കരുതുന്നപോലെ ഇവന്‍ വിനോദ് മേനോന്‍ അല്ല! ഇവന്‍ വിമല്‍ ആണ്! മേജര്‍ മാത്യു വര്‍ഗ്ഗീസിന്‍റെയും ലളിതാ മേനോന്‍റെ യും മകന്‍!”
അത്യന്തം അപ്രതീക്ഷിതമായ ആ വാര്‍ത്തക്ക് മുമ്പില്‍ അദ്ദേഹവും ഗായത്രിദേവിയും പകച്ചുനിന്നു.
അവരുടെ മുഖങ്ങളില്‍ വിവരണാതീതമായ അദ്ഭുതം അയാള്‍ കണ്ടു.
“ഇന്‍സ്പെക്ടര്‍,”
രാഹുല്‍ ഇന്‍സ്പെകടര്‍ അബ്രഹാമിനെ നോക്കി.
“ഒരു പത്ത് മിനിറ്റ് വിമലിനെ തമ്പുരാന്‍റെയും തമ്പുരാട്ടിയുടെയും കൂടെ വിടണം,”

Leave a Reply

Your email address will not be published. Required fields are marked *