കോബ്രാഹില്‍സിലെ നിധി 29 [Smitha]

Posted by

ഗായത്രിദേവിയും ജയകൃഷണനും രാജശേഖര വര്‍മ്മയുടെ ബന്ധുക്കളും ആ അദ്ഭുതം പങ്കുവെച്ചു.
അദ്ദേഹം രാഹുലിനെ നോക്കി.രാഹുല്‍ റോസ്‌ലിനെയും.
അവള്‍ തന്‍റെ ചുമലില്‍ തൂക്കിയ ബാഗില്‍ നിന്ന്‍ നൂറ്റാണ്ടുകളുടെ മണമുള്ള, ചുവന്ന പട്ടില്‍ വരച്ചുണ്ടാക്കിയ മാപ്പ് അദ്ധേഹത്തിന്‍റെ കൈയില്‍ കൊടുത്തു.
“ഇതെങ്ങനെ അങ്ങയുടെ കൈയില്‍…?”
വിശ്വാസം വരാതെ അദ്ദേഹം രാഹുലിനെ നോക്കി.
“അതിനു മുമ്പ് മറ്റൊരു കാര്യം കൂടി അറിയാനുണ്ട്,”
ലത്തീഫ് തുടര്‍ന്നു.
“രാഹുല്‍ സാര്‍ ആരാണ്? എന്തിന് അദ്ദേഹം ഇവിടെ, ശാന്തിപുരത്തേക്ക് വന്നു? ഈ രണ്ടു കാര്യങ്ങള്‍,”
രാജശേഖര വര്‍മ്മയുടെയും ഗായത്രി ദേവിയുടേയും ജയകൃഷ്ണന്‍റെയും ബന്ധുക്കളുടെയും കണ്ണുകള്‍ വീണ്ടും രാഹുലില്‍ കേന്ദ്രീകരിച്ചു.
“പറയൂ…”
വിസ്മയമടക്കാതെ രാജശേഖര വര്‍മ്മ ചോദിച്ചു.
“അങ്ങ് …!!”
“തന്‍റെ ജ്യേഷ്ഠന്‍റെ മരണത്തിന് പിമ്പിലെ രഹസ്യങ്ങള്‍ തേടി വന്നതാണ് രാഹുല്‍ സാര്‍!”
“ജ്യേഷ്ഠന്‍?”
അദ്ഭുതംകൊണ്ട് വിവശനായി രാജശേഖര വര്‍മ്മ ചോദിച്ചു.
“യെസ്!”
ലത്തീഫ് ആവേശത്തോടെ പറഞ്ഞു.
“ഫിക്ഷനില്‍ ഒക്കെ മാത്രമേ അത്തരം ഒരാളെ കാണൂ അങ്കിള്‍. അത്ര ഹോണസ്റ്റ്‌! അത്ര കറേജിയസ്! അത്ര ഫെയിഥ്ഫുള്‍! അത്ര ലവബിള്‍…അങ്കിളിന്‍റെ ലഫ്റ്റനന്‍റ്റ്! ദിവ്യയുടെ രോഹിത് അങ്കിള്‍!”
“ഈശ്വരാ…!”
തന്‍റെ ഹൃദയത്തിലൂടെ ഒരു മിന്നല്‍ പായുന്നത് അദ്ദേഹമറിഞ്ഞു.
താങ്ങാനാവാത്ത ഒരു ഭാരത്തിന്‌ അടിപ്പെട്ടത് പോലെ.
രജോഗുണങ്ങള്‍ മാത്രം കാണപ്പെട്ടിരുന്ന രാജശേഖര വര്‍മ്മയുടെ മുഖം ശോകാകുലമാകുന്നതും ക്ഷാത്ര തേജസ് നിറഞ്ഞ കണ്ണുകള്‍ ജലാര്‍ദ്രമാകുന്നതും എല്ലാവരും കണ്ടു.
“ഡാഡീ…”
ദിവ്യ അദ്ധേഹത്തിന്റെ കയ്യില്‍ പിടിച്ചു.
അദ്ദേഹം ആ നില തുടര്‍ന്നു.
വികാരഭരിതമായ രംഗം ആളുകള്‍ വീര്‍പ്പടക്കി വീക്ഷിച്ചു.
അല്‍പ്പ നിമിഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്‍റെ നില വീണ്ടെടുത്തു.
“അങ്ങ് എങ്ങനെയാണ് ഈ രഹസ്യങ്ങള്‍ എല്ലാം അറിഞ്ഞത്?”
അദ്ദേഹം രാഹുലിനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *