“നടന്നില്ല. ഓടും. താന്‍ ഓടും. എവിടെയെങ്കിലും ഓടിപ്പോയി ഒളിക്കെടോ. അല്ലേല്‍ ആ ഇന്‍സ്പെകടര്‍ ലോക്കപ്പിലിട്ട് തന്നെ ഇടിച്ച് കൊല്ലുന്നേന് മുമ്പ് ലത്തീഫും അവന്‍റെ ആള്‍ക്കാരും തന്‍റെ കൊരവള്ളി കണ്ടിക്കും!”
ജയകൃഷ്ണന്‍ സംഭവം വിശദീകരിച്ചു.
വിമല്‍ ദിവ്യയുടെ കാറില്‍ ബോംബ് വെച്ചു.
രാഹുല്‍ അത് കണ്ടു പിടിച്ചു.
തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി വിമല്‍ നരിമറ്റം മാത്തച്ചന്റെ പേര് പറഞ്ഞിരിക്കുന്നു.
എവിടെയെങ്കിലും പോയി ഒളിക്കാന്‍ പറയാന്‍ വിമല്‍ ജയകൃഷ്ണനോട് ആവശ്യപ്പെട്ടിരിക്കയാണ്.
“ഞാനെവിടെപ്പോയി ഒളിക്കും?”
പൊഴേടെ കെഴക്കെ ചെരിവില്‍, റോഡരികില്‍ ഒരു വീടുണ്ട്. പണ്ട് രോഹിത് താമസിച്ചിരുന്ന വീട്. അതിനാത്ത് എങ്ങും ആരുവില്ല. എന്‍റെ പിള്ളേര് ചെലപ്പം അതിനാത്ത് കൂടാറുണ്ട്. പിന്നെ രോഹിതിന്റെ പ്രേതോം. തനിക്ക് പ്രേതത്തെപ്പോയിട്ട് ദൈവത്തെപ്പോലും പെടിയിലല്ലോ. ഹൈഡ് ദേര്‍!”
ആ നിമിഷം തന്നെ നരിമറ്റം മാത്തച്ചന്‍ രോഹിത് താമസിച്ചിരുന്ന വീട്ടിലേക്ക് പോയി.
സദാ സമയവും കാറ്റിരമ്പുന്ന ഒരു പരിസരമായിരുന്നു അത്.
കാറ്റില്‍ ആ വീടിന്‍റെ ജനലുകളും വാതിലുകളും അനങ്ങി ശബ്ദം കേള്‍പ്പിച്ചുകൊണ്ടിരുന്നു.
കാട് വളര്‍ന്ന്‍ നിന്നിരുന്ന ആ വീടിന്‍റെ പരിസരത്ത് കാല്‍കുത്തിയപ്പോള്‍ത്തന്നെ ഒരു പരേതാത്മാവിന്റെ സാന്നിധ്യം അയാള്‍ അറിഞ്ഞു.
പക്ഷെ തന്നെ പിന്തുടര്‍ന്ന്‍ എത്തിക്കൊണ്ടിരുന്ന പോലീസിനെക്കുറിച്ചോര്‍ത്തപ്പോള്‍ ധൈര്യം സംഭരിച്ച് അയാള്‍ അതിനകത്ത് കയറി.
ജനാലകള്‍ തുറന്നപ്പോള്‍ അകത്തേ ഇരുട്ട് നീങ്ങി.
അകത്ത് കിടന്ന കട്ടിലില്‍ കിടന്നപ്പോള്‍ അയാള്‍ക്ക് രോഹിതിനെ ഓര്‍മ്മ വന്നു.
കട്ടിലില്‍ നിന്ന്‍ ഞെട്ടി എഴുന്നേറ്റു.
കണ്ണുകള്‍ പിന്നെ പതിഞ്ഞത് ഭിത്തിയിലാണ്.
അവിടെ രോഹിതിന്റെ ഫോട്ടോ അയാള്‍ കണ്ടു.
അയാളുടെ നോട്ടം തന്നിലെക്ക് ഇരമ്പിയിരച്ച് കയറുന്നത് അയാള്‍ അറിഞ്ഞു.
കാറ്റില്‍ ഫോട്ടോ അനങ്ങി.
നരിമറ്റം മാത്തച്ചന്‍ വിയര്‍പ്പില്‍ കുതിര്‍ന്നു.
പോക്കറ്റില്‍ കരുതിയിരുന്ന റം ബോട്ടില്‍ അയാള്‍ എടുത്തു.
അടപ്പ് തുറന്ന് അതിന്‍റെ പകുതിയോളം അയാള്‍ വായിലേക്ക് കമിഴ്ത്തി.
പിന്നെ തലകുടഞ്ഞ് കണ്ണുകള്‍ തിരുമ്മി കട്ടിലിലേക്ക് ചാഞ്ഞു.ആ സമയം നരിമറ്റം വര്‍ക്കി നടത്തുന്ന ഒരു ചൂതാട്ട കേന്ദ്രത്തിലായിരുന്നു ജയകൃഷ്ണന്‍.
സിദ്ധാര്‍ത്ഥന്‍ ലത്തീഫിന്‍റെ സംഘത്തില്‍ ചേര്‍ന്നതിനു ശേഷം ഏത് സമയത്തും ഒരാക്രമണം പ്രതീക്ഷിച്ചിരുന്ന ജയകൃഷ്ണന്‍ മിക്കവാറും ദിവസങ്ങളില്‍ അവിടെത്തന്നെയായിരുന്നു.
ഒരു മയക്കം കഴിഞ്ഞ് കണ്ണുകള്‍ തുറന്നപ്പോള്‍ മുമ്പില്‍ വിമല്‍ നില്‍ക്കുന്നത് അവന്‍ കണ്ടു.
“കമോണ്‍! ഗെറ്റപ്പ് !!”
കാര്‍ക്കശ്യത്തോടെ വിമല്‍ പറഞ്ഞു.
അവന്‍ ചാടിയെഴുന്നേറ്റു.
“ഒരു മിഷന്‍ കൂടി ഏല്‍പ്പിക്കുകയാണ് നിന്നെ,”
ജയകൃഷ്ണന്‍ ചോദ്യരൂപത്തില്‍ വിമലിനെ നോക്കി.
“ഇത് നീ എന്തായാലും ചെയ്തിരിക്കണം!”
വിമല്‍ പറഞ്ഞു.
അവന്‍ പോക്കറ്റില്‍ നിന്ന്‍ ഒരു റിവോള്‍വര്‍ എടുത്തു.
ജയകൃഷ്ണന്‍റെ കൈയില്‍ കൊടുത്തു.
“നീ ഇന്നുതന്നെ നരിമറ്റം മാത്തച്ചനെ കാണണം!”