മോനാച്ചന്റെ കാമദേവതകൾ 4 [ശിക്കാരി ശംഭു]

Posted by

അമ്മച്ചി : ആ എന്നാ പോയി വെട്ട്. പിന്നെ മനുഷ്യകോലത്തിൽ തിരിച്ചു വന്നേക്കണം. വല്യ ഫാഷനൊന്നും വേണ്ട. അപ്പൻ വന്ന വഴി ഓടിക്കും അറിയാമല്ലോ

മോനാച്ചൻ : ഓ ഉത്തരവ്

അമ്മച്ചി : ടാ തോർത്ത് എടുത്തിട്ട് പോടാ. വരുന്ന വഴി കുളിച്ചിട്ടും പോരെ

മോനാച്ചൻ ഒരു തോർത്തെടുത്തു അരയിൽ ചുറ്റി, നേരെ ബാർബർഷോപ് ലക്ഷ്യമാക്കി നടന്നു.അവിടുത്തെ ഏക ബാർബർ ഷോപ്പ് മനോഹരൻ ചേട്ടന്റെ മനോഹരൻ സലൂണ് ആണ്‌. ആ നാട്ടിൽ ആകെ ഒരു ബാർബർ ഷോപ്പേ ഉള്ളതുകൊണ്ട് പുള്ളിക്കാരന് മജിസ്‌ട്രെറ്റിന്റെ ഗമയാണ്. ഞായറാഴ്ച ആയതുകൊണ്ട് നല്ല തിരക്കായിരിക്കും.

അവിടുന്നു ഒരു പത്തു കിലോമീറ്റർ പോയാൽ കട്ടപ്പന ടൗണിലെത്താം അവിടെ നല്ല കറങ്ങുന്ന കസേരയൊക്കെ ഉള്ള ബാർബർ ഷോപ്പുകൾ ഉണ്ട്. നല്ല സ്റ്റൈൽ ആയിട്ട് വെട്ടിതരുകയും ചെയ്യും. മനോഹരൻ ചേട്ടന് ആകെ ഒരേ ഒരു വെട്ടേ അറിയൂ.

ആ… എന്നേല്ലും കട്ടപ്പനയിൽ പോയി വെട്ടണമെന്ന് ചിന്തിച്ചുകൊണ്ട് മോനാച്ചൻ സലൂണിൽ എത്തി.ഭാഗ്യം!!! ഒരാളേയുള്ളു ഉച്ച സമയം ആയകൊണ്ടാകും ആളില്ലാത്തത്.

ആരിത് മോനാച്ചാനോ കേറിയിരിക്കെടാ. മനോഹരൻ മുറുക്കാൻ ചവച്ചോണ്ട് പറഞ്ഞു. ചെത്തുകാരൻ സുകുമാരനെയാണ് മനോഹരൻ വെട്ടികൊണ്ടിരിക്കുന്നത്. കണ്ണാടിയിലൂടെ മോനാച്ചനെ കണ്ട സുകു അവനെനോക്കി ചിരിച്ചു.

മോനാച്ചൻ തിരിച്ചു ചിരിച്ചു കാണിച്ചു.. സുകുമാരനും ഞാനും ഒരേ തോണിയില്ലെ യാത്രകരാണെന്നു മോനാച്ചൻ ഓർത്തു.. മോളികുട്ടീടെ പുഞ്ചപാടത്തു കൊയ്‌ത്തു നടത്തിയവർ.

രണ്ടുപേരെയും ത്രേസ്യാമ്മ കയ്യോടെ പിടിക്കുകേം ചെയ്തു. സുകുവിനെ പിടിച്ചപ്പോൾ ചക്കൊച്ഛനും ഉണ്ടാരുന്നകൊണ്ട് നല്ല അടി സുകുവിന് കിട്ടുകേം ചെയ്തു, നാട്ടിൽ മൊത്തം പാട്ടാകുകേം ചെയ്തു.

ആ കാര്യത്തിൽ ഭാഗ്യവാൻ എന്തായാലും ഞാനാ ത്രേസ്യാമ്മ പിടിച്ചെങ്കിലും ഒരടികിട്ടിയെങ്കിലും കരക്കാര് അറിയാതെ രക്ഷപ്പെട്ടു. മോനാച്ചൻ അശ്വസിച്ചു.

എന്നാലും കള്ളും കൊണ്ടെങ്ങനെ ദിവസവും ഇയാൾ ചാക്കൊച്ഛന്റെ മുൻപിൽ ചെല്ലും അപാര ധൈര്യം തന്നെ…മോനാച്ചന്റെ ചിന്തകൾ കാടുകേറും മുൻപേ സുകുമാരൻ വെട്ടും കഴിഞ്ഞേഴുന്നേറ്റായിരുന്നു

മോനാച്ചാ ഒന്നിരിക്കെടാ ഞാനൊന്നു വെള്ളം കുടിച്ചേച്ചും വരാം…..

മനോഹരൻ പറഞ്ഞിട്ട് പുറത്തിറങ്ങി.

അതെന്നായാലും നന്നായി. മുറുക്കാൻ തുപ്പിയിട്ടു വരുമല്ലോ ഇല്ലേൽ മുടിവെട്ടുന്നകൂടെ ഊമ്പിയ കഥ പറച്ചിലുണ്ട് മനോഹരന്. കഥ സഹിക്കാം പക്ഷെ വായിന്നു മുറുക്കാൻ നമ്മുടെ നേരെ വരുന്നതു സഹിക്കാൻ പറ്റില്ല

Leave a Reply

Your email address will not be published. Required fields are marked *