തമി 3 [Maayavi]

Posted by

കോവിലിനുള്ളിലേക്ക് അടുക്കും തോറും ഉരുകിയ നെയ്യിന്റെയും കർപ്പുരത്തിന്റെയും ഹോമാകുഠത്തിൽ കത്തിയ പൂജാദ്രവ്യങ്ങളുടെയും മണം മൂകിലേക്ക് തുളച്ചു കയറി.അതാവോളം സ്വീകരിച്ചു കാളിയമ്മയുടെ മുന്നിൽ തൊഴുകയ്യോടെ നിന്നു.പ്രാർത്ഥിക്കാൻ ഒന്നുമില്ലാരുന്നു,മനസ്സാകെ ശൂന്യമാരുന്നു.കണ്ണും തുറന്നു അമ്മേ നോക്കി നിന്നു.കൈയിൽ വാളും ശൂലവുമെന്തിയ ദേവി വിഗ്രഹം.ചന്തം ചാർത്തിയിട്ടുണ്ട്.അതാവിഗ്രഹത്തിന്റെ തേജസ്‌ കൂട്ടുന്നപോലെ തോന്നി.കാണെഴുതി പൊട്ടുതോട്ട് കസവിന്റെ ആടായണിഞ്ഞു സ്വർണവുമണിഞ്ഞ് കറക്ടോരു പെണ്ണിനെ പോലെ തന്നെ അമ്മയെ അണിയിച്ചൊരുക്കിയിരിക്കുന്നു. എത്ര വിഷമത്തോടെ വരുന്ന ഭക്തനും ഈ രൂപം കണ്ടാൽ തന്നെ ആശ്വാസമാകും.മനസുനിറഞ്ഞ സന്തോഷത്തിൽ ഒരു വെട്ടം വലം വെച്ചു ഒന്നുടെ തൊഴുതു കോവിലിൽ നിന്നുമിറങ്ങി.നേരെ പോയത് കുഞ്ഞികൃഷ്ണന്റെ അടുത്താ.ആളുകൾ ആരും തന്നെയില്ല.എല്ലാരും കാളിയമ്മെയുടെ മുന്നിലാണ് അവിടെ എന്തോ വിശേഷ പൂജ നടക്കുന്നുണ്ട്.കണ്ണന്റെ മുന്നിൽ നിന്നപ്പോൾ ആളിൽ ഒരു പ്രതേക ചിരി ഞാൻ മാത്രം കണ്ട്. ല്ല സിനിമിയിലെ തിലകൻ പറയും പോലെ

‘അവസാനം വന്നു ല്ലെ’

‘വരേണ്ടി വന്നു’

ഞാനും മനസ്സൽ പറഞ്ഞു.കാര്യം വേറൊന്നുവല്ല.എന്റെ കുട്ടിക്കാലം മുഴുവൻ ഇവിടെയാരുന്നല്ലോ. അതുകൊണ്ടുതന്നെ സ്ത്രീജനങ്ങളുടെ കൂടെ എപ്പോഴും അമ്പലത്തിൽ വരുമാരുന്നു.കാളിയമ്മേയെ പറ്റി പണ്ടുമുതലേ ഒരു ഹോറർ ഇമേജാരുന്നു മനസിൽ അതുകൊണ്ട് തന്നെ കൂടുതൽ കുട്ട് ഈ കള്ള കണ്ണനോടാരുന്നു.ചെറുപ്പത്തിലേ ഓരോ വിഷമങ്ങളും പരീക്ഷക്ക് മാർക്ക് കിട്ടാനും കാണാതെ പോയാ പെൻസിൽ കിട്ടാനും അങ്ങനെ വേണ്ടാ എല്ലാത്തിനും കണ്ണന്റെ മുന്നിൽ വന്നു പറയുവാരുന്നു.അങ്ങനെ മനസിൽ തോന്നിയ ഒരു ഇഷ്ട്ടവും ആദ്യമായി പറഞ്ഞതും ഇവിടെയാണ്.കുഞ്ഞേച്ചിയോടുള്ള എന്റെ സ്നേഹം വെറും ചേച്ചിയോടുള്ളതല്ലന്നും അവളെന്റെ പ്രണയിനിയാണെന്നും മനസു പറഞ്ഞപ്പോൾ അതും കണ്ണനോടാണ് പറഞ്ഞത് അപ്പോഴും ആളെ മയക്കുന്ന കള്ളച്ചിരിയുണ്ടാരുന്നു.അങ്ങനെ അവളെ അറിയിക്കാതെ പ്രണയിച്ചു അവൾ എന്നിൽ കാണിക്കുന്ന കരുതലും വാത്സല്യവും സ്വാതന്ത്ര്യവും എല്ലാം അവൾക്കും എന്നോടുള്ള പ്രണയമാണെന്ന് തെറ്റിധരിപ്പിച്ചതും ഈ കണ്ണനാണ്.അവസാനം ഈ മുന്നിൽ വന്നു നിന്നത് അവളുടെ കല്യാണ ദിവസമാരുന്നു. അന്ന് ഞാൻ ഇവിടെ വന്നു കരഞ്ഞതിനു കൈയും കണക്കുമില്ല.എനി ഒരിക്കലും ഈ മുന്നിൽ വന്നു നിൽക്കില്ല എന്നു പറഞ്ഞാണ് ഇവിടുന്നിറങ്ങിയതും. അങ്ങനെ കാലം വീണ്ടും എന്നെ ഇവിടെ എത്തിച്ചു.എന്നാൽ പണ്ട് വന്നതുപോലെ പരിഭവം പറയാനോ കുഞ്ഞേച്ചിയോടുള്ള പ്രണയം പറയാനോ അല്ലന്നു മാത്രം.ചുണ്ടിലൂരിയാ ചിരിയോടെ കള്ളകണ്ണന്റെ മയക്കുന്ന പുഞ്ചിരിയിൽ അലിഞ്ഞു നിന്നു.എന്തെല്ലാം പൊട്ടത്തരങ്ങളാ അന്ന് കാട്ടി കൂട്ടിയത് ചിരിയാണ് വന്നത്.ഒരു നിമിഷം കണ്ണടച്ചു നിന്നു പിന്നീട് കാലുകൾ കാവിലേക്ക് നീങ്ങി.അവിടെ മഞ്ചാടി മരമുണ്ട്.പണ്ട് സ്ഥിരം മഞ്ചാടിക്കുരു പെറുക്കി കണ്ണന്റെ മുന്നിലുള്ള ഓട്ടുരുളിയിൽ കൊണ്ടിടുമാരുന്നു.ആ ഒരു ഓർമ്മക്ക് പോയതാണ്.ലക്ഷ്യം തെറ്റിയില്ല കാവിൽ നിറയെ മഞ്ചാടിക്കുരു നിറഞ്ഞു കിടക്കുന്നു ഒരു കൈപ്പിടി വാരി കണ്ണന്റെ നടയിലെ ഒട്ടുരുളിയിൽ കൊണ്ടിട്ടു.ഒന്നുടെ അവിടെ കറങ്ങി ഗണേശനെ വന്ധിച്ചു. അടുത്തുള്ള കടയിൽ നിന്നും മോധകവും വാങ്ങി വെച്ചു ആരോ ഉടച്ച തേങ്ങയുടെ അത്യാവശ്യം വലിയ മുറിയുമെടുത്തു അമ്പലം വിട്ടിറങ്ങി.വെളിയിലെങ്ങും ലെച്ചുന്റെ പൊടി പോലും കണ്ടില്ലേ.അടുത്തായുള്ള ആലിന്റെ ചോട്ടിലേക്കു വിട്ടു.അവിടെയിരുന്നാൽ തൊഴാൻ വരുന്നവരെയും തൊഴുതു പോകുന്നവരെയും ഒരെ പോലെ കാണാം.കട്ടകൊണ്ട് ആലിനു ചുറ്റും കെട്ടിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇരിക്കാൻ നല്ല സ്ഥലമുണ്ട്.തേങ്ങാ മുറി പാന്റിൽ തൂത്ത് ഇതിരി കടിച്ചു കൊണ്ട് ആലിന്റെ ചോട്ടിൽ പോയിരുന്നു.അല്ല കാറ്റ്. കാറ്റിൽ ആലിലകൾ ഉലയുന്നതിനു ഒരു പ്രതേക താളം തന്നെ.വെറുതെ ബോർ അടിക്കണ്ടാല്ലൊന്നും കരുതി പോക്കെറ്റിൽ നിന്നും ഫോണെടുത്തു.ഭാഗ്യം റേഞ്ചുണ്ട്.ദൈവത്തിന് സ്ഥോത്രം!

Leave a Reply

Your email address will not be published. Required fields are marked *