“ചായ വേണോ…”
“ഓ… “
“നീയിനി കോലെജിലോട്ട് പൊണോണ്ടാ..” വൽസല ചൂടു ചായ ഗ്ലാസിലക്കു പകർന്നു.
“പോകും പോകും .പണിയൊണ്ട്.”
അവൻ ചായയും മേടിച്ചു പത്രവുമെടുത്ത് കൊണ്ട് പുറത്തെക്കു നടന്നു. വാതിൽ പടിയിലിരുന്ന് വായന തുടങ്ങി.വെളിച്ചം ചെറുതായി പരന്നു തുടങ്ങിട്ടുണ്ട്.
വാർത്ത
“ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഇന്നു യാഗശാലയാകും.”
(വർഷംകൊറെയായിട്ട് യെൻമാർക്ക് ഇതു തന്നെയാണല്ലോ തലകെട്ട്, ഒന്നു മാറ്റിപിടിച്ചൂടെ.)
“തലസ്ഥാനത്തെ യാഗശാലയാക്കി ആറ്റുകാൽ അമ്മക്ക് ഭക്തജനങ്ങൾ ഇന്നു പൊങ്കാലയർപ്പിക്കും.രാവിലെ 10.30ക്ക് പണ്ടരയടുപ്പിൽ നിന്ന് തീ പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും.പൊങ്കാലയൊടനുഭന്ധിച്ച ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവനന്ദപുരം കോർപ്പറേഷൻ സമതി വിലയിരുത്തി. ഭക്തജനങ്ങൾക്ക് സമാധാനപരമായി പൊങ്കാലയർപ്പിക്കാൻ സർക്കിൾ ഇൻസ്പക്ട്ടർമാരുടെ നേതൃത്വത്തിൽ ക്യൂക്ക് റെസ്പോൺസ് ടീമുകൾ രൂപവൽക്കരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു…..”.
കുണു കുണു കുണു… രാഹുലിൻറ്റെ ഫോണടിച്ചു.. ഫൈസലാണ്.
“എന്താടാ….”
“നീയെവിടെ…. ഭാ ചായകുടിക്കാൻ പൊം…”
“ഞാൻ വീട്ടി നിക്കണടെ…… നില്ല് അങ്ങോട്ട് ബരാം.
“ആ വേഗം ഭാ… എനിക്ക് വെശക്കണ്”ഫൈസൽ ഫോൺ കട്ട് ചെയ്തു.രാഹുൽ പത്രം മടക്കിവച്ച് ചായ ഗ്ലാസ് കാലിയാക്കി പടിപുറത്തുസ്ഥാപിച്ചു.എന്നിട്ട് നാലയൽവക്കം പൊട്ടുമാറുച്ചത്തിൽ കൂവി.
“അമ്മാ.. ഞാൻ പോണ്.”
ടപ്പെന്ന് വീണ്ടു നടന്നു കലങ്ങൾക്കിടയിലെക്ക് കേറി. ലലനാമണികൾ, ചള്ളു ചെക്കൻമാർ, അമ്മമാർ, അരി , അരിമാവ്, സുഗന്ധം…….
കുണു കുണു… ഫോണടിച്ചു” ടാ മൈരെ നീയെവിടെ….” വിശന്നു കഴിഞ്ഞാൽ പിന്നെ ഫൈസലോരു വ്യാഘ്രമാണ്.
“വരുവാടാ …”
“പെട്ടെന്ന് വാ…. എനിക്ക് വെശക്കണ്..”
“ഒന്ന് സമാധാനപ്പെടളിയാ.. പറക്കാനോന്നും പറ്റൂല.”
വീണ്ടും ഫൈസൽ ഫോൺ കട്ട് ചെയ്തു. ഇവനോരു തൊയിരിയം തരൂല. യെവനെപ്പോലെ നാലു കൂട്ടൂകാരോണ്ടെങ്കി ജീവിതം എപ്പ കൊഞ്ഞാട്ടയായെന്ന് നോക്കിയാ മതി. പിറുപിറുത്തു കൊണ്ട് രാഹുൽ റൂട്ടു മാറ്റി ഇടവഴി പിടിച്ചു. ഷോട്ട് കട്ടാണ്. എളുപ്പം എത്താം. ഇടവഴിയിൽ നിറയെ കലങ്ങൾ മാത്രമെയുള്ളു, ആൾക്കാരോന്നുമില്ല എല്ലാരും വീടുകൾകകത്താണ്. ഒരു രണ്ടു മിനിറ്റ് തികച്ചു നടന്നു കാണില്ല, ഫൈസൽ വീണ്ടും വിളിച്ചു.