ഏണിപ്പടികൾ 5 [ലോഹിതൻ]

Posted by

എങ്കിലും അത് നിമ്മിയാണോ ജോസ് മോനാണോ എന്നറിയണം എന്ന് അവന് തോന്നി…

എങ്ങനെ അറിയും… സണ്ണി പലവഴികളും ആലോചിച്ചു.. അവസാ നം ഒരു തീരു മാനത്തിൽ എത്തി.. നേരിട്ട് ചോദിക്കാം… വെറുതെ ചോദിക്കുകയല്ല.. ഒരു പ്രത്യേക രീതിയിൽ ചോദിക്കണം…

അടുത്ത ഞയറാഴ്ച സണ്ണി വാഴക്കുല വെട്ടാൻ മുറിഞ്ഞ പുഴയ്ക്ക് പോകുമ്പോൾ നിമ്മിയെയും ജീപ്പിൽ കയറ്റി…

ജീപ്പിൽ നിന്നിറങ്ങി അൽപ്പം നടന്നാലേ പറമ്പിൽ എത്തുകയൊള്ളു.. അൻപത് മീറ്ററേയുള്ളു.. കുലകൾ ഓരോന്നായി എടുത്തുകൊണ്ട് നടന്നു വന്നുവേണം ജീപ്പിൽ കയറ്റാൻ… അതിന് സഹായിക്കാൻ പലപ്പോഴും ജോസമോ ൻ വന്നിട്ടുണ്ട്…

ഇന്ന് അവനെ ഒഴിവാക്കി മനഃപൂർവമാണ് നിമ്മിയെ കൂട്ടിയത്…

ജീപ്പിൽ നിന്നിറങ്ങി പറമ്പിലേക്ക് നടക്കുമ്പോൾ നിമ്മിയുടെ മനസ്സിൽ വല്ലാത്ത ഒരു അനുഭൂതി നിറയുന്നു ണ്ടായിരുന്നു..

ആദ്യമായാണ് സണ്ണിയുടെ കൂടെ ഒറ്റക്ക്.. മാത്രമല്ല ആ പ്രദേശം വളരെ വിജന മായിരുന്നു.. അടുത്തെങ്ങും ഒരു വീടോ മനുഷ്യനോ കാണാനില്ല.. കൃഷി സ്ഥലങ്ങൾ മാത്രം..

ഈ ഏകാന്തതയാണ് അവളുടെ നെഞ്ചിടിപ്പ് കൂട്ടിയത്… അത് പേടിയല്ല.. മറ്റെന്തോ.. അവൾക്ക് സണ്ണിയെ ഒട്ടും പേടിയുണ്ടാ യിരുന്നില്ല…

അവൻ എന്തു ചെയ്താലും അത്‌ സ്വീകരിക്കാനുള്ള മാനസികാവസ്ഥയി ൽ നേരത്തെ തന്നെ നിമ്മി എത്തിയിരു ന്നു…. അതിനുള്ള അവകാശം സണ്ണിക്കുണ്ട് എന്ന് അവൾ കരുതുന്നു.

ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖ സൗകാര്യങ്ങളും സണ്ണിച്ചൻ ഉണ്ടാക്കി തന്നതാണ്.. അതുകൊണ്ട് അവന് ആഗ്രഹമുണ്ടങ്കിൽ അത് സാധിച്ചു കൊടുക്കണ്ടത് തന്റെ കടമയാണ് എന്നും അവൾ കരുതി..

പറമ്പിൽ എത്തിയതോടെ സണ്ണി മറ്റൊന്നും ശ്രദ്ധിക്കാതെ മൂത്ത കുലകൾ നോക്കി വെട്ടാൻ തുടങ്ങി..

ഇത്രയും അനുകൂല സാഹചര്യം കിട്ടിയിട്ടും അവൻ തന്നോട് കാര്യമായി ഒന്നും മിണ്ടുകകൂടി ചെയ്യാത്തതിൽ അവൾക്ക് അല്പം പരിഭവം തോന്നാതി രുന്നില്ല…

കുലകൾ വെട്ടി ഒരിടത്തു കൂട്ടി വെച്ചിട്ട് ഒരു കല്ലിൽ ഇരുന്നുകൊണ്ട് പെട്ടന്ന് അവൻ ചോദിച്ചു…

അടച്ചിട്ടിരിക്കുന്ന വാതിലിൽ കൂടി നോക്കിയാൽ എന്തു കാണാനാ..!

നിമ്മിയുടെ കണ്ണുകളിൽ നോക്കിക്കൊ ണ്ടാണ് അവൻ ആ ചോദ്യം ചോദിച്ചത്.

അതു കേട്ടതോടെ അവളുടെ മുഖ ഭാവം മാറുന്നതും മുഖത്ത് ചമ്മൽ നിറയുന്നതും കണ്ടതോടെ പ്രതി ഇവൾ തന്നെ എന്ന് സണ്ണി ഉറപ്പാക്കി…

Leave a Reply

Your email address will not be published. Required fields are marked *