“കൊറേ നേരായല്ലോ പോയിട്ട്. അതാ അന്വേഷിച്ച് വന്നേ… ഡോർ സൈഡിൽ നിന്ന് സ്വപ്നം കാണുവായിരുന്നോ? ദേ, താഴെപ്പോവും കേട്ടോ. പൊടിപോലും കിട്ടില്ല.”
അവനെ കണ്ടപ്പോൾ എനിക്ക് പൊളിഞ്ഞ് വന്നെങ്കിലും പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നി. സ്നേഹമുള്ള മൈരൻ, ഞാൻ മനസ്സിൽ പറഞ്ഞു. ഇനി രക്ഷയില്ല. ഇവിടെ നിന്ന് കാല് കഴച്ച് ഇവന്റെ തള്ള് കേട്ട് ചാവുന്നതിലും നല്ലത് സ്വസ്ഥമായി സീറ്റിൽ പോയിരുന്ന് ഇവന്റെ തള്ള് കേട്ട് ചാവുന്നതാണ്. വേദനയോടെ ചിരിച്ചുകൊണ്ട് ഞാനവന്റെ പുറകെ നടന്നു.
ഭാഗം 5 2021 ജൂൺ 28
യൂണിവേഴ്സിറ്റി എത്തിയപ്പോ ഒരു പത്ത് പത്തരയായിക്കാണും. എന്നെ ബോറടിച്ചപ്പോൾ കുണ്ണച്ചാർ മറ്റേതോ ഗ്യാംഗിലേക്ക് പതിയെ നുഴഞ്ഞുകയറിയിരുന്നു. വിചാരിച്ചതിനേക്കാളും തിരക്കുണ്ടായിരുന്നത് കൊണ്ട് ഹോസ്റ്റൽ റൂം കിട്ടാൻ ഒരുപാട് വൈകി. ലഗേജ് താങ്ങി ഹോസ്റ്റലിലെത്തിയപ്പോഴേക്കും എന്റെ റൂംമേറ്റ് അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ജിന്റോ. എന്റെ ഡിപ്പാർട്ട്മെന്റിൽ തന്നെ. കോട്ടയംകാരനാണ്. ബൈക്കോടിച്ചാണ് ഇവിടംവരെ വന്നത്. പണ്ട് ക്ലാസിലെ മലയാളികളെല്ലാം മീറ്റപ്പ് നടത്തിയപ്പോൾ ഇവനുമുണ്ടായിരുന്നു. അന്ന് കുറച്ചൊക്കെ പരിചയപ്പെട്ടിരുന്നു. എന്നെക്കാളും 3 വയസ്സ് കൂടുതലാണെങ്കിലും അതിന്റെ അഹങ്കാരമൊന്നുമില്ലാത്ത ഒരു പാവത്താൻ. അവന്റെ രണ്ടാമത്തെ പി.ജി ആണിത്. കമ്പ്യൂട്ടർ സയൻസ് ഒക്കെ പഠിച്ചിട്ടാണ് അവനിപ്പോ രണ്ടാമങ്കത്തിന് വന്നിരിക്കുന്നത്. ഞങ്ങൾക്ക് ഏതാണ്ട് ഒരേ വൈബായിരുന്നത് കൊണ്ട് പെട്ടെന്ന് കമ്പനിയായി. റൂം വൃത്തിയാക്കി സാധനങ്ങളെല്ലാം അടുക്കിപ്പെറുക്കി വെച്ചപ്പോഴേക്കും രാത്രിയായിരുന്നു. ആകെ ക്ഷീണിച്ചിരുന്നതുകൊണ്ട് ഒന്ന് കുളിച്ച് ഫ്രഷായി ഞാൻ ഫോണെടുത്ത് അനുവിനെ വിളിച്ചു. രണ്ടാമത്തെ റിങ്ങിൽ തന്നെ അവൾ ഫോണെടുത്തു.
“ഹലോ… സാറിങ്ങെത്തിയോ?”
“ദേ, ഹോസ്റ്റലിൽ കേറി. എല്ലാമൊന്ന് അടുക്കിവെച്ച് സെറ്റായതേയുള്ളൂ.”
“എപ്പോഴാ എന്നെ സെറ്റാക്കാൻ വരുന്നെ?”
അവളുടെ സ്വരത്തിലെ മാറ്റം എനിക്ക് പിടികിട്ടി. അൽപം പതിഞ്ഞ്, സ്വകാര്യമെന്നപോലെയായിരുന്നു ആ ചോദ്യം. അതിൽ ഒളിച്ചിരുന്ന കാമത്തിന്റെ ചൂട് എനിക്ക് ദൂരെ നിന്ന് അറിയാൻ പറ്റുന്നുണ്ടായിരുന്നു.
നാളെ വരട്ടെ?, ഞാൻ ചോദിച്ചു.
“വാ…”
“എങ്ങോട്ടാ വരണ്ടേ?”
“ചെന്നൈയിൽ എക്സ്പ്രസ് അവന്യൂവിൽ ഒരു ഫാൽക്കൺ പബ്ബ് ഉണ്ട്. അങ്ങോട്ട് വാ. ഞാനവിടെ കാണും. പക്ഷെ, അവിടെ എത്തിയിട്ട് എന്നെ കോൾ ചെയ്യരുത്.”