ആ…………. സിനിയെ പെണ്ണ് ചോദിച്ചു പീതാംബര കുറുപ്പ് ശാന്തയോട് പറഞ്ഞു വിട്ടപ്പോൾ
സിനിയുടെ അച്ഛൻ ശരിക്കും അന്തംവിട്ടു പോയി. കുറുപ്പ് എവിടെ, താനെവിടെ? അയാൾ ആലോചിച്ചു പോയി.
കൂടാതെ അവരുടെ ഫിനാൻസ് ബാങ്കിൽ ലക്ഷങ്ങളുടെ കടവും ഉണ്ട്. കൃഷിക്ക് വേണ്ടിയും മക്കൾ മൂന്നു പെൺകുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടിയും ബാങ്കിൽ നിന്നും ലോൺ എടുത്തതായിരുന്നു.
കൃഷി നഷ്ട്ടം ആയി. താൻ ഉദ്ദേശിച്ച പോലെ തിരിച്ചടക്കുവാനും പറ്റിയില്ല. ഇപ്പോൾ ജപ്തി വരെ ആയി നിൽക്കുന്നു.
അപ്പോഴാ കുറുപ്പിൻ്റെ ഭാഗത്തു നിന്നും സിമിക്ക് കുറുപ്പിൻ്റെ മകന് വേണ്ടി ആലോചന. അയാൾക് ഒരെത്തും പിടിയും കിട്ടിയില്ല. കുറുപ്പിൻ്റെ മകൻ പുഷ്പൻ സിമിയെ അമ്പലത്തിൽ വെച്ച് ഒന്നുരണ്ടു തവണ കണ്ടിട്ട് ഉണ്ട്
പുഷ്പനെ സിമിയുടെ അച്ഛനും കണ്ടിട്ടുണ്ട്. ആള് നല്ല സുന്ദരനാ. പക്ഷെ കണ്ടാൽ അല്പം തണുത്ത മട്ടാണ്.
ചിലർ അവനെ ഒരു മണ കുണാഞ്ചൻ എന്ന് വിളിക്കുന്നു ആള് ചട്ടനും പൊട്ടനും ഒന്നുമല്ലല്ലോ.
പിന്നെ നാട്ടിലെ ഏറ്റവും വലിയ സമ്പന്നനും.
&&&&&&&&&&&&&&&&&&
രണ്ടു ദിവസത്തിന് ശേഷം
കുറുപ്പും പെങ്ങളും അളിയനും പുഷ്പനും കൂടെ പെണ്ണ് കാണാൻ വന്നു.
പുഷ്പൻ ഒരു നാണം കുണുങ്ങിയെ പോലെ മൊബൈലും കുത്തിപ്പിടിച്ചു ഇരുന്നു.
കുറുപ്പും സിമിയുടെ വീട്ടുകാരും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു.
“കുട്ടിയെ ഞങ്ങൾക്ക് പണ്ടേ ഇഷ്ട്ടമാണല്ലോ. അപ്പോൾ പിന്നെ ഒരു ദിവസം നോക്കിയാൽ മതി. നാളെ സിമിയും അച്ഛനും കൂടെ ബാങ്കിലോട്ടു വാ.
കടം എഴുതി തള്ളാനുണ്ടോ വകുപ്പ് ഉണ്ടാക്കാൻ പറ്റുമോന്നു നോക്കാം. ഇനിയിപ്പോൾ ബന്ധുക്കൾ ആയില്ലേ? അപ്പോൾ എല്ലാത്തിനും ഒരു വഴി കണ്ടു പിടിക്കണമല്ലോ.”
കുറുപ്പ് പറഞ്ഞപ്പോൾ സിമിയുടെ വീട്ടുകാർക്ക് ഒക്കെ വളരെ സന്തോഷം ആയി.
പിറ്റേ ദിവസം സിമിയോടും അച്ഛനോടും കൂടെ ബാങ്കിൽ ചെല്ലാൻ പറഞ്ഞിട്ട് കുറുപ്പും കൂട്ടരും ഇറങ്ങി.
താൻ ചെല്ലുന്നതു എന്തിനാണ് സിമി അച്ഛനോട് ചോദിച്ചെങ്കിലും എന്തെങ്കിലും കാര്യം കാണും എന്ന് അച്ഛൻ പറഞ്ഞു.
അങ്ങനെ പിറ്റേ ദിവസം അവര് രണ്ടു പേരും കൂടെ ബാങ്കിൽ ചെന്നു. പ്രസിഡന്റിൻ്റെ ചേമ്പറിൽ കേറിചെന്നപ്പോൾ കുറുപ്പുണ്ടായിരുന്നു.