“എടാ അത്രയും ബുക്ക് നിന്റെയാണോ?”
“അതേ”
നീ അന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും വിചാരിച്ചില്ല”
“നിനക്ക് വേണോ”
“അയ്യേ ഇപ്പോ വേണ്ടാ”
“ഇപ്പോ വേണ്ടെങ്കില് വേണ്ട്മ്പോൾ പറഞ്ഞോ”
“പോടാ.. നിന്റെ എപ്പോൾ മുതലുള്ള കലക്ഷനാണ്?”
“9 മുതൽ”
“ഇതാരാ നിനക്ക് കൊണ്ടുതരുന്നത്?”
“എന്റെ ഒരു കൂട്ടുകാരൻ”
“കുറേ പൈസ നഷ്ടമാവില്ലേ?”
“നഷ്ട് കച്ചവടത്തിന് ഞാൻ നിൽക്കാറില്ല”
ഞാൻ ഒരു ബുക്കിനും ചിലവാക്കിയത്തിലും കൂടുതൽ തിരിച്ചുപിടിക്കാറുണ്ട്”
അവൾ നിന്ന് വായും പിളര്ന്നു നോക്കി
“ഞാൻ പണ്ട് പിള്ളേർക്ക് പൈസ വാങ്ങി 2 ദിവസത്തേക്ക് കൊടുക്കും”
“നിന്നെ സമ്മതിച്ചിരിക്കുന്നു”
“ഹി ഹി ഹി”
“ഇപ്പോഴും സമ്പാദിക്കുന്നുണ്ടോ?”
“ഇപ്പോ അങ്ങിനത്തെ എച്ചി പണിക്കൊന്നും പോകാറില്ല.. ഇപ്പോ എല്ലാവര്ക്കും മൊബൈലിൽ കിട്ടുമല്ലോ?”
“മൊബൈലിൽ എല്ലാർക്കും കിട്ടുമോ?”
“കിട്ടും പിക്ചർ, വീഡിയോ, കഥ അങ്ങിനെ എല്ലാം കിട്ടും. നിനക്ക് അച്ഛനോട് പറഞ്ഞു ഒരു മൊബൈൽ വാങ്ങിച്ചൂടെ?”
“അച്ഛൻ വാങ്ങിത്തരാമെന്ന് പറഞ്ഞിട്ട് അമ്മ വിടാഞ്ഞിട്ടാണ്.. ഒന്നൂടെ പറഞ്ഞു നോക്കട്ടെ”
“ഉം .. മൊബൈൽ കിട്ടിയാൽ പൊളിക്കുമല്ലോ?”
“പോടാ”
അങ്ങിനെ അവിടെയെത്തി അപ്പോഴേക്കും പന്തലിന് വേണ്ടി മുളയൊക്കെ കുഴിച്ചിട്ട് തുടങ്ങിയിരുന്നു. അവരോടൊക്കെ ഓരോന്ന് സംസാരിച്ചു ഞാൻ തിരിച്ചു വരുമ്പോൾ ചാരുവേട്ടനും ഫാമിലിയും ഭാര്യവീട്ടിൽ നിന്ന് തിരിച്ചുവരുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയപ്പോൾ അച്ഛനും വന്നിട്ടുണ്ടായിരുന്നു. ചെറിയച്ഛൻ ബിസിനസ്സ് തുടങ്ങാൻ വേണ്ടി നമ്മുടെ ജംക്ഷൻ ന് മാറി ടൌണിനടുത്ത് ഒരു സ്ഥലം എടുക്കാൻ തീരുമാനിച്ചു എന്നൊക്കെ. തുണിക്കട, ഒരു ടയർ കട പിന്നെ ഒരു വാട്ടർ സർവീസ് ഒക്കെയാണ് പ്ലാൻ പോലും.
കൂടുതൽ അന്വേഷിക്കാൻ നിന്നില്ല ചെറിയമ്മ വന്നാൽ ശരിക്കുമുള്ള വിവരം കിട്ടും.
ഞാൻ റൂമിൽ പോയി കുറച്ചു ഒതുക്കി. നാളെ ചെറിയമ്മയെ കൊണ്ടുവിടാൻ ചിലപ്പോൾ ചേട്ടന്റെ ഭാര്യ കൂടി ഉണ്ടാവും, അവരൊക്കെ വന്നു റൂമിൽ കയറിയെങ്കിൽ എന്റെ വില പോകും.
ലേശം ഒതുക്കി കുറച്ചു എഴുതാൻ ഉണ്ടായിരുന്നത് എഴുതി തീർത്ത് പതിവുപോലെ ഫോണെടുത്ത് സ്കൈപ്പില് കയറി. പല്ലവിയും പ്രിയയും ഓൺലൈനിൽ ഉണ്ടായിരുന്നു. 2 പേരും എന്നെ കണ്ടപ്പോൾ ഇങ്ങോട്ടേക്ക് മെസേജ് അയച്ചു, പ്രിയ ബുക്കിന്റെ കാര്യം ചോദിക്കാനായിരുന്നു.