. ചെയ്ത പണികൾ അയാൾക്ക് തൃപ്തിപ്പെട്ടു. തൃപ്തിപെട്ടാലേ പണിക്കാർക്ക് കൂലി ലഭിക്കു.
പണി നിർത്തി എല്ലാവരും അവിടത്തെ നദിയിൽ നിന്ന് ഒരുമിച്ച് കുളിച്ച് കയറി.സ്ത്രീകൾ അപ്പുറത്തെ കടവിലായിരുന്നു കുളിച്ചിരുന്നത്. കുളി കഴിഞ്ഞ് എല്ലാവരും കാര്യസ്ഥനിൽ നിന്ന് കൂലി വാങ്ങി.തുച്ഛമായ ഒരു തുകയായിരുന്നു കൂലി. എനിക്കും കിട്ടി കൂലി. കൂലിയും വാങ്ങി ഞങ്ങൾ എല്ലാവരും തിരിച്ച് വീട്ടിലേക്ക് മടങ്ങി.
ഞാൻ നാട്ടുകാരിൽ നിന്നും ഗൗണ്ടറിനെ പറ്റി പലതും തിരക്കി അറിഞ്ഞിരുന്നു.തലമുറകൾ കൈ മാറി വന്ന അധികാരമായിരുന്നു അയാൾക്ക്. ക്രൂരനായ മനുഷ്യനാണ് അയാൾ. നാട്ടിലെ പല സ്ത്രീകളെയും അയാൾ അനുഭവിച്ചിരുന്നു. എതിർത്ത് നിന്നവർ മൃഗിയ പീഡനങ്ങളായിരുന്നു ഏറ്റുവാങ്ങിയിരുന്നത്. അതിനാൽ തന്നെ എല്ലാവർക്കും അയാളെ പേടിയായിരുന്നു.അയാൾക്ക് ഒരു ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. ഒരു മകളും മകനും. മകളെ കല്യാണം കഴിച്ചു വിട്ടു. മകൻ അച്ഛന്റെ തനി പകർപ്പ്. ഒരു ഭാര്യ കുട്ടികൾ ഒന്നുമില്ല. ഗൗണ്ടറിന്റെ ഭാര്യയുടെ സ്വഭാവം വളരെ നല്ലതെണെന്നാണ് ഇവരൊക്കെ പറയുന്നത്. എല്ലാവർക്കും അവരെ വലിയ കാര്യമായിരുന്നു.
അങ്ങനെ നടന്ന് എല്ലാവരും ഒടുവിൽ വീട്ടിലെത്തി. എല്ലാവരും ഒരുമിച്ച് ഒരു പ്രദേശത്തായിരുന്നു താമസം.
ഞാൻ വീട്ടിലേക്ക് കയറി. എനിക്ക് കിട്ടിയ കൂലി ഞാൻ അക്കയെ ഏൽപ്പിച്ചു. അക്ക അത് എനിക്ക് തന്നെ തിരിച്ച് നൽകി.
“നീ ആ കാശ് കൈയിൽ വെച്ചോ എന്തെങ്കിലും ആവശ്യം വരുമ്പോൾ എടുക്കാം. ഇവിടെ ചിലവിനുള്ളത് എന്റെ കൈയിലുണ്ട് ”
ഒരു ട്രങ്ക് പെട്ടി എനിക്ക് നൽകി ക്കൊണ്ട് അക്ക പറഞ്ഞു
“ഇതിൽ നിനക്ക് നിന്റെ സാധനങ്ങൾ വെക്കാം ”
ഞാൻ ആ പെട്ടി വാങ്ങി നോക്കി. എന്റെ ഷർട്ടും മുണ്ടും ഷഡിയും അതിൽ മടക്കി വെച്ചിരുന്നു. കൂടാതെ പുത്തൻ കുറച്ച് കോണകവും. ഞാൻ അതിൽ നിന്ന് ഒരെണ്ണം എടുത്ത് ഉടുത്തത് മാറഞ്ഞുള്ള ശ്രമം തുടങ്ങി.
“നീ ഇവിടെ തന്നെ നിന്ന് മാറിക്കോ. ഞാൻ നീ ഉടുക്കുന്നത് ശരിയാണോ എന്ന് നോക്കട്ടെ ”
ഞാൻ അവരുടെ മുൻപിൽ വെച്ച് തന്നെ എന്റെ കോണകം അഴിച്ചു. അത് അക്ക വാങ്ങി. എന്റെ നാണവും ചമ്മലുമൊക്കെ എവിടേക്കോ പോയിരുന്നു. അക്ക പറഞ്ഞ രീതിയിൽ തന്നെ ഞാൻ കോണകമുടുത്ത് അക്കയെ നോക്കി.
“പഠിച്ചുവല്ലോ തമ്പി “അക്ക അതിശയത്തോടെ പറഞ്ഞു.
അക്ക മാറിയ എന്റെയും അവരുടെയും ഡ്രെസ്സുകളെല്ലാം എടുത്ത് അലക്കുവാനായി പോയി. ഞാൻ അവിടെ പുറത്തേക്കിറങ്ങി അയൽവാസികളോട് വിശേഷങ്ങൾ പറഞ്ഞിരുന്നു. അക്കയും മല്ലിയും തിരികെയെത്തി അത്താഴത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
കുറച്ച് കഴിഞ്ഞതും അക്ക എന്നെ അത്താഴം കഴിക്കാൻ വിളിച്ചു. ഒരു മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്താൽ ഞങ്ങൾ ഒരുമിച്ചിരുന്നു അത്താഴം കഴിച്ചു.
“നിനക്ക് ഈ നാട് ഇഷ്ടമായോ?”
“എനിക്ക് ഈ നാടും നാട്ടാരെയുമൊക്ക ഇഷ്ടമായി “ഞാൻ അക്കക്ക് മറുപടി നൽകി
“എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും ആവശ്യമുണ്ടെങ്കിലും പറയാൻ മടിക്കരുതോ ”
“ആ ഞാൻ പറയാം “