പോകാനുമായില്ല. കൂടെയുള്ള കുട്ടികൾ വല്ലാതെ പരിഭ്രാന്തരായിരുന്നു. കനിയ്ക്കെന്തു സംഭവിച്ചെന്നറിയാതെ അവരെല്ലാം ഓരോന്ന് ആലോചിച്ചുകൊണ്ട് ഒന്നും കഴിക്കാതെയും ഉറങ്ങാൻ കഴിയാതെയും നൊമ്പരപ്പെട്ടു. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷം അടുത്തുള്ള ഹോസ്പിറ്റലുകളിൽ അന്വേഷിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.
വിവരമറിഞ്ഞു ദേവനും രേവതിയും സ്‌ഥലത്തെത്തി. ദേവൻ സ്‌കൂൾ ടീച്ചേഴ്സിനോട് കുട്ടികളെയും കൂട്ടി തിരിച്ചു പോകാനായി പറഞ്ഞുകൊണ്ട് പോലീസിന്റെ സഹായത്തോടെ കനിയെ കണ്ടെത്താൻ ശ്രമിച്ചു. പക്ഷെ മൂന്നാം ദിവസമാണ്, ഒരു ഹോസ്പിറ്റലിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് ഒരു വിവരമെത്തിയത് – ഒരു പതിനാല് വയസുകാരി പെൺകുട്ടി ബോധമില്ലാതെ അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും, സ്‌കൂളിന്റെ പേരും മറ്റും ഐഡി കാർഡിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും അവർ അറിയിച്ചു. പോലീസ് ഗെസ്റ് ഗൗസിൽ തളർന്നു കിടന്ന് ഒന്നും കഴിക്കാൻ കൂട്ടാക്കാതെ രേവതി വിതുമ്പിക്കൊണ്ടിരുന്നു….. അവരോടു വിവരം പറഞ്ഞതും അവർ ശരവേഗത്തിൽ ഹോസ്പിറ്റലിക്കെത്തി. കനിയെ അവർക്ക് ജീവനോടെ തിരിച്ചു കിട്ടിയപ്പോഴും…… ഡോക്ടർമാർ നെഞ്ചുപൊട്ടുന്ന ആ സത്യമവരോട് തലകുനിച്ചു പറഞ്ഞു…
“ഷീ ഈസ് …റെയ്പ്പ്ഡ് ….”
ദേവനും രേവതിയും അത് കേട്ട് പിടിച്ചു നിന്നെങ്കിലും, ഒരിക്കലും കനിയോട് അതേക്കുറിച്ചു ചോദിക്കാനോ അവളെ ഒരു തരിപോലും വിഷമിപ്പിക്കാനോ ശ്രമിക്കാതെ …ബാക്കിയുള്ള ജീവനും കൊണ്ട് അവർ അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു. അതിന്റെ പിറകെ പോകാൻ ദേവൻ ശ്രമം നടത്തിയെങ്കിലും രേവതി അതിനെ തടുത്തു. “അവളുടെ ജീവിതം അതാണ് നമുക്കിപ്പോ വലുത്, അവളെ ജീവിതത്തിലേക്ക് കൊണ്ടുവരണം …..” എന്ന രേവതിയുടെ വാക്കുകൾ ദേവനെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതായിരുന്നു. പറഞ്ഞപ്പോൾ ദേവനും ആ അത് മനസിലാക്കി. കനിയുടെ ആരോഗ്യ സ്‌ഥിതി മെച്ചപ്പെട്ടപ്പോൾ അവൾ സ്‌കൂളിലേക്ക് പോയിതുടങ്ങി …
പക്ഷെ….
അവരുടെ ഉള്ളിൽ നോവിനെ പതിന്മടങ്ങാകുന്ന വേദനയുമായാണ്, അന്നൊരുനാൾ സ്‌കൂളിലെ പ്രിൻസിപ്പൽ, ആ വിവരം ദേവനെ ഫോൺ ചെയ്തു പറഞ്ഞത്. സ്‌കൂളുകാർക്ക് അതൊരു അഭിമാനായപ്രശ്നമായതു കൊണ്ട്, അവർ രഹസ്യമായി കനിയെ ചെക്കപ്പ് ചെയ്ത, ശേഷം മാത്രം അതുറപ്പിച്ചു. വിവരമറിഞ്ഞുകൊണ്ട് ദേവൻ രേവതിയേയും കൂട്ടി സ്‌കൂളിലെത്തി. കനി രണ്ടു മാസമായി ഗർഭിണിയാണെന്നുള്ള വിവരം ആ പ്രിൻസിപ്പൽ നിറകണ്ണുകളോടെ രേവതിയോടു പറയുമ്പോ, രേവതി തളർന്നുകൊണ്ട് ദേവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. പ്രിൻസിപ്പലിന്റെ മുറിയിലെ തുറന്നിട്ട ജനലിൽ വിദൂരതയിലേക്ക് നോക്കുന്ന കനിയുടെ കണ്ണിൽ നിന്നും കണ്ണുനീര് നിർത്താതെ ഒഴുകുമ്പോ അത് താങ്ങാനുള്ള ശക്തി ആർക്കുമുണ്ടായിരുന്നില്ല ……
തന്നിലെ ചിരിയും പ്രസരിപ്പും, എന്തിനെന്നറിയാതെ പറിച്ചെടുക്കപെട്ട കനിയുടെ മുഖം, ദേവനും രേവതിയും ഒരു നോക്ക് കാണുമ്പോ, ആ സമയം അവളുടെ ജീവനൊഴികെ ബാക്കിയെല്ലാം എടുത്തെറിഞ്ഞ പോലെ തോന്നി. ഇതുവരെ കണ്ട കനിയുടെ വെറും ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…
അവളുടെ ആത്മാവ് ഏതോ കോണിൽ അലറികരയുകയായിരുന്നു, അതിന്റെ പ്രതിഫലനമെന്നോളം കവിളിലൂടെ ഒഴുകിയിറങ്ങുന്ന ചൂടു നീർ മാത്രമായിരുന്നു അവളിലെ ജീവനെ പുറത്തു കാണിച്ചത്. ഇത്രമേൽ ശപിക്കപ്പെട്ട ജീവിതമെന്നു സ്വയം കരുതാതിരിക്കാനെന്നോണം തീരാ ദുഃഖങ്ങൾ പേറുന്ന അവളെ ദേവനും രേവതിയും പിടി വിട്ടുപോകാതെ നെഞ്ചോടു ചേർത്ത് പിടിച്ചു. ഒന്ന്