മിടിപ്പ് [ Achillies ] [ M.D.V & Meera ]

Posted by

സത്യമായിരിക്കരുതേ എന്നവൾ ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ട് ഹോസ്പിറ്റലിന്റെ മുന്നിലേക്ക് വണ്ടി പാർക്ക് ചെയ്തു. അവളുടെ മുഖത്തെ പരിഭ്രമം കണ്ടു അറ്റെൻഡർമാർ കാര്യമെന്തെന്നു തിരക്കി. ബോധക്ഷയം വന്ന രേവതിയെ ഹോസ്പിറ്റലിൽ വേഗം അഡ്മിറ്റ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുമ്പോഴും അവൾക്ക് കാർത്തിക്കിനെക്കുറിച്ചു അഡ്മിനിസ്ട്രേഷനിൽ വിവരം ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. മനസ്സിൽ പ്രാർഥിച്ചുകൊണ്ടവൾ …റിസപ്‌ഷനിലെ പെൺകുട്ടിയോട് ചോദിച്ചു.

“കാ ..കാർത്തിക്…” പറയാൻ ശ്രമിക്കുമ്പോൾ അവളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. അവൾ അത് കാര്യമാക്കാതെ തലയുയർത്തി തന്റെ മുഖത്തേക്ക് നോക്കുന്ന പെൺകുട്ടിയോട് വീണ്ടും ചോദിച്ചു.

“കാർത്തിക് എന്നൊരു കുട്ടിയെ….ഇപ്പൊ ആക്സിഡന്റ് ആയിട്ട്, അഡ്മിറ്റ് ചെയ്തൂന്ന് വിളിച്ചു പറഞ്ഞിരുന്നു …”

“ആ കാർത്തിക്, കോളേജ് സ്റ്റുഡന്റ് അല്ലെ.
ബൈക്ക് ആക്സിഡന്റ്, ആയിരുന്നു, 2nd
ഫ്‌ളൂരിലാണ്, കനി എന്നല്ലേ പേര് പറഞ്ഞത് …
ആരാണ് കാർത്തിക്കിന്റെ …?”

“ഹാ…അത് ….ചേച്ചിയാ…..ഞാൻ” ആ ഒരു നിമിഷത്തിൽ മനസിന്റെ പിടച്ചിലിൽ, എന്താണ് പറയേണ്ടതെന്നറിയാതെയവൾ ആശയകുഴപ്പത്തിലേക്ക് വഴുതിയെങ്കിലും, സ്വയം നിയന്ത്രിച്ചുകൊണ്ട് ചേച്ചിയെന്ന് പറഞ്ഞു. “ഇവിടെയൊരു സൈൻ ചെയ്തോളു, ട്ടോ…ഹെഡ് ഇന്ജെരി ആണ്…വലം കൈക്കും ചെറിയ പൊട്ടലുണ്ട് , മൈനർ ഓപ്പറേഷൻ വേണം. ”

റിസിപ്ഷനിൽ നീല സാരിയുടുത്ത കുട്ടിയുടെ ഒരോ വാക്കുമവളുടെ ഹൃദയത്തെ കീറി മുറിച്ചുകൊണ്ട് ചുടു ചോര കണ്ണിലൂടെ കവിൾത്തടത്തിലേക്കൊഴുകിയിറങ്ങി……..ശ്വാസം കിട്ടാതെയവൾ കണ്ണുകൾ ഇറുകെയച്ചുകൊണ്ട് കൈകൊണ്ട് സപ്പോര്ടിനായി മുൻപിലെ ടേബിളിൽ പിടിച്ചു….

“രേവതിയുടെ കൂടെ വന്നവർ ആരേലുമുണ്ടോ ?? ആൾക്ക് ബോധം വന്നിട്ടുണ്ട്…. ആരേലുമുണ്ടോ…”

കണ്ണീരു സാരിത്തുമ്പുകൊണ്ടു തുടച്ചവൾ വേഗത്തിൽ ഫസ്റ്റ് ഫ്‌ളൂരിലെ അറ്റത്തുള്ള മുറി ലക്ഷ്യമാക്കി നടന്നു.

“അമ്മെ ….കാ ..കാർത്തിക്ക്…”

“മോനെ ……….”

അവർ ശ്വാസം പൊട്ടുന്നപോലെ നിലവിളിച്ചു. അടുത്ത് നിന്ന ലേഡി ഡോക്ടർ, പെട്ടെന്ന് ഞെട്ടി തരിച്ചുകൊണ്ട് രേവതിക്ക് നേരെ തിരിഞ്ഞു.

“അയ്യോ…ഇങ്ങനെ കരയേണ്ട…..കൂടുതലൊന്നും പറ്റിയിട്ടില്ല കാർത്തിക് നു ചെറിയ ഒരു ഓപ്പറേഷൻ നടക്കുകയാണ്, അത് കഴിഞ്ഞു നിങ്ങൾക്ക് കാണാം, ഞാൻ തന്നെ അമ്മെ കൊണ്ടുപോയി കാർത്തിക്കിനെ കാണിക്കാം….കേട്ടോ….” രേവതിയുടെ തലയിൽ തഴുകി ആശ്വസിപ്പിക്കാനെന്നവണ്ണം ഡോക്ടർ അത് പറഞ്ഞപ്പോൾ വിതുമ്പലടക്കിക്കൊണ്ട് അവർ ഭിത്തിയിൽ ചാരി നിറകണ്ണുകളോടെ നിന്ന കനിയെ നോക്കി…

“പേടിക്കാനൊന്നുമില്ല, കൃത്യ സമയത്തു ഹോസ്പിറ്റലിൽ എത്തിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *