പിറകിൽ വിദ്യ അവനെ നോക്കി നിന്നിരുന്നു.
കണ്ണുകളിൽ സന്ദേഹം,
“എന്താ…???”
പുരികം ഉയർത്തി അവൻ ചോദിച്ചു.
“കുറച്ചു വാഴ ഇല വെട്ടണം ഒന്ന് സഹായിക്കുവോ…”
അവളുടെ അപേക്ഷ അവന് നിരസിക്കാനായില്ല,
തറവാട്ടിലെ ദിനങ്ങൾ അവൻ ഏറ്റവും വെറുതിരുന്നത് ഒറ്റപ്പെടലുകൾ കൊണ്ടായിരുന്നു, ആരും ഒരു പരിഗണനയും തനിക്ക് നൽകിയിരുന്നില്ല തറവാട്ടിലെ തന്റെ പ്രായത്തിലുള്ള കസിൻസ് പോലും തന്നോട് മാത്രം അകലം പാലിച്ചിരുന്നു,
കാരണം ഒന്നും അറിഞ്ഞില്ലെങ്കിലും അവന്റെ കുഞ്ഞു മനസ്സിൽ വീണ മുറിവുകൾ കാലക്രമേണ ഉണങ്ങി തുടങ്ങിയെങ്കിലും തറവാട്ടിലെക്കുള്ള യാത്രകളും അവിടെ അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലുകളും അവൻ വെറുത്തിരുന്നു…
എങ്കിലും വിദ്യയുടെ മുഖത്തെ പുഞ്ചിരിയും ചെറു സന്ദേഹവും കണ്ട അവൻ എതിരോന്നും പറയാതെ വാഴത്തൊപ്പിലേക്ക് നടന്നു.
അവനു പിന്നാലെ വിദ്യയും,
അവനിലും ആറ് വയസ്സ് മുത്തതാണ് വിദ്യ, ഇരു നിറത്തിലും അല്പം കൂടിയ നിറം അച്ഛന്റെ കുടുംബത്തിലോടുന്ന കറുത്ത നിറത്തിനുമേൽ അമ്മായിയുടെ നിറം കൂടി സ്ഥാനം പിടിച്ചിട്ടുണ്ടെന്നു വിദ്യയെ കണ്ടപ്പോൾ കാർത്തിക്കിന് തോന്നി. വട്ട മുഖവും സദാ പുഞ്ചിരി തൂകുന്ന ചുണ്ടുകളും നിറഞ്ഞ ഭംഗിയുള്ളൊരു പെണ്ണായിരുന്നു വിദ്യ. അമ്പലത്തിൽ നിന്നും എത്തിയതുകൊണ്ട് ചന്ദനം ഇപ്പോഴും അവളുടെ നെറ്റിയിലും കഴുത്തിലും ഉണ്ടായിരുന്നു.
സാരിയിൽ നിന്നും വീട്ടിൽ ധരിക്കുന്ന ഷർട്ടിലേക്കും ലോങ്ങ് സ്കർട്ടിലേക്കും അവൾ മാറിയിരുന്നു.
വാഴത്തോപ്പിൽ എത്തി വാഴയിലകൾ ഓരോന്നായി മുറിച്ചെടുത്ത കാർത്തിക്ക് അവൾക്കു കൈമാറിക്കൊണ്ടിരുന്നു.
അവശ്യത്തിനായപ്പോൾ മതിയാക്കി.
“കുളത്തിൽ ഇതൊക്കെ ഒന്ന് കഴുകണം എന്റെ കൂടെ ഒന്ന് വരാവോ….”
വീണ്ടും പുഞ്ചിരി പടർത്തിയ അപേക്ഷ…
അവളോടൊപ്പം അവൻ കുളക്കരയിലേക്ക് നടന്നു.
ഇലകൾ കഴുകി എടുത്തുകൊണ്ടിരുന്നു.
“കാർത്തിക്ക്…എന്താ ഇവിടെ ഒറ്റയ്ക്ക് നടക്കുന്നെ…”
കൊലുസ് കിലുങ്ങുന്ന പാദങ്ങൾ വെള്ളത്തിൽ ഇളക്കി തെറിപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു.
വട്ടത്തിൽ പഞ്ചാര മണലിൽ പടിക്കെട്ടുളോട് കൂടിയ കുളത്തിന്റെ പടികൾ ഇറങ്ങി ഓരോ ഇലയും അവൻ തെളിനീര് പോലുള്ള വെള്ളത്തിൽ കഴുകി എടുക്കുമ്പോൾ അവൾ ചോദിച്ച ചോദ്യത്തിന് മങ്ങിയ ഒരു പുഞ്ചിരി അവൻ തിരിച്ചു നൽകി,
“കോളേജിൽ…….അയ്യോ
..മ്മേ…..”
കാൽ ഇളക്കുന്നതിനിടയിൽ വഴുക്കലുള്ള പടിയിൽ തെന്നി വിദ്യ തീട്ടിയതും കയ്യെത്തിച്ചു അവളെ പൊടുന്നനെ താങ്ങാൻ കാർത്തിക്ക് എഴുന്നേറ്റു, എന്നാൽ വിദ്യയുടെ ആക്കവും ഭാരവും താങ്ങാൻ കഴിയാതെ അവൻ മലർന്നു അവളെയും കൊണ്ട് പടിക്കെട്ടിലേക്ക് വീണുപോയി.