അമ്മാവന്റെ അവസ്ഥയും അമ്മായിയുടെ വഴക്കും എല്ലാം ആയതോടെ എനിക്ക് വേറെ നിവർത്തി ഇല്ലാതെ ആയി പോയി. അയൽവകം ചേച്ച്യേയും ചേട്ടനും എന്നോട് ആരെങ്കിലും ഉണ്ടേൽ ഒളിച്ചോടിക്കോളാൻ പറഞ്ഞു. പക്ഷേ എനിക്ക് ആര് ഉണ്ട്? ആരും ഇല്ലായിരുന്നു? എങ്ങോട്ട് പോകും? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. അമ്മാവനും എന്നോട് അത് തന്നെ പറഞ്ഞു. എന്നാൽ എനിക്ക് എങ്ങോട് പോകണം എന്ന് പോലും അറിയാതെ ആരും തന്നെ ഇല്ലാതെ എങ്ങനെ?
കോളേജിൽ കൂട്ടുകാരൻ എന്ന് പോലും ഒരാൾ ഇല്ലാത്തത് എനിക്ക് ശാപം ആയി എനിക്ക് തോന്നി പോയി കഴിഞ്ഞിരുന്നു.
കല്യാണ തലേ ദിവസം ആത്മഹത്യാ ചെയാം എന്ന് കരുതി പക്ഷേ പേടി എന്നെ പുറകിലേക്ക് വലിച്ചു.
ഞാൻ എന്റെ അമ്മയെയും അച്ഛനെയും ദൈവത്തിനെയും എല്ലാവരെയും വിളിച്ചു കരഞ്ഞു എന്നെ രക്ഷിക്കണം എന്ന്.
പിന്നെ വിധി എന്തായാലും ദൈവം വഴി കാണിക്കും എന്ന് കരുതി.
എല്ലാവരും എന്നെ ഒരുക്കി. അവസാനം ആയി ആ ചേച്ചിയും എന്നോട് പറഞ്ഞു മോളെ ഒരു പ്രാവശ്യം കൂടി ആലോചിച്ചു നോക്ക് എന്ന് പക്ഷേ ഒരു വഴിയും തെളിഞ്ഞില്ല. ”
ഇതൊക്കെ കേട്ട് ഞാനും കാവ്യാ മിണ്ടാതെ ഇരുന്ന ഇരിപ്പ് ആയിരുന്നു.
“എന്നിട്ട് ”
കാവ്യാ യുടെ ആ ചോദ്യം എന്നെയും ഉണർത്തി. ദേവിക പറയാൻ തുടങ്ങി.
“പിന്നെ എന്ത് പറയാൻ. മണ്ഡവത്തിൽ കയറി ആളുകളെ ഒക്കെ നോക്കിയപ്പോൾ. ദേ നില്കുന്നു എന്റെ ഹരി ഏട്ടൻ. പിന്നെ എനിക്ക് ഒന്നും ചിന്തികണ്ടാ ആവശ്യം ഇല്ലായിരുന്നു ദൈവം എനിക്ക് തന്നാ വഴി ആയിരുന്നു അത് എന്ന് മനസിൽ ആകുന്നതിനു മുന്പേ ഇവന്റെ നെഞ്ചിൽ ഞാൻ വീണു.
പിന്നെ എനിക്ക് ഒന്നും ചെയേണ്ടി വന്നില്ല.
നാട്ടുകാർ ആയി എല്ലാവരും കൂടി എന്നെ ഇവനെ ഏല്പിച്ചു.
എല്ലാത്തിനും താങ്ക്സ് പറയേണ്ടത് നിനക്കാ.
ഇവനെ അങ്ങോട്ട് പറഞ്ഞു വിട്ടതും ആ കൃത്യ സമയം എനിക്ക് രെക്ഷ ആയി വരനും.”
കാവ്യാ ആകെ കിളി പോയപോലെ ആയി.
ഞാൻ കാവ്യാ വിളിച്ചിട്ട് പറഞ്ഞു.
“കോളേജിലേക് തിരിച്ചു കൊണ്ട് വരാൻ വേണ്ടി വിളിക്കാൻ പോയ എന്നെ അടി ഇവളുടെ നാട്ടുകാർ കൊണ്ട് പൊക്കോ എന്ന് പറഞ്ഞു തന്നു വിട്ടത്.”