വിളിച്ചു പറയാതെ വന്നു എന്നുപറഞ്ഞും അടി ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ ഇണങ്ങിയും പിണങ്ങിയും കാലങ്ങൾ കടന്നുപോയി. സീതയുടെ കരാട്ടെ ക്ലാസിൻ്റെ ഫലമായി എനിക്ക് ഗ്രീൻബെൽറ്റ് കിട്ടി. അങ്ങനെ ഒരു കൊല്ലം കടന്നു പോയത് അറിഞ്ഞില്ല. അതിനിടയിൽ കളിക്ക് പല ആലോചനകളും വന്നിരുന്നു, അവളുടെ ചേട്ടന്മാരുടെ ഉഴപ്പുകൊണ്ട് എല്ലാം ഒഴിഞ്ഞു പോയി. എൻറെ ഭാഗ്യം കൊണ്ടുമാകാം. അമ്മുമ്മ ഒറ്റക്കായതു കൊണ്ട് കിളി വീട്ടിൽ തന്നെയാണ് നിന്നത്.
ഞാൻ വെള്ളിയാഴ്ചതന്നെ ഓഫീസിൽ നിന്നും വീട്ടിലേക്ക് പോന്നിരുന്നു. എൻറെ പ്രൊബേഷൻ ഡിക്ലയർ ചെയ്തു പേപ്പർ വന്ന സന്തോഷത്തിലും ഒരാഴ്ച കഴിഞ്ഞ് ഓണം ആയിരുന്നതിനാലും. കിളിക്കും അമ്മൂമ്മയ്ക്കും ചിറ്റയുടെ കുട്ടികൾക്കും വേണ്ട ഡ്രസ്സുകളും സ്വീറ്റ്സും, ആയിട്ടായിരുന്നു വരവ്. ഞാൻ ഇടയ്ക്ക് വരുമ്പോൾ കിളിക്ക് ഡ്രസ്സ് എടുത്തു കൊണ്ടു വരാറുണ്ട്. അമ്മുമ്മ കാണാതെ കൊടുക്കുകയും ചെയ്യും.
ഇവിടെ വന്നപ്പോൾ അമ്മൂമ്മയ്ക്ക് പനിയുടെ ചെറിയ ലക്ഷണങ്ങൾ. ഞാൻ വന്ന ഉടനെ തന്നെ അമ്മുമ്മയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി, കുഴപ്പമൊന്നുമില്ല വെള്ളവും മരുന്നും ആവശ്യത്തിന് കഴിക്കണം എന്ന് ഡോക്ടർ പറഞ്ഞു. ഞങ്ങൾ വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ വൈകുന്നേരം 7 മണിയായി. അമ്മൂമ്മയ്ക്ക് ഭക്ഷണവും മരുന്നും കൊടുത്തു. അന്ന് കിളി അമ്മുമ്മയുടെ മുറിയിൽ താഴെയാണ് കിടന്നത്. ഞങ്ങൾക്ക് കിട്ടുന്ന അപൂർവ്വമായ രാത്രികളിൽ ഒന്ന് നഷ്ടപ്പെട്ടതിനെ ഈർഷ്യ കിളിയുടെ മുഖത്തുണ്ടായിരുന്നു.
പിറ്റേദിവസം ആയപ്പോഴേക്കും അമ്മുമ്മയുടെ അസുഖത്തിന് നല്ല കുറവുണ്ടായി. അന്ന് പകല് ഞാൻ ചിറ്റയുടെ വീട്ടിൽ പോയി കുട്ടികളുടെ ഡ്രസ്സ് ഒക്കെ കൊടുത്തു. കുറച്ചുനേരം ഇരുന്ന് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് തിരിച്ചുപോന്നു. ഞാൻ വരുമ്പോൾ കിളി അടുക്കളയിലാണ്, അമ്മുമ്മ മുറിയിൽ കിടക്കുന്നു. അടുത്തു ചെന്നപ്പോൾ തലേദിവസം രാത്രിയിലെ പരിഭവം മുഴുവൻ മുഖം ഒക്കെ വീർപ്പിച്ച് ദേഷ്യം മുഴുവൻ എന്നോട് തീർത്തു. ഞാൻ സമാധാനിപ്പിച്ചു, ഇന്ന് എല്ലാ നഷ്ടവും തീർത്തു തരാം എന്നു പറഞ്ഞു.
കിളി: എല്ലാം നഷ്ടവും എന്നുപറഞ്ഞാൽ?
ഞാൻ: ഇന്നലെ നഷ്ടപ്പെട്ടുപോയ നിമിഷങ്ങൾ.
കിളി: അത്രയുള്ളൊ?
ഞാൻ: പിന്നെ?
കിളി: ഞാൻ കരുതിയത്, എല്ലാം നഷ്ടവും എന്നാണ്.
ഞാൻ: അതൊക്കെ ഒരു ദിവസം ഞാൻ തീർക്കുന്നുണ്ട്. എന്താണ് ഇവിടെ പരിപാടി.