എനിക്ക് ആവശ്യം. അതുകൊണ്ട് പെട്ടെന്ന് ഞാൻ മുറിയിലേക്ക് ചെന്നു. ഫോൺ എടുത്തു നോക്കിയപ്പോൾ അഞ്ച് മിസ്കോൾ, എല്ലാം ഭദ്രകാളിയുടെത്. അപ്പോൾ തന്നെ തിരിച്ചു വിളിച്ചു,എടുത്തില്ല. 8-10 തവണ വിളിച്ചു, നിഷ്ഫലം. എനിക്ക് ഓഫീസിൽ പോകാൻ സമയമായി, ഞാൻ പെട്ടെന്ന് റെഡിയായി. സീത വന്ന് എന്നെ കാപ്പികുടിക്കാൻ വിളിച്ചു. പോകുന്നതിനുമുമ്പ് ഒന്നുകൂടി കിളിയെ വിളിച്ചു, എടുത്തില്ല. ഇന്നലെ വൈകിട്ട് വിളിച്ചിട്ട് എടുക്കാൻ വൈകി എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയത് സോൾവ് ചെയ്തതേയുള്ളൂ. ഞാൻ കരുതിയില്ല എത്ര രാവിലെ വിളി വരുമെന്ന്. പിന്നെ ചേട്ടനോട് സംസാരിക്കാനുള്ള വിഷയം ഗൗരവമുള്ളതായതിനാൽ ഫോണിൻറെ കാര്യം മറന്നു പോയി. കാപ്പികുടി പേരിനു വരുത്തി, ചേച്ചി തന്ന ഊണ് വാങ്ങി ഇറങ്ങി. ഓഫീസിലേക്ക് പോകുന്ന വഴി 2-3 തവണ വിളിച്ചു. ഇതെന്തൊരു പെണ്ണ്, പറഞ്ഞിട്ട് കാര്യമില്ല സ്നേഹം കൂടുതൽ ആയതുകൊണ്ടാണ്. ഓഫീസിൽ എത്തിയിട്ടും വിളിച്ചു. ഫീൽഡ് സ്റ്റാഫ് ഒക്കെ ഫീൽഡിൽ ആയിരുന്നതിനാൽ, വില്ലേജ് ഓഫീസറുടെ കൂടെ അന്നേദിവസം രാവിലെ ഫീൽഡിൽ പോകേണ്ടിവന്നു. ഫീൽഡിൽ നിൽക്കുമ്പോൾ ഒന്നുരണ്ടു തവണ തലകറങ്ങുന്നതുപോലെ തോന്നി, ഉള്ളിലെ വിഷമം കൊണ്ടാവാം. ഉച്ചക്ക് ഓഫീസിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ചു കഴിഞ്ഞതും ശർദ്ദിച്ചു. ഇവിടെയുണ്ടായിരുന്ന സ്റ്റാഫുകൾ ഒക്കെ പറഞ്ഞു വെയിലത്ത് ഫീൽഡിൽ പോയത് കൊണ്ടാവാം. എഴുന്നേൽക്കുമ്പോൾ തലകറങ്ങുന്നതുപോലെ. എന്നിട്ടും വൈകുന്നേരം വരെ കഴിച്ചുകൂട്ടി, ഇതിനിടയിൽ പലതവണ ഞാൻ കിളിയെ വിളിച്ചു, എടുത്തില്ല. വൈകിട്ട് ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങി, നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. മനസ്സിലെ വിഷമം കൊണ്ടാവാം. റൂമിലെത്തി വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ സീത വന്നു നോക്കി. ഞാൻ അകത്തു കയറി ഡ്രസ്സ് മാറി കയ്യും മുഖവും ഒക്കെ കഴുകി ഫ്രഷ് ആയി വന്നപ്പോഴേക്കും വൈകിട്ടത്തെ ചായ സീത കൊണ്ടുവന്നു.
സീത: എന്താണ് അണ്ണാ, കണ്ണും മുഖവും വല്ലാതെ ഇരിക്കുന്നു.
ഞാൻ: വെയില് കൊണ്ടതാവാം. ഇന്ന് ഫീൽഡ് ഉണ്ടായിരുന്നു.
സീത നെറ്റിയിൽ കൈ വച്ചു നോക്കി.
സീത: എയ്…. ചൂട് ഒന്നുമില്ല. ചായ കുടിച്ചു കഴിയുമ്പോൾ എല്ലാം ശരിയാവും.
സീത തിരിച്ചുപോയി. ഞാൻ ചായ ഒരു മൊത്ത് മൊത്തിയതും ദേ വരുന്നു പുറത്തേക്ക്, ഞാൻ ബാത്ത്റൂമിലേക്ക് ഓടി. ശർദ്ദിച്ചു കഴിഞ്ഞ് കട്ടിലിൽ കയറി കിടന്നു. മനുഷ്യൻറെ മനസ്സമാധാനം നശിപ്പിക്കുന്ന ഭദ്രകാളി. ഞാൻ വീണ്ടും ഭദ്രകാളിയെ വിളിച്ചു. അമ്മുമ്മയാണ് എടുത്തത്.
അമ്മുമ്മ: ആ മോനെ
ഞാൻ: രാവിലെ തന്നെ ഓഫീസിൽ നിന്നും വിളിച്ചിരുന്നു അതുകൊണ്ട് ഫോൺ എടുക്കാതെ ആണ് ഞാൻ അങ്ങോട്ട് പോയത്.
അമ്മൂമ്മ: ഇന്ന് രാവിലെ പ്രകാശൻ ഇവിടെ വന്നിരുന്നു. കിളിക്ക് എന്തോ പരീക്ഷയുടെ പേപ്പറും ആയി വന്നതാണ്.
ഞാൻ: കിളി എവിടെ?
അവിടെ വർത്തമാനം പറയുന്നത് കേൾക്കുന്നുണ്ട്, അമ്മൂമ്മ പറയുന്നുണ്ട് ‘മോളു പറയ്’
കിളി: ഹലോ
ഞാൻ: പറയു മോളെ……
മിണ്ടുന്നില്ല, വീണ്ടും
ഞാൻ: മോളെ, ഞാൻ രാവിലെ ഫോൺ എടുക്കാതിരുന്നത്. ഫോൺ വീട്ടിൽ വച്ച് മറന്നിട്ട് ഒഫീഷ്യൽ മാറ്റർ സംസാരിക്കാനായി ഒരാളുടെ അടുത്ത്