അവളുടെ ചുവടുകൾ കരുതി തന്നെയാണ്.എങ്കിലും ഒരു ഭയം അവളിലുണ്ട്.കത്തി മുറുകെ പിടിച്ച്,ചെറിയൊരു ടോർച്ചിന്റെ വെളിച്ചത്തിൽ അവൾ ഡോറിന് പിന്നിൽ പതുങ്ങിനിന്നുകൊണ്ട് പുറത്തേക്ക് കാത് കൂർപ്പിച്ച് ശ്രദ്ധിച്ചു.പക്ഷെ മഴയുടെ ശബ്ദം പുറത്തുള്ളവരുടെ ശബ്ദം തിരിച്ചറിയുവാനുള്ള അവളുടെ ശ്രമം വിഭലമാക്കി.
വന്നവർ ഡോർ തള്ളിത്തുറക്കാൻ ശ്രമിക്കുന്നുണ്ട്.രണ്ടും കല്പിച്ചു തന്നെ അവൾ വാതിലിന്റെ കൊളുത്തെടുത്തു.നേരിടുക തന്നെ എന്നുറപ്പിച്ച അവൾ കത്തി മുന്നിലേക്ക് പിടിച്ചിരുന്നു.
ഇടിവെട്ടി പെയ്യുന്ന മഴയിൽ കുളിച്ച്,മിന്നലിന്റെ വെളിച്ചത്തിൽ
വന്നവരെ അവൾ തിരിച്ചറിഞ്ഞു.
************
തുടരും
ആൽബി