അവൾ പെട്ടന്ന് ഞെട്ടി പോയി. തിരഞ്ഞു നോക്കിയപ്പോൾ ഇതാ ചിരിച്ചു കൊണ്ട് നിൽക്കുന്നു ജയൻ ചേട്ടൻ.
തന്റെ നേരെ തിരിഞ്ഞു നിന്ന അപർണ്ണയെ അടിമുടി നോക്കിയ ജയൻ മൂക്കത്തു വിരൽ വെച്ചു.
“ഡീ …നീ വല്ലാതെ മാറി പോയല്ലോ…കെട്ടിച്ചു വിടാറായി….എല്ലു പോലെ ഉണ്ടായിരുന്ന ആളാ..”
“hmm ..അതിനു വല്ലപ്പോഴും നാട്ടിൽ വന്നു കുടുംബക്കാരെ എല്ലാം ഒന്ന് കാണണം”
ജയനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, മൂന്ന് നാല് കൊല്ലം മുൻപ് അവളെ കണ്ട ആരായാലും ഇന്ന് കണ്ടാൽ അത്ഭുതപെട്ടുപോവും. അത്ര പെട്ടന്നായിരുന്നു അവൾ തുടുത്ത ആരെയും മയക്കുന്ന ഒരു സുന്ദരി ആയത്.
“കാണാതെ ആയപ്പോൾ ഞാൻ പേടിച്ചു പോയി കേട്ടോ”
“സോറി മോളെ, ഓഫീസിൽ നിന്നും ഇറങ്ങാൻ വൈകി പോയി…ഇന്നാ ഈ കോട്ട് ഇട്ടോ, വിറക്കുന്നുണ്ടല്ലോ”
ജയൻ, അപർണ്ണയുടെ അളിയൻ. പ്രതീക്ഷകളുടെ അമിതഭാരവും സ്വപ്നങ്ങളുമായി ഗൾഫിൽ എത്തിയ അനേകം പ്രവാസികളിൽ ഒരാൾ. ഒരു പതിറ്റാണ്ടു മുൻപ് അനുവിനെ വിവാഹം ചെയ്തത് മുതൽ അവരുടെ കുടുംബത്തിന്റെ നാഥൻ. 7 വർഷം നീണ്ട പ്രവാസ ജീവിതത്തിൽ നാട്ടിൽ പോയി വന്നത് ഒരു തവണ മാത്രം, അതും നാലു വർഷം മുൻപ്. ഇന്നിപ്പോൾ ഒറ്റപ്പെടലും ആവർത്തന വിരസതയും നിറഞ്ഞ നാളുകൾ അയാളുടെ ജീവിതത്തിന്റെ നിറം തന്നെ കെടുത്തി കളഞ്ഞിരിക്കുന്നു. ഓഫീസും റൂമും വെള്ളിയാഴ്ച്ചകളിലെ ചില ഒത്തുകൂടലുകളിലേക്കും മാത്രമായി ഒതുങ്ങിയിരുന്നു ജയന്റെ ലോകം. പെണ്ണും പിടക്കോഴിയും ഒന്നും ഇല്ലാതെ വരണ്ടുണങ്ങിയ ജയന്റെ ജീവിതത്തിലേക്കാണ് അപർണ്ണയുടെ സർപ്രൈസ് എൻട്രി…
എയർപോർട്ടിൽ നിന്നും താമസസ്ഥലത്തേക് പോകുന്ന വഴിയരികളിലെ കാഴ്ചകൾ എല്ലാം തന്നെ അവൾക് കൗതുകം ഉണർത്തുന്നതായിരുന്നു..പല വർണങ്ങളിൽ ഉള്ള ചെടികൾ കൊണ്ട് മനോഹരമാക്കിയ തെരുവുകൾ….ആഡംബര…….വാഹനങ്ങൾ….ദീപാലംകൃതമായ വലിയ കെട്ടിടകൾ ….
“ചേട്ടാ…ഇവിടെ എല്ലാവരും പള്ളിയിലെ അച്ഛന്മാരാണോ? ” കാഴ്ചകൾക്കു ഇടവേള നൽകി അവൾ ചോദിച്ചു.
“അവരുടെ വേഷം കണ്ടിട്ടാണോ?..അടിപൊളി…നമ്മുടെ നാട്ടിൽ ആളുകൾ മുണ്ട് എടുക്കുന്ന പോലെ ഇവിടെ ഉള്ളവരുടെ വേഷം ആണ് ഇത്..എല്ലാം വൈകാതെ മനസിലാകും … അപ്പു നീ എന്തിനാ എപ്പോൾ എങ്ങോട്ട് വന്നത്?..അമ്മയുടെ കാര്യം നോക്കാൻ ആണെങ്കിൽ ഞാനും ചേച്ചിയും ഇല്ലേ?”
“അത് ചേട്ടാ..അവിടെ ഏട്ടന്റെ വീട് പണി നടക്കുകയല്ലേ?, ചേച്ചിയുടെ പ്രസവവും അടുത്ത് വരുന്നുണ്ട്..ഇപ്പോൾ തന്നെ ചേട്ടൻ കുറെ ബുദ്ധിമുട്ടുന്നുണ്ട് ..അത്‌കൊണ്ടാണ്….”
“അത് കൊണ്ട് എന്താ? നീ ഇപ്പോൾ പഠിക്കേണ്ട സമയം ആണ് …പഠിച്ചു സാവധാനം നാട്ടിൽ തന്നെ സർക്കാർ ജോലി എന്തെങ്കിലും ഒപ്പിക്കാമായിരുന്നു ..ഇനി പറഞ്ഞിട്ട് കാര്യം ഇല്ല, മോള് ഇവിടെ നിന്ന് നോക്ക്..പറ്റില്ലെങ്കിൽ അപ്പോൾ തന്നെ നാട്ടിലേക്കു വിട്ടോ…അമ്മയുടെ കാര്യം എല്ലാം റെഡി ആവും.. ”
സംസാരം തുടരുന്നതിനിടെ വണ്ടി നഗരം താണ്ടി ആളുകൾ