ഡ്രെസ്സൊക്കെ അഴിച്ചിട്ട് കട്ടിലിലേക്ക് കേറി കിടന്നതും എന്റെ മൊബൈൽ അടിച്ചു ..വർമ്മ സർ ആയിരുന്നു വിളിച്ചത്..കുറച്ച് നാളായി മുടങ്ങി കിടന്നിരുന്ന ഒരു പേയ്മെന്റ് റെഡിയായിട്ടുണ്ട്..ബുദ്ധിമുട്ടില്ലെൻകിൽ ഒന്ന് പോയി വാങ്ങാമോന്ന് ചോദിക്കാൻ വിളിച്ചതാണ് ..കേട്ടപ്പൊ സത്യം പറഞ്ഞ ആദ്യം ദേഷ്യം വന്നു..പിന്നെ പുള്ളിയെ വെറുപ്പിക്കാനും പറ്റില്ല..വർമ്മ സർ നേരിട്ട് വിളിച്ച് പറഞ്ഞിട്ട് ചെയ്തില്ലെങ്കിൽ മോശമാകും..പിന്നെ പരമാവധി ഒരു മണിക്കൂറിന്റെ കാര്യം അല്ലെ ഉള്ളു..
മുൻപ് ഇതുപോലെ ഒരു പ്രാവിശ്യം കൂടെ വന്നിട്ട് പോസ്റ്റായ കാര്യം ഓർമയുള്ളത് കൊണ്ട് എന്റെ ഭാര്യ ഞാൻ അവിടുന്നിറങ്ങുമ്പൊ ഒന്ന് വിളിച്ച മതി ഒരുങ്ങി നിൽക്കാമെന്ന് പറഞ്ഞ് കേറി കിടന്നു..
ഹോട്ടലിന് പുറത്തേക്കിറങ്ങി ഗേറ്റിന് അരികിൽ എത്തിയപ്പൊ എവിടെയൊ പോയിട്ട് വരുന്ന നിലൂഫറിനെ കണ്ടു..വണ്ടി നിർത്തി ഗ്ലാസ് താഴ്ത്തി
ഞാൻ : ഒരു കാപ്പി കുടിച്ചാലൊ ..
മുൻവശത്തെ കതക് തുറന്ന് നീലു അകത്തേക്ക് കേറി..എനിക്ക് വളരെ സന്തോഷം തോന്നി..
സൂക്ഷം പോലെ റേഡിയൊയിൽ പ്രണയിച്ചിരുന്ന കാലഘട്ടത്തിൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഏറെ ഇഷ്ടമായിരുന്ന പാട്ട് തന്നെ വന്നു..പാട്ട് കേട്ടപ്പൊ എന്റെ മനസ്സിലേക്ക് ഞങ്ങളുടെ പഴയെ ഓർമകൾ പലതും വന്നു..ആറുമാസ കാലത്തോളം ബാംഗ്ളൂരിൽ ഞങ്ങൾ ഭാര്യഭർത്താക്കന്മാരെ ജീവിച്ചതും..പെട്ടന്നാണ് നടാഷയുടെ മുഖം മനസ്സിൽ തെളിഞ്ഞത്..ഞങ്ങൾക്കിടയിലെ കരടായി മാറിയ നിലൂഫറിന്റെ അനിയത്തി..
അപ്പൊഴേക്കും എനിഎനിക്ക് പോകേണ്ട സ്ഥലം എത്തിയിരുന്നു..
ഒരു മിനിറ്റ്..ഇപ്പൊ വരാമേ..
എന്നും പറഞ്ഞ് ഞാൻ കാറിൽ നിന്നിറങ്ങി ഓടിപോയി ചെഖും വാങ്ങി തിരിച്ച് വരുന്ന വഴിക്ക് അവിടെ തന്നെ ഉണ്ടായിരുന്ന ബേക്കറിയിൽ നിന്ന് ഒരു ഡയറി മിൽക്ക് ചോക്ലേറ്റും വാങ്ങി..വണ്ടിയിൽ കേറിയ ഉടനെ
ഞാൻ ; താമസിച്ചോ..
എന്നും ചോദിച്ച് ചോക്ലേറ്റ് നിലൂഫറിന് നേർക്ക് നീട്ടി..അത് വാങ്ങിയ
നിലുഫർ : താങ്ക്സ്..
വണ്ടിയിൽ കേറിയതിന് ശേഷം അവൾ ആദ്യമായി മിണ്ടിയതായിരുന്നു ..
കോഫീ ഷോപ്പിൽ കേറിയപ്പൊ ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നത് പോലെ തന്നെ ഒതുക്കമുള്ള ടേബിൾ കിട്ടി..മെനു ബുക്കിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്ന നിലൂഫറിനെ കണ്ടപ്പൊ എന്റെ മനസ്സിലേക്ക് ഞങ്ങൾ ആദ്യം കണ്ടിമുട്ടിയ ഓർമ്മകൾ കടന്ന് വന്നു..പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് വിദേശത്തായിരുന്ന നിലൂഫർ ഞങ്ങളുടെ സ്കൂളിലേക്ക് വന്നത് ..വൈകിട്ട് ട്യൂട്ടോറിയൽ പോകാൻ മടിപിടിച്ചിരുന്ന ഞങ്ങൾ പയ്യന്മാരെല്ലാം നിലൂഫറിന്റെ വരവോടെ നേരത്തെ എത്താൻ തുടങ്ങിയിരുന്നു..
അതിനുള്ള പ്രധാനകാരണം അവളുടെ വസ്ത്രധാരണമായിരുന്നു..നാട്ടിൻപുറംകാരായ ഞങ്ങളുടെ ഇടയിലേക്ക് ഇറുകി ശരീരത്തോട് ഒട്ടി ചേർന്ന് കിടക്കുന്ന ഉടുപ്പും മിനിസ്കർട്ടും ധരിച്ച് വന്നിരുന്ന അവളുടെ നഗ്നമായ കാലുകളും വടിവൊത്ത ആകൃതിയും ഞങ്ങളിൽ പലരുടെയും ഉറക്കം കെടുത്തിയിരുന്നു..ജൂലി സിനിമയിലെ
നടി ലക്ഷ്മിയോട് ഏറെ സാമ്യം തോന്നിയിരുന്നു നിലൂഫറിന്ആ കാലഘട്ടത്തിൽ..
ഓരോന്ന് അങ്ങനെ ചിന്തിച്ചിരിക്കുന്നതിനിടയിലാണ്
വെയ്റ്റർ: സർ ..ഓർഡർ പ്ളീസ്..
രണ്ട് ഹോട്ട് ചോക്ലേറ്റ്..