യുഗം [കുരുടി]

Posted by

കരിങ്കല്ലിനാൽ തല പൊട്ടി അവന്റെ ചോര മുഖത്തേക്ക് തെറിച്ചപ്പോഴേക്കും വൈകി പോയിരുന്നു.

അവളുടെ പേര് ഒരിടത്തും വരാതിരിക്കാൻ ഞാൻ മനഃപൂർവം എല്ലാം ഏറ്റു എട്ടു വർഷത്തെ ശിക്ഷ വിധിയുമായി പുറത്തിറങ്ങിയ എന്നെ കാത്തു കോടതിയുടെ മുമ്പിലെ വാകച്ചോട്ടിൽ അവൾ നിന്നതും കൈ കൂട്ടി പിടിച്ചു കാത്തിരിക്കുമെന്നു പറഞ്ഞതും ഇത്രൊയൊക്കെ മാത്രമാണ് എന്നെ ഇപ്പോഴും വീണുപോകാതെ പിടിച്ചു നിർത്തുന്നത് നാളെ റിലീസ് അടുക്കുമ്പോഴും ഉള്ളിൽ എവിടെയോ ഒരു പേടി നിഴലിക്കുന്ന ഞാൻ അറിയുന്നുണ്ടായിരുന്നു.
ജയിലിനു മുകളിൽ വെയിൽ നിറച്ചാർത്തു വീണു കുളിച്ചു റെഡി ആയി റിലീസ് ഫോമാലിറ്റി കഴിഞ്ഞു വാർഡന്റെ ഉപദേശവും കഴിഞ്ഞു രാമേട്ടനെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു കുറച്ചു കരഞ്ഞു

ജയിലിന്റെ അടിവാതിലിലൂടെ പുറത്തിറങ്ങിയ എന്നെ കാത്തു അവിടെ ആരും ഉണ്ടായിരുന്നുമില്ല അത് ഞാൻ പ്രതീക്ഷിച്ചതുമായിരുന്നു ഇപ്പോൾ തികച്ചും അനാഥനായ എന്നെ കാത്തിരിക്കാൻ അവൾ മാത്രമേ ഉള്ളു അവളെ ചിലപ്പോൾ അവളുടെ അമ്മ വിട്ടു കാണില്ല അവർ ഒരു പ്രേത്യേക സ്ത്രീ ആണ് ആരെയും കൂസാതെ നടക്കുന്ന ഒരുത്തി സ്വന്തം ഭർത്താവിനെ പോലും വിലയില്ല അവർ എന്തായാലും ഈ ബന്ധം എതിർക്കും എന്ന് ഉറപ്പായിരുന്നു വിളിച്ചിറക്കിയെ കല്യാണം നടക്കു ഓരോന്ന് ആലോചിച്ചു വേഗം ഞാൻ ഓട്ടോ പിടിച്ചു സ്റ്റാൻഡിൽ എത്തി എത്രയും വേഗം മീനാക്ഷിയെ കാണണം എന്നെ ഉണ്ടായിരുന്നുള്ളു ബസിൽ ഒന്ന് മയങ്ങി ഉണർന്നപ്പോഴേക്കും സ്റ്റോപ്പ് എത്തി

വലിയ രീതിയിൽ നാട് മാറിയിരുന്നു പലർക്കും എന്നെ കണ്ടിട്ട് മനസിലായില്ല എന്ന് തോന്നി ഞാനും അതിനു വല്യ ആക്കം കൊടുത്തില്ല ചോദിക്കാനുള്ളതെന്താണെന്നു എനിക്കറിയാമായിരുന്നു മീനാക്ഷിയുടെ വീട് ആകെ മാറി പോയിരുന്നു ഓടിട്ട ആഹ് പഴയ വീടിനു പകരം ഒരു നല്ല പുതിയ വീട് വാർത്തു പെയിന്റ് അടിച്ച വീട് മുന്നിൽ ഒരു കാര് കിടക്കുന്നു ഗേറ്റ് തുറന്നു അകത്തു കയറിയപ്പോൾ ഗേറ്റ് കരഞ്ഞ ശബ്ധ കേട്ടിട്ടാവണം അകത്തു നിന്ന് ഒരു സ്ത്രീ പുറത്തേക്കു വന്നു മീനാക്ഷിയുടെ അമ്മ ഹേമ അവരുടെ കണ്ണിൽ അപരിചിതത്വം മാറി പുച്ഛം വിരിഞ്ഞു ഉടഞ്ഞ സാരിയിൽ അവരുടെ ഒരു ഹുക് പൊട്ടിയ കൊഴുത്ത മുല നടക്കുമ്പോൾ തുള്ളി തുളുമ്പി അല്പം പാറിയ മുടിയിലും നെറ്റിയിലും കഴുതിലുമെല്ലാം വിയർപ്പു ഒഴുകിയിരുന്നു “നിനക്കെന്താ ഇവിടെ കാര്യം”. എന്നെ കണ്ട നിമിഷം അവർ കലിയോടെ ചോദിച്ചു “മീനാക്ഷി അവളെ കാണാൻ”.
“അവൾക് നിന്നെ കാണണ്ട”. അത് കേട്ടതോടെ എനിക്ക് ദേഷ്യം കയറി
“അത് പറയേണ്ടത് നിങ്ങൾ അല്ല അവള അവളെ വിളിക്കു”.
“അവളെ വിളിക്കാൻ പറയാൻ നീ ആരാടാ അവള് ഗൾഫിൽ നിന്നും വന്ന അവളുടെ ഭർത്താവിനെ സത്കരിച്ചോണ്ടിരിക്കുകയാ അതിനിടയിൽ നിനക്ക് എന്ത് കാര്യം പറയാനാ ഇറങ്ങി പോടാ”.
ഒരു നിമിഷം ഞാൻ മരവിച്ചു ഭൂമിയിലേക്ക് താഴ്ന്നു പോയത് പോലെ തോന്നി സ്വരം പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല.
“അവളുടെ കല്യാണം മീനാക്ഷി അപ്പോൾ ഞാൻ “.
പുച്ഛ ചിരിയോടെ അവർ പറഞ്ഞു “അവൾ എന്റെ മോളാടാ നിന്നെ പോലൊരുത്തനു വേണ്ടി ജീവിതം കളയുമെന്നു വിചാരിച്ചോ ഇവിടെ നിന്ന് വെറുതെ വേരൊറപ്പിക്കാതെ ഇറങ്ങി പോടാ വേണേൽ എന്തേലും ഞാൻ വാങ്ങി തരാം വെള്ള അഞ്ചോ പത്തോ .

” പറഞ്ഞതും എന്റെ മുമ്പിൽ ഗേറ്റ് വലിച്ചടച്ചു അവർ തിരിച്ചു വീട്ടിലേക്കു നടന്നു മരിച്ച മനസ്സുമായി അവിടെ നിന്ന ഞാൻ എപ്പോഴോ നടന്നു തുടങ്ങി അവിടെ നിന്ന് ഞാൻ ഒരു ബാറിലെത്തിയത് ഞാൻ പോലും അറിയാതെ ആണ് ആദ്യമായി മദ്യം സിരകളിൽ ലഹരി പടർത്തി പേരും വിലയുമറിയാത്ത വിവിധ കുപ്പികളിൽ ഞാൻ അവിടെ അഭയം കണ്ടെത്തി ജയിലിലെ 8 വർഷത്തെ അദ്വാനത്തിന്റെ കൂലി അവിടെ ഞാൻ ഒഴുക്കി തീർത്തു അവിടുന്നു കത്തുന്ന മനസ്സുമായി ഞാൻ എന്റെ വീട്ടിൽ വന്നു കയറി അമ്മ മരിച്ച ശേഷം തകർന്നു തുടങ്ങിയ അഹ് വീടിന്റെ കോലായിൽ ബാക്കി ഉണ്ടായിരുന്ന കുപ്പി കൂടി കാലിയാക്കി ഞാൻ കിടന്നു പക്ഷെ ഉറക്കത്തിൽ അവളുടെ മുഖം കണ്മുന്നിൽ തെളിഞ്ഞു വരുന്നത് കണ്ട ഞാൻ അവിടുന്നു ഇറങ്ങി നിയന്ത്രണമില്ലാതെ ഞാൻ ഇറങ്ങി നടന്നു കാലുകൾ വേച്ചു പോവുന്നുണ്ടായിരുന്നു എന്തോ ശബ്ദം കേട്ട് ഇടത്തേക്ക് തിരിഞ്ഞതും കണ്ണിൽ സൂര്യനുദിച്ചപ്പോലെ ആയിരുന്നു സൂര്യൻ പാഞ്ഞു വന്നു കണ്ണിൽ കയറിയതും ബോധം പോയി ഇരുട്ട് മാത്രം

Leave a Reply

Your email address will not be published. Required fields are marked *