” തുടർന്ന് പഠിക്കുക, സ്വപ്നം കണ്ട ജോലി നേടുക. എനിക്ക് വേണ്ടി കാത്തിരിക്കണം ഞാൻ വരും നിന്നോട് കൂടെ ജീവിക്കാൻ , നിന്റെ സ്വന്തം രേവതി.”
അത് എന്നിൽ ഒരു ഇടിമിന്നൽ പോലെ എന്റെ നെഞ്ചിൽ വീണു. അവളുടെ ഓർമ്മകൾ മാത്രം എന്റെ ഹൃദയത്തിൽ നിഴലിച്ചു നിന്നു.
രണ്ടാഴ്ചക്ക് ശേഷം ഞാൻ വീണ്ടും കോളേജിൽ പോയി തുടങ്ങി അവളുടെയും എന്റെ വീട്ടുകാരുടെയും സ്വപ്നം സാധ്യമാക്കാൻ. പക്ഷെ അവളില്ലാത്ത ആ കോളേജ് നരകമായിരുന്നു. പക്ഷെ ആ നരകം സ്വർഗമാക്കാൻ എന്റെ ചങ്ക് കൂട്ടുകാർ കൂടെ ഉണ്ടായിരുന്നു. എന്നാലും അവൾ ഒരു ദുഃഖമായി നെഞ്ചിലുണ്ടായിരുന്നു.
……. ടർർർർർ ……
മുഴങ്ങിയ ബൽ എന്റെ ഓർമ്മകളെ കീറിമുറിച്ച് ചെവികളിലെത്തി.
“സാറെ ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്ല എന്തോ പരിപാടിയാണ് .”
ദിനേശ് സാറ് കയ്യിലെ ബുക്ക് റ്റേബിളിൽ വച്ച് എന്നോട് പറഞ്ഞു.
“സാറ് നിൽക്കുന്നോ അതോ പോണാ ?” സാറ് അത് ചോദിച്ചപ്പോൾ ഇനി ഇവിടെ നിന്നാൽ ചിലപ്പോൾ സങ്കടം കൂടിയേക്കും.
“ഞാൻ ഇറങ്ങാ സാർ ”
ഞാൻ അതും പറഞ്ഞ് ബാഗുമെടുത്ത് ഇറങ്ങി.
“എനിക്ക് വേണ്ടി കാത്തിരിക്കണം ഞാൻ വരും നിന്നോട് കൂടെ ജീവിക്കാൻ ” .
ആ വാക്കുകൾ ആണ് എന്നെ ഇത്രയും കാലം ജീവിപ്പിച്ചത്. ഇനി എത്ര കാലം കാത്തിരിക്കാനും ഈ വാക്കുകൾ മതി.
ഞാൻ പാർക്കിംഗ് ഏരിയയിൽ നിന്ന് എന്റെ പുതിയ ബുള്ളറ്റ് പുറത്തിറക്കി ,സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് വിട്ടു.
കുറച്ചു മുന്നോട്ട് പോയപ്പോൾ മൊബൈൽ ബല്ലടിച്ചു. ബൈക്ക് നിർത്തി ഫോണെടുത്ത്. ആ ജിബിനാണ്