കരയുന്നുണ്ടായിരുന്നു. അവൾക്ക് ഈ കല്യാണം ഇഷ്ടമല്ല. നീ വിളിച്ചാൽ അവളിറങ്ങി വരാം എന്നു പറഞ്ഞു. അവളെ അവളുടെ വീട്ടുകാർ പൂട്ടി ഇട്ടിക്കുകയാണ്. പക്ഷെ അത് അത്ര പ്രാക്ടിക്കലല്ല. നല്ല ഏറ്റ ഗുണ്ടകളാണ് അവിടെ കാവല് നിൽക്കുന്നത് , ഞാൻ അന്വേഷിച്ചു. ”
ഞാൻ ഒരു നിമിഷം നിശ്ചലനായി.
“എടാ എന്തു ചെയ്യണം എന്തിനും ഞാനുണ്ട്. ” ജിതിൻ എനിക്ക് ശക്തി പകർന്നു .”
“എടാ ഞാൻ നിന്നെ വൈകിട്ട് വിളിക്കാം ” .
ഞാനതും പറഞ്ഞ് ബൈക്കെടുത്ത് വീട്ടിലേക്ക് വിട്ടു. മനസ്സിൽ ഒരു വഴിയും തെളിയുന്നില്ല. മനസ്സ് കലങ്ങിമറഞ്ഞു കൊണ്ടിരുന്നു. പോലീസിന്റെ സഹായം തേടാമെന്നു വച്ചാൽ അവർ അവളുടെ അച്ഛന്റെ സൈഡാണ്. ഓരോന്നാലോചിച്ച് ബൈക്ക് വീടിന് പുറത്തു വച്ചു. പപ്പ പുറത്ത് നിന്ന് ചെടിക്ക് വെള്ളം നനയ്ക്കുകയാണ്.
“എന്താടാ മുഖം വാടി ഇരിക്കുന്നത് “പപ്പ എന്നോട് ചോദിച്ചു. എന്റെ മുഖം വാടിയാൽ ഉടൻ പപ്പയ്ക്ക് അത് മനസ്സിലാകും.
“ഒന്നുമില്ല ” ഞാൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
“നിന്നെ കാണാൻ തുടങ്ങീട്ട് ഇരുപത്തെട്ട് വർഷമായി നിന്റെ മുഖം മാറിയാൽ ഈ പപ്പയ്ക്ക് മനസ്സിലാകും നീ കാര്യം പറ ”
“അത് പപ്പാ ” ഞാൻ ജിതിൻ പറഞ്ഞ കാര്യങ്ങൾ പപ്പയോട് പറഞ്ഞു.
പപ്പ എന്തോ ആലോചിച്ച് സിറ്റ് ഔട്ടിലെ ചാരു കസേരയിൽ ഇരുന്ന് ചിന്തിച്ചു.
” നീ അവളെ ഇന്നുതന്നെ വിളിച്ചോണ്ട് വരണം .അത് എങ്ങനെയെന്ന് എനിക്ക് അറിയണ്ട. നാളെ രജിസ്റ്റർ ഓഫീസിൽ വച്ച് നിന്റെ കല്യാണം ഞാൻ നടത്തിത്തരും ”
അത് എന്റെ പപ്പയുടെ ഉറച്ച വാക്കുകളായിരുന്നു.
എന്റെ പപ്പയെ ഇങ്ങനെ വീറും വാശിയോടും കണ്ടിട്ട് പതിനഞ്ച് വർഷമായി. പട്ടാളക്കാരനായിരുന്നു എന്റെ പപ്പ അവിടെ വച്ച് അപകടം പറ്റി ഇഷ്ടപ്പെട്ട ജോലി നഷ്ടപ്പെട്ട് തിരിച്ചു വന്ന എന്റെ പപ്പയുടെ സ്വഭാവം മുഴുവൻ മാറിയിരുന്നു . മൊത്തത്തിൽ ഒരു നിരാശ .പിന്നെ എന്റെ പഠനത്തിനു വേണ്ടി കൂലിപ്പണി സ്വീകരിച്ചു.