ചുണ്ട് തുറക്കുന്നു പോലും ഇല്ല…….കണ്ണിൽ നിന്ന് വെള്ളം വരുവാണ്……… എനിക്കൊന്ന് ചിരിക്കാൻ പോലും സാധിക്കുന്നില്ല…………..”………….അജ്മൽ കരഞ്ഞുകൊണ്ട് ആ കബറിടം നോക്കി സംസാരിച്ചു………അവൻ തേങ്ങിക്കൊണ്ടിരുന്നു…………..അവന്റെ വാക്കുകൾ എന്റെ ഉള്ളിലും ചെറിയ ഒരു നനവ് പടർത്തി………….
പെട്ടെന്ന് ഒരു കൈ എന്റെ തോളിൽ പതിച്ചു………..
ഞാൻ തിരിഞ്ഞുനോക്കി………..
ഒരു ഉസ്താദ്………
“അവനെ ഒറ്റയ്ക്ക് വിട്ടേക്ക്……….”……….ആ ഉസ്താദ് എന്നോട് പറഞ്ഞു……….
ഉസ്താദും ഞാനും കൂടെ പള്ളിക്കാട്ടിൽ നിന്ന് പുറത്തേക്കിറങ്ങി………..
“ഉസ്താദ്…….അവൻ………?…….”……….ഞാൻ ഒരു ചോദ്യത്തോടെ ചോദിച്ചു…………..
ഉസ്താദ് ഒരു ദീർഘ ശ്വാസം എടുത്തു…………
“പടച്ചോന് നല്ല മുഖവും ചെകുത്താന് ക്രൂരമായ മുഖവും എന്നാണ് നമ്മൾ പറയാറ്……….. പക്ഷെ ഇടയ്ക്ക് പടച്ചോൻ അവന്റെ ക്രൂരമായ മുഖം കാണിക്കും………അതിന്റെ ഒരു നേർക്കാഴ്ച ആണ് അവൻ………….”………ഉസ്താദ് പറഞ്ഞു………….
എനിക്ക് അധികം ഒന്നും മനസ്സിലായില്ല……….
ഞാൻ പുറത്തേക്ക് നടന്നു……….
എന്തായിരിക്കും ഉസ്താദ് പറഞ്ഞത്…………?
അജ്മൽ എന്തിനാ കരഞ്ഞത്…………?
ആരുടെ കബറിന് മുന്നിലാ അവൻ കരഞ്ഞത്………..?
ഒരു നൂറുകണക്കിന് ചോദ്യങ്ങൾ എന്റെ തലയിൽ വന്നു………
എനിക്ക് ഒന്നിനും ഉത്തരം കിട്ടിയില്ല…………
ഞാൻ അവനെ കുറിച്ച് ചിന്തിച്ചു കൂട്ടിയതെല്ലാം തെറ്റാകുന്നു………..
എന്റെ ചിന്തകകൾക്ക് മീതെ ആണ് അവൻ……….
ആരാണവൻ……………
ഞാൻ കുറച്ചുനേരം അവനുവേണ്ടി കാത്തുനിന്നു………..
പക്ഷെ അവൻ വന്നതേയില്ല………..
ഞാൻ വണ്ടിയെടുത്തു പോന്നു……….
എന്നെ അജ്മലിന്റെ ചിന്തകൾ വേട്ടയാടിക്കൊണ്ടിരുന്നു…………
പിറ്റേന്ന് കോളേജിലെ ഫസ്റ്റ് ബെൽ അടിക്കുന്നതിന് മുൻപായി ഞാൻ വരാന്തയിൽ ഗംഗയുമായി സംസാരിച്ചു നിൽക്കുക ആയിരുന്നു………..
പെട്ടെന്ന് മുറ്റത്തേക്ക് നോക്കിയപ്പോൾ അജ്മൽ വരുന്നത് ഞാൻ കണ്ടു……….
എന്തെന്നില്ലാത്ത ഒരു സന്തോഷം എനിക്ക് തോന്നി……….
പെട്ടെന്ന് ഷാരോണും കൂട്ടരും അവന്റെ മുന്നിലേക്ക് വന്നു………അവന്റെ വഴി തടഞ്ഞു………..
അജ്മൽ അവനെ നോക്കി…………