ബഹളം കേട്ട് നിർമല ആന്റിയുടെ ഹസ്ബണ്ടും മോനെ എന്നു വിളിച്ചുകൊണ്ടു കുഞ്ഞമ്മയും ഓടി വന്നു..പുള്ളി എന്നെ തൂക്കിയെടുത്ത് താഴേ കാർലോട്ടിലേക്ക് പോയി.. കുഞ്ഞമ്മ കാറിന്റെ താക്കോലെടുത്തു കാർ സ്റ്റാർട്ട് ചെയ്തു.. എന്നെ അടുത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് ആണ് കൊണ്ട് പോയത്.. എന്റെ തല എവിടെയോ ശക്തമായി ഇടിച്ചരുന്നു.. നല്ല ബ്ലഡ് ലോസ് ഉണ്ട്.. അവിടെ ചെന്ന് തീയേറ്ററിലേക്ക് നേരെ കൊണ്ട് പോയി..
കുഞ്ഞമ്മ കരയുകയാണ്.. കാറോടിച്ചിരുന്ന പോലും പ്രാർത്ഥനയിലാണ്.. അങ്ങനെ ജീവിതത്തിലെ ഏറ്റോം നല്ല ദിവസം എന്ന് കരുതിയ ദിനം വലിയ ദുഖത്തിലേക് പൊക്കോണ്ടിരിക്കുമ്പോൾ ഡോക്ടർ വന്നു പറഞ്ഞു “Nothing to worry. ഫ്രാക്ചർ ഉണ്ട്..വലത്തേകൈയിലും ഇടത് കാലിലും..തലക്കുള്ള ഇഞ്ചുറി സീരിയസ് അല്ല..24hrs ഒബ്സെർവഷൻ കഴിഞ്ഞിട്ട് നമുക്ക് വാർഡിലേക്ക് മാറ്റാം.”
അപ്പോഴാണ് കുഞ്ഞമ്മക്ക് കുറച്ചൊരു ആശ്വാസം ആയത്.. അച്ഛനേം ലെച്ചനേം ഒക്കെ വിവരമറിയിച്ചു.. ആരോടും പേടിക്കണ്ട എന്നൊക്കെ കുഞ്ഞമ്മ പറഞ്ഞു സമാധാനിപ്പിച്ചു..
അടുത്ത ദിവസം എന്നെ വാർഡിലേക് മാറ്റി..നടുവിന് നല്ല ചതവുള്ളത് കൊണ്ട് എണീറ്റ് നടക്കാൻ കുറച്ച് നാള് നല്ല പ്രായസമായിരിക്കും എന്ന് ഡോക്ടർ പറഞ്ഞിരുന്നു…കുഞ്ഞമ്മയുടെ ഇടയ്ക്കിടെ ഉള്ള കരച്ചിൽ പതിവായി.. ഇടക്ക് ദേഷ്യം വരുമ്പോ ഞാൻ വലതും പറയും.. കോവിഡ് ആയോണ്ട് വിസിറ്റർസ് അനുവദിക്കില്ല so നിർമല ആന്റി ഒന്നും വന്നില്ല.. കൂടാതെ എന്നെ അധിക നാൾ ഹോസ്പിറ്റലിൽ കിടത്തില്ല എന്നും ഡോക്ടർ പറഞ്ഞു കോവിഡ് ആയത്കൊണ്ട്.. ഇന്നെന്റെ ആന്റിബയോട്ടിക് കോഴ്സ് കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യുന്ന ദിവസം ആണ്.. ആ സന്തോഷം എനിക്കുണ്ട്..എനിക്ക് ഈ ഹോസ്പിറ്റലിന്റെ സ്മെല് ഇഷ്ടമേ അല്ലായിരുന്നു.. കുഞ്ഞമ്മ ഇപ്പോൾ കുറച്ചൊക്കെ പോസിറ്റീവ് ആയി.. പഴയപോലെ സന്തോഷമുള്ള വിശേഷം ഒക്കെ പറഞ്ഞു തുടങ്ങി..
അങ്ങനെ വൈകുന്നേരം കുഞ്ഞമ്മ ഡിസ്ചാർജ് പേപ്പർ ഒക്കെ വാങ്ങി വന്നു..സ്‌ട്രെച്ചറിൽ കൊണ്ട് വന്നു കാറിന്റെ ബാക്ക് ഭാഗത്തു ഞാൻ കേറി കിടന്നു. ഫ്ലാറ്റ് എത്തിയപ്പോൾ അങ്കിളിന്റെ സഹായത്തോടെ റൂമിലെ ബെഡിൽ ഞാൻ എത്തി..ആ ബെഡിൽ കിടന്നപ്പോൾ തന്നെ നല്ല ആശ്വാസം ഉണ്ടായിരുന്നു..
നിർമല ആന്റി വന്ന് കുറെ ചിരിപ്പിച്ചു.. “ദാ പിന്നെ കുറച്ചൊന്നു ഭേദായികഴിഞ്ഞാൽ ഞാൻ അതുണ്ടാക്കാം ഇതുണ്ടാക്കാം എന്റെ കൈകൊണ്ട് ഉണ്ടാക്കുന്നതായി സ്വന്തമായി അലക്കുന്നതാണ് ഇഷ്ടം എന്നൊക്കെ പറഞ്ഞു ഈ റൂമിന്റെ വെളിയിൽ എങ്ങാനം ഇറങ്ങിയാലുണ്ടല്ലോ ആ മറ്റേക്കാൽ ഞാൻ തല്ലിയൊടിക്കും.
പറഞ്ഞേക്കാം..അല്ലേടി അനിതെ.. അവളെ പറ്റിക്കണ പോലെ എന്നെ പറ്റിക്കാം എന്നു നോക്കണ്ട ” ആ സ്വരം സ്നേഹത്തിൽ കലർത്തിയുള്ള ഭീക്ഷണി ആണെന്ന് കുഞ്ഞമ്മയുടെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസിലായി..
“അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഞാൻ നിന്നെ അറിയിച്ചേക്കാം”കുഞ്ഞമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു..
“അയ്യോ ഞാൻ എങ്ങും പോണില്ല.. എന്റെ രണ്ട് രക്ഷകർത്താക്കളും എന്നെ ഒന്നു വെറുതെ വിട്” ഞാൻ പറഞ്ഞു..
കുഞ്ഞമ്മ ഹോസ്പിറ്റലിലെ ഡ്രസ്സ് ഒക്കെ വാഷ് ചെയ്യാനും ഭക്ഷണം ഉണ്ടാക്കാനുമൊക്കെ പോയി..എനിക്കാണേൽ നല്ല ബോറായി തുടങ്ങി..പുസ്തകം വായിക്കാന്നു വെച്ചാൽ ഒരു കൈ കൊണ്ട് കുറച്ച് നേരം ബുക്ക് പൊക്കി പിടിക്കുമ്പോ തന്നെ ക്ഷീണിക്കും..