കുഞ്ഞമ്മ വീണ്ടും കുറച്ച് നേരം മൗനമായി.. ആ കണ്ണിൽ നിന്ന് കണ്ണീർ വീഴാൻ തുടങ്ങി.. എനിക്കും എന്ത് പറയണം എന്ന് അറീല്ലയിരുന്നു.. കണ്ണ് തുടച്ചുകൊണ്ട് “എന്റെ കുട്ടിക്ക് ഇതൊന്നും അറിയില്ല.. 5മാസം മുന്നെയാണ് ശിക്ഷ തുടങ്ങിയത്..അന്ന് തൊട്ട് എന്താ അച്ഛൻ വിളിക്കാതെ എന്ന ചോദ്യത്തിന് ഒരുപിടി കള്ളം പറയുവാ ഞാൻ.. അവളോട് ഞാൻ എന്താടാ പറയുക..” വീണ്ടും ഏങ്ങലടിച്ചു കുഞ്ഞമ്മ കരഞ്ഞു…
എനിക്ക് അത് കണ്ട് നിക്കാൻ പറ്റാത്ത കാഴ്ച തന്നെയായിരുന്നു.. സമാധാനിപ്പിക്കാൻ എനിക്ക് അറിയില്ല.. അറിയുമെങ്കിലും ഇവിടെ അത് പ്രാക്ടിക്കൽ ആണോ എന്നുമറിയില്ല.. എന്നാലും ഞാൻ അടുത്ത് ചെന്ന് കുഞ്ഞമ്മയെ കെട്ടിപിടിച്ചു” കരയല്ലേ കുഞ്ഞമ്മേ.. ഞാനും കരയും..പ്ലീസ്..”കുറെ നേരം അങ്ങനെ നിന്നപ്പോൾ പതുകെ കുഞ്ഞമ്മ കരച്ചിൽ നിർത്തി.. ഞൻ വെള്ളമെടുത്തു കൊടുത്തു.. എന്നിട്ട് ചോദിച്ചു “എന്റെ അച്ഛനും അറിയില്ലേ??”
“എനിക്കും ശ്രീയേട്ടനും മാത്രേ അറിയുള്ളു മോനെ..എന്റെ വിധിയാണ് ” ഇടയ്ക്കിടെ കുഞ്ഞമ്മ കരയുക തന്നെയാണ്..
“ഇനി ഇതേപ്പറ്റി ഇവിടെ സംസാരിക്കേണ്ട..ഒരു പറ്റിപ്പ്കാരനെ ഓർത്തു വിഷമിക്കേം ചെയ്യരുത്” എവിടുന്നാ ഇത് പറയാനുള്ള ധൈര്യം അന്ന് എങ്ങനെ വന്നു എന്നറിയില്ല.. പക്ഷെ ഞാൻ ജീവിതത്തിൽ ബോൾഡ് ആയി പറഞ്ഞ നല്ല വാക്കുകളിൽ ഒന്നായ അത് എനിക്ക് തോന്നിയത്..
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിക്കുന്ന കുഞ്ഞമ്മയുടെ മുഖത്തു നോക്കിയിട്ട് ” കണ്ണന്റെ കുഞ്ഞമ്മ ആണേൽ ഇപ്പോൾ ചിരിക്കും എന്ന് ഞാൻ പറഞ്ഞു ” ആ കണ്ണീരൊളിപ്പിച്ചുള്ള ചിരി എന്തോ സ്പെഷ്യൽ ആയി എനിക്ക് തോന്നി.. അപ്പോൾ തന്നെ കുഞ്ഞമ്മേടെ ഫോൺ റിങ് ചെയ്തു..കുഞ്ഞമ്മ ഫോണിലൂടെ “ആ അത് തന്നെ.. കാർലോട്ടിൽ നിന്നാൽ മതി ഞാൻ താഴേക്ക് വരാം”ഇത്രയും പറഞ്ഞു അവസാനിപ്പിച്ചു..
ഫോൺവെച്ചപ്പോൾ ഞാൻ ആരാ എന്ന് തിരക്കി…ഒന്നുല്ലടാ ഞാൻ താഴേക്ക് പോയി വരട്ടെ എന്ന് പറഞ്ഞിട്ടും ഞാൻ ആരാണ് എന്ന് വാശിയോടെ ചോയിച്ചപ്പോൾ “നിനക്ക് ഇന്ന് സമ്മാനിക്കാൻ ഒരു ചെറിയ വാച്ച് ഞാൻ ഓർഡർ ചെയ്താരുന്നു ഫ്ലിപ്പ്കാർട്ടിൽ.. കോവിഡ് ഒക്കെ ആയോണ്ട് ഇന്ന് തന്നെ കിട്ടും എന്നു വിചാരിച്ചില്ല.. അവരാ വിളിച്ചേ..താഴെ ഉണ്ടെന്നു”
“ഓഹോ കുറെ ഫോർമാലിറ്റികൾ..ഗിഫ്റ്റ്..എന്നിട്ട് ഈ കരഞ്ഞു കലങ്ങിയ കോലത്തിൽ വേണം ഗിഫ്റ്റ് വാങ്ങാൻ പോകുന്നത്.. ഞാൻ പോയി വാങ്ങിച്ചേക്കാം..പ്രീപെയ്ഡ് അല്ലെ ”
“അതെ.. വേണ്ടടാ..ഞാൻ പോകാമെന്ന്”
“ദാണ്ടെ കുഞ്ഞമ്മേ ഞാൻ താഴെ പോയി വരുമ്പോഴേക്കും മുഖമൊക്കെ കഴുകി ചിരിച്ചിരുന്നോണം” സ്നേഹത്തോടെയുള്ള ഒരു ആജ്ഞ തന്നെ ആരുന്നു ആ സ്വരം..
“ഓ തംബ്രാ”എന്ന് പറഞ്ഞു കുഞ്ഞമ്മ എന്നെ കളിയാക്കി..
ഞാൻ ചിരിച്ചു കൊണ്ട് അടുക്കളയിൽ നിന്നു ഓടി വാതിൽ തുറന്നു ഇറങ്ങിയതും ചവിട്ടിയത് ചെറിയ തയാറുള്ള കുട്ടികളുടെ കാറ് പോലുള്ള കളിപ്പാട്ടത്തിലായിരുന്നു..അതിനു ശേഷം കുഞ്ഞമ്മേ എന്നൊരു വിളി മാത്രമേ എനിക്കോർമയുള്ളൂ..ഞാൻ തെന്നി പടികളിലൂടെ ഉരുണ്ടു വീണത് ഫസ്റ്റ് ഫ്ലോറിലാണ്..അപ്പോഴേ എന്റെ ബോധം പോയിരുന്നു..