” വേറേയാരും ഇല്ലേ ചേച്ചീ”
” ഒരു സേർവന്റു പെണ്ണ് ഉണ്ട്. നാട്ടിൽ നിന്നും കൊണ്ടു വന്നതാ. അഞ്ചാറു വർഷമായിട്ടു കൂടെയാ. അവൾക്ക് നാട്ടിൽ പിള്ളാരൊക്കെയുണ്ട്. ഭർത്താവില്ല. ഒരാഴ്ച മുമ്പ് അവളൊന്നു വീണു. ഇപ്പം നടുവേദനയാ. എന്നാ നാട്ടിൽ ചെന്ന് ഒന്ന് ആയുർവേദമൊക്കെ ചെയ്യാൻ പോയതാ. എന്നാൽ പിന്നെ ചികിത്സയൊക്കെ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു വന്നാ മതിയെന്നു ഞാൻ പറഞ്ഞു. ഹസ് ടൂറിലാണെന്നു പറഞ്ഞില്ലേ. നാലു ദിവസം കൂടെ കഴിഞ്ഞേ വരൂ. അതു കൊണ്ടു മകനേ ഞാനൊറ്റയ്ക്കാ…”
അവർ അകത്തേയ്ക്കു കയറി.
വിശാലമായ സ്വീകരണമുറി. നല്ല വെൽ ഫർണിഷ്ഡ് ആണ്.
” സനൂപ് ഇരിക്ക്. ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കട്ടെ. “
” കുടിക്കാൻ മാത്രമല്ല കഴിക്കാനും വേണം”
” അശ്ശോടാ… വിശക്കുന്നുണ്ടോ…”
” പിന്നില്ലാതെ… ഈ മുതുവെയിലത്ത് ഊടാടി നടക്കുവല്ലാരുന്നോ…”
” എന്തു വേണം. ബിരിയാണിയുണ്ട്. ചോറുണ്ട്”
” വെജിറ്റേറിയനല്ലേ…”
” പോടാ… മട്ടണാ. ഇവിടെ നോൺവേജ് വെക്കുന്നതിന് കുഴപ്പമൊന്നുമില്ല”
” എന്നാ ബിരിയാണി മതി “
സനൂപ് ബാത്റൂമിലൊക്കെ പോയി കൈ കഴുകി വന്നപ്പോഴേക്കും ആനി ഭക്ഷണം വിളമ്പിയിരുന്നു.
അവൾ ഡ്രസ്സൊക്കെ മാറ്റിയിരുന്നു. ഇപ്പോൾ ഒരു ബ്രൗൺ നിറത്തിലുള്ള ഷർട്ടും വെള്ളയിൽ നീല വരകൾ ക്രോസ്സ്ലൈനായുള്ള പാദം വരയെത്തുന്ന സ്കർട്ടുമാണ് വേഷം…
” തണുത്തതായിട്ട് സോഡ മാത്രമേയുള്ളൂ സനൂപ്. നാരങ്ങ കാണുമെന്നാ കരുതിയത്. അതു തീർന്നു പോയി. ഇല്ലേൽ ലൈം എടുക്കാമായിരുന്നു “
” സോഡ മതി ചേച്ചീ”
ആനി ഫ്രിഡ്ജിൽ നിന്നും തണുത്ത സോഡയുമായി വന്നു.
” സോഡ ഗ്ലാസ്സിലൊഴിക്കണോടാ “
” അതു വേണ്ട. ഗ്യാസു പോകും. സോഡ മാത്രം ഗ്ലാസ്സിലൊഴിച്ചിട്ട് എന്നാ ചെയ്യാനാ…”
” എന്നാൽ സ്വല്പം കളറു കൂടി ചേർത്താലോ “
” എന്തു കളർ “