പ്രതികളെ പിടിച്ചെന്നാ പറഞ്ഞത്. മാനേജർക്കും കൈയുണ്ടെന്നും മാനേജരേയും അറസ്റ്റു ചെയ്തെന്നുമൊക്കെ… ചേട്ടനല്ലേ അസിസ്റ്റന്റു മാനേജർ. അതു കൊണ്ട് വേഗം ചെല്ലാൻ രാത്രി വിളിച്ചു പറഞ്ഞാരുന്നു…”
” അയ്യോ … സനൂപിനു പ്രശ്നം വല്ലതും…”
” ചേട്ടനു കൊഴപ്പമൊന്നും വരില്ല. പക്ഷേ കണക്കൊക്കെ നോക്കേണ്ടേ. അതിനാ ചെല്ലാൻ പറഞ്ഞത്. ചേട്ടൻ ബാങ്കിലെത്തീട്ടു വിളിക്കാമെന്നാ പറഞ്ഞത് “
” ആ മാനേജരു കള്ളനാന്നു സനൂപ് പറയുമായിരുന്നു.”
” നേരാ… ചേട്ടനാണേൽ കേരളത്തീന്നു ചെന്നതല്ലേ… അയാളു പല പരിപാടീന്നും ചേട്ടനെ മാറ്റി നിർത്തുമാരുന്നു. ഇതിപ്പം ഏട്ടൻ ഇങ്ങോട്ടു പോരാൻ നോക്കി നിക്കുകാരുന്നെന്നു തോന്നുന്നു. ഏതായാലും അവന്മാരെ പിടിച്ചതു നന്നായി. അല്ലേൽ ചെലപ്പം എല്ലാം ചേട്ടന്റെ തലയിൽ വച്ചേനേം…”
” അതു നേരാ… ഏതായാലും ഭാഗ്യം.”
പത്തു മണിയോടെ സനൂപ് ശാലിനിയെ വിളിച്ചു.
തനിക്കു കുഴപ്പമൊന്നുമില്ലെന്നും മാനേജരുൾപ്പെടെ പ്രതികളെല്ലാം പിടിയിലായത്രേ. എന്നാലും കണക്കെടുപ്പും അന്വേഷണവുമായി രണ്ടുമൂന്നു ദിവസമെങ്കിലും പിടിക്കുമെന്നും പറഞ്ഞു.ഇപ്പം ഫോണുപയോഗിക്കുന്നതിൽ റെസ്ട്രിക്ഷൻ ഉണ്ടെന്നും രാത്രിയിൽ വിളിക്കാമെന്നും അറിയിച്ചു…
പതിനൊന്നാകാറായപ്പോഴേക്കും ശാലിനി ആനിയുടെ മുറിയിലെത്തി.
” ചേച്ചീ ഞാനൊന്നു അമ്പലത്തിൽ പോയിട്ടു വരാം. സരസച്ചേച്ചി അടുക്കളയിലുണ്ട്. ചേച്ചിക്കു വല്ല ചായയോ മറ്റോ വേണേൽ പറഞ്ഞാ മതി “
കുളിച്ചു കുറിയിട്ട് സെറ്റു സാരിയുടുത്ത ശാലിനിയുടെ സൗന്ദര്യം ഇരട്ടിയായിട്ടുണ്ടെന്നു ആനിക്കു തോന്നി..
തികഞ്ഞ ഗ്രാമീണസൗന്ദര്യം !
ശാലിനി പോയിക്കഴിഞ്ഞ് ആനി കുറച്ചു നേരം ഫേസ്ബുക്കൊക്കെ നോക്കിയിരുന്നു…
കുറേ കഴിഞ്ഞപ്പോൾ മടുത്തു…
അമ്പലത്തിൽ പോയ ശാലിനി ഇതു വരെ വന്നില്ല. വേലക്കാരിയാണെങ്കിൽ അടുക്കളപ്പണിയുടെ തിരക്കിലും.
ആനി വെളിയിലേക്കിറങ്ങി.വിശാലമായ പുരയിടം.അഞ്ചേക്കർ ഉണ്ടെന്നാ സനൂപ് പറഞ്ഞിട്ടുള്ളത്. വെറുതെ പുരയിടത്തിലൂടെ നടന്നു. മാവും പ്ലാവും ആഞ്ഞിലിയും തുടങ്ങി ധാരാളം വൃക്ഷങ്ങൾ. പലതിനും ഒരമ്പതു കൊല്ലത്തിലേറെ പ്രായം കാണുമെന്നു തോന്നുന്നു. ഒരു വശത്തൂടെ ഒരു നടപ്പാതയുണ്ട്. അതിലൂടെ നടന്നു.